tag:blogger.com,1999:blog-2581607613042833842024-02-02T06:52:52.744-08:00പോസ്റ്റുകള്നിങ്ങളുടെ ഓരോരുത്തരുടെയും പങ്ക് ആവശ്യപ്പെടുന്ന കൂട്ടായ്മ... ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി മാസിക...വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.comBlogger82125tag:blogger.com,1999:blog-258160761304283384.post-74311810310419509012013-05-14T06:16:00.001-07:002013-05-14T06:16:55.270-07:00ഇത്തിരി വെട്ടത്തില്‍ നിന്ന് ജ്വലിക്കുന്ന സൂര്യനിലേക്ക്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkFOO7PeV3QY7JVWl1mObzPkDV-1H2iZ7EN-5OyC3FZE_6pAND1vDcMEJAHUKKqDWk3EUQFcCC6VHkKIqUH-V84H_oCB8tDKUoUzVAt8oYe5XJjd0U6GRQpoHB5QnxwwaBBXkWoeLAsCuw/s1600/51.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="401" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkFOO7PeV3QY7JVWl1mObzPkDV-1H2iZ7EN-5OyC3FZE_6pAND1vDcMEJAHUKKqDWk3EUQFcCC6VHkKIqUH-V84H_oCB8tDKUoUzVAt8oYe5XJjd0U6GRQpoHB5QnxwwaBBXkWoeLAsCuw/s640/51.jpg" width="640" /></a></div>
<b><span style="color: red; font-size: large;">അ</span></b>വര് കൊത്തി നുറുക്കിയത് നിന്റെ ശിരസല്ല.<br />തച്ചുടച്ചത്<br />നിന്റെ കണ്ണടയല്ല.<br />നിന്നെ കൊല്ലാനവര്ക്കാവില്ല..<br />നിനക്കു മരിക്കാനും.<br />നടന്നു തീര്‍ത്ത വഴികളത്രയുണ്ട്.<br />വിറയ്ക്കുന്ന കൈകള്‍ കൊണ്ട്<br />ഒരു നടുക്കത്തോടെ അവര്‍ ആ ദൗത്യം<br />ഔട്ട്സോഴ്സ് ചെയ്തപ്പോള്‍<br />നിനക്കു മരിക്കാനാവില്ലെന്ന സത്യം<br />അവര്‍ മറന്നുപോയിരിക്കാം.<br />അവര്‍ ചെയ്തത്<br />നിന്നെ ഒരു തുള്ളിച്ചോരയില്‍ നിന്ന്<br />ഒരു തലമുറയുടെ ചോരയിലേയ്ക്ക്<br />ലയിപ്പിച്ചു കൊണ്ട്<br />ഇത്തിരി വെട്ടത്തില്‍ നിന്ന്<br />ജ്വലിക്കുന്ന സൂര്യനായ്<br />വളര്‍ത്തുക മാത്രമാണ്.....<br /><br /><br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com1tag:blogger.com,1999:blog-258160761304283384.post-39400732238412372782013-05-14T06:14:00.001-07:002013-05-14T06:14:25.039-07:00രക്തസാക്ഷികളുടെ പകമുറ്റിയ പുഞ്ചിരികള്‍ ഞങ്ങള്‍ക്കൊപ്പമായിരിക്കും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjihhn9JqNFUladqVP3JTnyZYa6JsbRI8GSI_vlZnonFWO87scnEo0QRWd5_qKpjAsiN9y-kuF-QJChpGPWJnGZlHCYOjEeZCvK3UO_5wHy3Eo1v_I4iLFp5uEmuEW8iwfACe1jY6oh0pI/s1600/49.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="392" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjihhn9JqNFUladqVP3JTnyZYa6JsbRI8GSI_vlZnonFWO87scnEo0QRWd5_qKpjAsiN9y-kuF-QJChpGPWJnGZlHCYOjEeZCvK3UO_5wHy3Eo1v_I4iLFp5uEmuEW8iwfACe1jY6oh0pI/s640/49.jpg" width="640" /></a></div>
<b><span style="color: red; font-size: large;">നി</span></b>ങ്ങള് പടുത്തുയര്‍ത്തുന്നത്<br />രക്തസാക്ഷികളുടെ <br />അസ്ഥിവാരങ്ങള്ക്കുമുകളില് <br />നുണകള്‍ കൊണ്ടുണ്ടാക്കിയ<br />പറുദീസകളുടെ <br />ശീതീകരണ മുറികള്‍ മാത്രമാണ്...<br /><br />വര്‍ഗ്ഗസഹകരണത്തിന്റെ <br />ആഭിചാര കര്മ്മങ്ങള്ക്കുമാത്രമേ <br />അവിടം വേദിയാവൂ..<br /><br /><br />വര്‍ഗ്ഗസമരത്തിന്റെ ചെറുകാറ്റുകള്‍ പോലും<br />കൊടും കാറ്റുകള്‍ പോലെ<br />അതിനെആടിയുലയ്ക്കും.<br />അന്ന് നിങ്ങളെ രക്ഷിക്കാന്‍<br />രക്തസാക്ഷികളുടെ ചുവപ്പുണ്ടാവില്ല.<br />കാരണം <br />രക്തസാക്ഷികളുടെ<br />പകമുറ്റിയ പുഞ്ചിരികള്‍<br />ഞങ്ങള്‍ക്കൊപ്പമായിരിക്കും..<br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com1tag:blogger.com,1999:blog-258160761304283384.post-76620356559053223982013-05-14T06:12:00.000-07:002013-05-14T06:12:01.102-07:00സഖാവ് ചന്ദ്രശേഖരന് ധീരനായിരുന്നു<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="color: red; text-align: right;">
<b>വിനീത് നായര്‍</b></div>
<br /><br />സഖാവ് ചന്ദ്രശേഖരന് വധം സമകാലികരാഷ്ട്രീയത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നത് കേവലം ഒരു തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടതു കൊണ്ടു മാത്രമല്ല. അതിന്റെ രാഷ്ട്രീയപക്ഷം ഇവിടുത്തെ ഇടതുപക്ഷത്തിന്റെ ജീര്‍ണ്ണതകളെയും അപചയങ്ങളെയും പുറന്തള്ളുന്നതുകൊണ്ടു കൂടിയാണ്. സത്യത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ആരായിരുന്നു ചന്ദ്രശേഖരന്? പാര്‍ട്ടിയുടെ നയപരമായ വ്യതിയാനങ്ങളിലും, വലതുവത്കരണത്തിലും പാര്‍ട്ടിയെ ഉപേക്ഷിക്കുമ്പോള്‍ ചന്ദ്രശേഖരന് ഇത്രമാത്രം ശക്തനാവുമായിരുന്നു എന്നാരും ചിന്തിച്ചില്ല. എന്നാല്‍ തന്നിലെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിന്റെ ചെറുപുഞ്ചിരിയും, സോഷ്യലിസ്റ്റ് ചിന്താധാരകളും ഒഞ്ചിയത്തെ മാത്രമല്ല കോഴിക്കോട്ടെ നിരവധി സി.പി.എം പ്രവര്‍ത്തകരെയും അനുഭാവികളെയും തുറന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ആ ചിന്തകളുടെ നിരന്തരമായ പ്രഹരങ്ങളാണ് ഇന്ന് സി.പി.എം നേതൃത്വം ഇവിടെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതും.<br /><br />അനേകം വിപ്ലവപാതകളും വിമതപാതകളും നാം ചരിത്രത്തില്‍ വായിച്ചറിഞ്ഞിട്ടുണ്ട്. അതൊക്കെ തന്നെ ഒരു പ്രദേശത്തെ മാത്രമല്ല, ഒരു രാജ്യത്തെയാകമാനം മാറ്റിയതും നമ്മള് കണ്ടിരിക്കുന്നു. ക്യൂബയും, റുമാനിയയുമൊക്കെ അതില്‍ ചിലതുമാത്രം. അതുകൊണ്ട് തന്നെ കേരളത്തിലെ ഒഞ്ചിയമെന്ന ഈ 'ലിറ്റില്‍ ക്യൂബ'യെ നെഞ്ചോട് ചേര്‍ത്തുവച്ച സഖാവ് ടി.പി തന്നോടൊപ്പം നിന്നവര്‍ക്ക് പങ്ക് വച്ചത് നിറഞ്ഞ സ്നേഹവും ഒരിക്കലും അണയാത്ത വിപ്ലവജ്വാലകളുമായിരുന്നു. അദ്ദേഹം ഒരിക്കലും ഒരു നേതാവായിരുന്നില്ല, ആയിരുന്നെങ്കില്‍ സ്ഥാനമോഹികളുടെ പട്ടികയിലെ വെറുമൊരു പേര് മാത്രമായി അധികാരത്തിന്റെ പിന്നാമ്പുറങ്ങളിലെ വഴിയില്‍ അപരിചിതനായി മാറുമായിരുന്നു. <br />തന്നോടൊപ്പം വന്നവരെ, തന്നില്‍ വിശ്വസിച്ചിറങ്ങിയവരെ മുന്നില്‍ നിന്ന് വഴികാട്ടിയ അവരിലെ തന്നെ പക്വതയാര്‍ന്ന ഒരു സഖാവ് മാത്രമായിരുന്നു ടി.പി.<br /><br />ചുരുട്ടിപ്പിടിച്ച വലതുമുഷ്ടി വെറും മുദ്രാവാക്യങ്ങള്‍ മാത്രമല്ലെന്നും, അതില്‍ നാം മുറുകെപ്പിടിക്കേണ്ട കുറേ കമ്മ്യൂണിസ്റ്റ് മൂല്യബോധമുണ്ടെന്നും ടി.പി ഇവിടെയുള്ള ഓരോ കമ്മ്യൂണിസ്റ്റിനെയും ഇന്നും പഠിപ്പിക്കുന്നുണ്ട്. അത് പാര്‍ട്ടി പഠനക്ലാസുകളില്‍ പഠിച്ച അനുസരണച്ചുവയുള്ള, ലിഖിതരൂപങ്ങളായല്ല, വറ്റാത്ത വിയര്‍പ്പുകണങ്ങളുള്ള പ്രായോഗികതയുടെ നട്ടെല്ലുള്ള വാക്കുകളായാണ് ഇന്ന് നമ്മിലേക്ക് കടന്നുവരുന്നത്. ആ വാക്കുകള്‍ക്ക് തീപ്പന്തമാവാനല്ല, ഒരിക്കലും കെട്ടുപോവാത്ത തിളങ്ങുന്ന ഒരുഗ്നി നക്ഷത്രമായി നമ്മെ വഴികാട്ടാനുള്ള കെല്‍പ്പാണുള്ളത്.<br /><br />ഫാസിസത്തിന്റെയും അതിനെ പിന്‍പറ്റിക്കൊണ്ട് വന്ന അരാജകത്വത്തിന്റെയും ഫലമായി രാഷ്ട്രീയമായി രക്തസാക്ഷികളായ ഒരുപാട് സഖാക്കന്മാര് ഇന്നിവിടെയുണ്ട്. അവരില്‍ പലരും നിഷ്ക്രിയരാവുകയും ചിലര്‍ വലതുപക്ഷത്തേക്ക് മാറുകയും ചെയ്തപ്പോള്‍, ടി.പി അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി ഒരു ബദല്‍ കമ്മ്യൂണിസത്തെ ഇവിടെ സ്വപ്നം കണ്ടു. അതിലേക്കുള്ള ചവിട്ടുപടികള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുമ്പോഴാണ് നിഷ്ഷ്ഠൂരമായ ഒരു രക്തസാക്ഷിത്വത്തിന് നാം സാക്ഷികളായത്. അമ്പത്തൊന്ന് വെട്ടുകള്‍, ആ വെട്ടുകള്‍ ഏറ്റത് സഖാവ് ടി.പിയുടെ മുഖത്ത് മാത്രമായിരുന്നില്ല. ഇന്നാട്ടിലെ ലക്ഷോപലക്ഷം വരുന്ന, ജനാധിപത്യത്തെ കയ്യാളുന്ന സാധാരണക്കാരന്റെ മുഖത്തുകൂടിയായിരുന്നു. അതുകൊണ്ട് തന്നെയാണ് വെറുമൊരു പ്രാദേശികഹര്‍ത്താലിലും, നിരോധനാജ്ഞയിലും അവസാനിക്കുമെന്ന് കൊലയാളികള്‍ കരുതിയ ഈ ക്രൂരമായ നരഹത്യ ജനാധിപത്യകേരളം ഒന്നാകെ ചര്‍ച്ച ചെയ്തതും.<br /><br />ആശയപരമായ സമരം ജനാധിപത്യത്തെ കൂടുതല്‍ ശക്തമാക്കുമെന്നാണ് പാര്‍ട്ടിക്ലാസുകളില്‍ പഠിപ്പിച്ചിരുന്നത്. എന്നാല്‍ നേതൃത്വം മാറുന്നതിനനുസരിച്ച് ആശയവും മാറുമെന്നാരും പഠിപ്പിച്ചിരുന്നില്ലല്ലോ സഖാക്കളേ. ആ മാറിയ ആശയങ്ങളോട് സമരസപ്പെട്ട് പോവാന്‍ കഴിയാത്തവര്‍ക്ക് പാര്‍ട്ടിക്ക് പുറത്ത് അതേ ആശയങ്ങളോടെ പ്രവര്‍ത്തിക്കാനുമാവില്ലെന്നും നിങ്ങള്‍ തന്നെ തെളിയിച്ചിരിക്കുന്നു. ഇതാണോ കമ്മ്യൂണിസം? അറിയില്ല. ഇന്ന് ഞാനും നിങ്ങളുമൊന്നും പഠിച്ചതോ കേട്ടതോ അല്ല കമ്മ്യൂണിസം. അതിന് കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ റെഡിമെയ്ഡ് നട്ടെല്ലുണ്ട്. കുത്തകമുതലാളിത്തത്തിന്റെ ആര്‍ക്കും കീഴടങ്ങാന്‍ മടിക്കുന്ന, തെറ്റുതിരുത്താന്‍ ശ്രമിക്കാത്ത, സ്നേഹവും ആര്‍ദ്രതയും നഷ്ടപ്പെട്ട ഒരു ഹൃദയമുണ്ട്. അതെ, ഇന്ന് ഇതൊക്കെയാണ് കമ്മ്യൂണിസം. നിങ്ങളും ഞങ്ങളുമെല്ലാം നേഞ്ചേറ്റ് വിളിച്ച മുദ്രാവാക്യങ്ങള്‍ ഇന്ന് എവിടെയൊക്കെയോ ഇടറി വീഴുന്നു. ഞങ്ങളതറിഞ്ഞു, പക്ഷേ നിങ്ങള്‍ ഇപ്പൊഴും അതറിയുന്നില്ല. ജനാധിപത്യവിരുദ്ധമായ അനുസരണം എന്ന മഞ്ചല് ചുമന്ന് നിങ്ങള്‍ ഇപ്പൊഴും പാര്‍ട്ടിക്ക് വേണ്ടി തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നു. ആ വിളികള്‍ ജനഹൃദയങ്ങളിലേക്കൊഴുകുകയല്ല, നിങ്ങളുടെ തന്നെ നെഞ്ചില്‍ കുത്തിക്കയറുകയാണെന്ന് നിങ്ങള്‍ എപ്പോഴാണറിയുക.<br /><br /><br />സഖാവ് ടി.പി ഞങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ചു തന്ന സ്നേഹോഷ്മളമായ കമ്മ്യൂണിസ്റ്റ് പാതകള്‍ വലിയൊരു വിപ്ലവവും കാത്ത് കിടക്കുന്നുണ്ട്. അത് രക്തരൂഷിതമായ വിപ്ലവമല്ല, ആശയസമരങ്ങളില്‍ നിന്നുയര്‍ന്നുപൊങ്ങിയ പ്രത്യയശാസ്ത്ര വിപ്ലവമാണത്. ആ വിപ്ലവത്തിനെ നേരിടാന്‍ നിങ്ങള്‍ക്കാവില്ല. കാരണം പാര്‍ട്ടി ഇന്ന് വെറുമൊരു അസ്ഥികൂടം മാത്രമായിക്കൊണ്ട് ചുരുങ്ങുകയാണ്. ആ അസ്ഥികൂടത്തിന്റെ കോര്‍പ്പറേറ്റ് നട്ടെല്ല് പുതിയൊരു സാമ്രാജ്യം തേടിപ്പോകുന്നതോടെ അത് തകരും. ആ തകര്‍ച്ചയില്‍ നേതാക്കളേ, നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല. നഷ്ടപ്പെടുന്നത് ഇവിടുത്തെ സാധാരണക്കാരനാണ്, അവന്റെ സ്വപ്നങ്ങളാണ്, അവന് കേട്ട കഥകളിലെ ധീരരക്തസാക്ഷ്യങ്ങള്‍ക്കാണ്, അവരുടെ ചോരയ്ക്കാണ്.<br /><br />സഖാവ് ചന്ദ്രശേഖരന് ഇവിടെ പോരാടിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയല്ല. ഇവിടെ നുഴഞ്ഞുകയറിയ ഫാസിസത്തിനും അതിന്റെ കാവലാളുകളായ ഗുണ്ടാസംഘങ്ങള്‍ക്കുമെതിരെയായിരുന്നു. പക്ഷേ, മൂല്യച്യുതി വന്ന നവമാര്‍ക്സിസ്റ്റുകളേ, നിങ്ങള്‍ കൊന്നുകളഞ്ഞല്ലോ ഞങ്ങളുടെ പ്രിയസഖാവിനെ എന്ന് വിങ്ങിക്കൊണ്ട് നില്ക്കാന് മാത്രം ദുര്‍ബലരും ഭീരുക്കളുമല്ല ടി.പിക്കൊപ്പമുണ്ടായിരുന്നവര്‍. അദ്ദേഹം പകര്‍ന്നുതന്ന ആശയങ്ങളും അദ്ദേഹമെടുത്ത ധീരമായ നിലപാടുകളും ഞങ്ങളും ഏറ്റെടുക്കുന്നു. ഒരു പുതിയ തലമുറ അതേറ്റുവാങ്ങുമെന്നു ഞങ്ങളുറച്ച് വിശ്വസിക്കുന്നു. അതു കണ്ട് സഖാവ് അങ്ങകലെ നിന്ന് പുഞ്ചിരിക്കും, അത് നിങ്ങളെ പുച്ഛിച്ചുകൊണ്ടായിരിക്കില്ല, മറിച്ച് ധീരമായ, സ്വന്തം നട്ടെല്ലില്‍ നിവര്‍ന്നു നില്ക്കുന്ന കുറെ കമ്മ്യൂണിസ്റ്റുകളെ കണ്ട, തന്റെ പ്രത്യാശകളെക്കുറിച്ചുള്ള ഓര്‍മ്മകളിലായിരിക്കും.<br /><br />ചന്ദ്രശേഖരന് ഒരു കുലംകുത്തിയായിരുന്നോ അല്ലയോ എന്ന് ഒരു പാര്‍ട്ടി സെക്രട്ടറി പറഞ്ഞതുകൊണ്ട് മാത്രം അങ്ങനെയാവില്ല. ആരാണ് കുലംകുത്തി എന്നത് ഇവിടെ ചരിത്രം തെളിയിക്കും. അന്ന് ഇതേ നാവ് കൊണ്ട് നിങ്ങള്‍ നിങ്ങളുടെ ഈ കുലംകുത്തിയെ വാഴ്ത്തിപ്പാടും. ആ വാഴ്ത്തുകള്‍ക്ക് പക്ഷേ കുറ്റബോധത്തിന്റെ, പശ്ചാത്താപത്തിന്റെ നീറ്റലുകളുണ്ടാവും. ശീതീകരിച്ച കൊളോസിയത്തിലെ നേതാക്കള്‍ അന്നുമിവിടെയുണ്ടെങ്കില്‍ നിങ്ങള്‍ അവരുടെ മുന്നില്‍ ചെന്ന് ഉറക്കെ വിളിച്ചുപറയും എന്ന് ഞങ്ങള്‍ക്കുറപ്പാണ്. 'സഖാവ് ചന്ദ്രശേഖരന് ധീരനായിരുന്നു'.<br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com1tag:blogger.com,1999:blog-258160761304283384.post-74364024505424367572013-05-14T06:10:00.001-07:002013-05-14T06:10:32.614-07:00ഇടതുബദലെന്ന കടമയാണ് ടി.പി ഞങ്ങളില്‍ അര്‍പ്പിച്ചത്<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2QqsUc8ecCT1DtZbtOMtCW_MrKCge4qJhbHtiqUAh6fbY-QIdFAqCdXOTNEHHDZM4AIXO0AUvhhvfyBjWg0RLCZimZufPNZbQ5ilQGvliPavRcb_9rrX0eZlZIcRJo8Cb09BimhlxVsJe/s1600/48.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="622" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2QqsUc8ecCT1DtZbtOMtCW_MrKCge4qJhbHtiqUAh6fbY-QIdFAqCdXOTNEHHDZM4AIXO0AUvhhvfyBjWg0RLCZimZufPNZbQ5ilQGvliPavRcb_9rrX0eZlZIcRJo8Cb09BimhlxVsJe/s640/48.jpg" width="640" /></a></div>
<div style="color: red; text-align: right;">
<b>ആല്ബിന്</b></div>
<br /><span style="color: red; font-size: large;">എ</span>ത്ര ധാര്‍ഷ്ഠ്യത്തോടെയാണ് സി.പി.ഐ.എം-ഉം പിണറായി വിജയനും കേരളത്തിലെ ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്നത്. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും ഇന്ത്യ ഭരണഘടനയിലെങ്കിലും ജനാധിപത്യം എഴുതി വെച്ചിരിക്കുന്ന രാജ്യമാണെന്നുള്ള യാഥാര്‍ത്ഥ്യത്തിലേയ്ക്ക് സി.പി.ഐ.എം നേതൃത്വം എത്തുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതിനു കാരണം അതിന്റെ കുലം തന്നെയാണ്. അത് ഇന്ന് രാഷ്ട്രീയ പ്രയോഗം നടത്തുന്നത് മാര്‍ക്സിസം-ലെനിനിസത്തില്‍ നിന്നല്ല . മുസോളിനിയില്‍ നിന്നും ഹിറ്റ്ലറില്‍ നിന്നും പോള്‍ പോട്ടില്‍ നിന്നുമാണ്. അതാണ് ജനാധിപത്യത്തിനെതിരായി കുലത്തെ കുറിച്ച് പറയുന്നത്. കുലത്തിന്റെ സിദ്ധാന്തം നമുക്ക് പറഞ്ഞു തന്നത് മനുവും ചാണക്യനുമാണ്. ചാണക്യതന്ത്രമാണിന്നു പാര്‍ട്ടിയെ നയിക്കുന്നത്. അത് കൊണ്ടാണ് തങ്ങളുടെ കൂടെ പ്രവര്‍ത്തിച്ച സഖാവിനെ, ഭിന്നാഭിപ്രായം മുഖം നോക്കി വിളിച്ചു പറഞ്ഞ മനുഷ്യ സ്നേഹിയെ, പോരാടുന്ന ജനതയുടെ, പണിയെടുക്കുന്നവന്റെ പടപ്പാട്ടുകാരനായ ധീര കമ്മ്യൂണിസ്റ്റിനെ നാല് മിനുട്ടിനുള്ളില്‍ അമ്പത്തിയോന്നു വെട്ടു കൊണ്ട് തലച്ചോറ് അതി നിഷ്ഠൂരമായി ചിന്നി ചിതറിച്ച് നിശ്ചലമാക്കിയത്.<br /><br />തലച്ചോറിനോട്, ശാസ്ത്ര ഭാഷയില്‍ പറഞ്ഞാല്‍ മസ്തിഷ്കത്തോട് എന്നും ഭരണവര്‍ഗത്തിന് വിരോധമാണ്. അതുകൊണ്ടാണ് സോക്രട്ടീസിന് വിഷം നല്കിയപ്പോള് ആ മസ്തിഷ്കം തകരണമെന്നു ഭരണകര്‍ത്താക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നത്. യേശുവിനു മുള്‍ക്കിരീടം സമ്മാനിച്ചത്. 'ഇവന്റെ മസ്തിഷ്കം ഇനി 20 കൊല്ലത്തേക്ക് പ്രവര്‍ത്തിക്കരുത് ' എന്നാണു ഗ്രാംഷിയെ തടവറയില്‍ തള്ളുമ്പോള്‍ മുസോളിനി ആക്രോശിച്ചത്....ഹോ! എന്തൊരതിശയം! എന്ത് ബീഭത്സമീ ചരിത്രാവര്‍ത്തനം.<br /><br />പ്രിയ സഖാക്കളെ, നമ്മള് സംസാരിക്കേണ്ടത് കുലത്തെ കുറിച്ചാണോ വര്‍ഗത്തെ കുറിച്ചാണോ എന്നതാണ് ആദ്യം പരിശോധിക്കേണ്ട വിഷയം. കമ്മ്യൂണിസ്റ്റുകാര്‍ എന്നും കുലം നിഷേധികള്‍ ആണു. അവര്‍ക്ക് വര്‍ഗമാണ് പ്രധാനം, വര്‍ഗമെന്നത് പാര്‍ട്ടി മാനേജരുടെ ശിങ്കിടികള്‍ അല്ല. തൊഴിലാളി വര്‍ഗമെന്നത് സ്വന്തം അധ്വാനമല്ലാതെ മറ്റൊന്നുമില്ലാത്തതും മിച്ച മൂല്യം സൃഷ്ടിക്കുന്നതുമായ, പണിയെടുക്കുന്ന വിഭാഗം എന്ന് മാര്‍ക്സിസം പറഞ്ഞപ്പോള്‍ ഈ ശിങ്കിടികളെ തൊഴിലാളി വര്‍ഗ്ഗമായി പാര്‍ട്ടി സെക്രട്ടറി തെറ്റി ധരിച്ചുവോ? ശരിയാണ് സര്, ഈ ശിങ്കിടികള്‍ അധ്വാനിക്കുന്ന വര്‍ഗം തന്നെയാണ്. ദയവു ചെയ്ത് ഇവരെ തൊഴിലാളിവര്ഗത്തിലല്ല അറക്കവാള്‍ വര്‍ഗത്തില്‍ ആണ് ഉള്‍പ്പെടുത്തേണ്ടത്. കാരണം ഇവര്‍ക്ക് കൊയ്യാനുള്ളത് കമ്മൂണിസ്റ്റുകാരുടെ തലകള്‍ ആണ്. പണിയാനുള്ളത് പാര്‍ട്ടിയുടെ സ്വര്‍ഗ്ഗലോകം ആണ്. നാട്ടാനുള്ളത് ഫാസിസത്തിന്റെ ആത്മാവ് കുടിയിരുത്തപ്പെട്ട ചെങ്കൊടിയാണ്.<br /><br />ആ അറക്കവാള്‍ വര്‍ഗത്തെ ഉപയോഗിച്ച് നിങ്ങള്‍ കൊയ്തെറിഞ്ഞത് ധീരനായ കമ്മ്യൂണിസ്റ്റിനെയാണെങ്കില് നിങ്ങള്‍ പടച്ചു വിടുന്നത് തോറ്റുതരാന്‍ മനസില്ലാത്ത ചങ്കൂറ്റമുള്ള കോടാനുകോടി ചന്ദ്രശേഖരന്മാരെയാണ്. നിങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും തറയ്ക്കാതെ അവരടങ്ങുകയില്ല. ഓര്‍മ്മകള്‍ നന്ന്. ചരിത്രം അങ്ങനെയാണ്. ഒരു ഫാസിസ്റ്റു തേര്‍വാഴ്ചയും അധികനാള്‍ അരങ്ങു വാണിട്ടില്ല . മുസോളിനിക്കുണ്ടായ വിധി ചരിത്രത്തില്‍ ഇടം പിടിക്കുന്നത് നിങ്ങള്‍ക്കുള്ള താക്കീതായാണ് . എത്ര ഗീബല്സന്മാരെ നിങ്ങള്‍ പടച്ചുവിട്ടും കാര്യമില്ല. അതൊക്കെ കേവലം മണല്‍ തിട്ടകള്‍ മാത്രാമായി അവശേഷിക്കും. ഏതു കൊളോസിയത്തില്‍ നിങ്ങള്‍ പോയൊളിച്ചാലും തീപ്പന്തമായല്ല, തിളങ്ങിന്ന സൂര്യന് ആയി കടന്നു വരും, കരുതിയിരിക്കുക . നിങ്ങള്‍ പറയുന്നു ഞങ്ങള്‍ സി പി ഐ എംനെ തകര്‍ക്കാനായി നില്ക്കുന്നവര് ആണെന്ന്. തീര്‍ച്ചയായും നിങ്ങള്‍ പറയുന്നത് ശരിയാണ്. എന്നാല്‍ ഞങ്ങള്‍ വ്യക്തികളെ ഉന്മൂലനം ചെയ്യാനല്ല മറിച്ചു സി പി ഐ എം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ തകര്‍ക്കാന്‍ തന്നെയാണ് നിലകൊള്ളുന്നത്. എന്ത് കൊണ്ടാണത്? കാരണം സി പി ഐ എം ഒരു വലതുപക്ഷ പാര്‍ട്ടി മാത്രമാണ്. പണിയെടുക്കുന്ന വര്‍ഗത്തെ ഇവിടുത്തെ സമ്പന്നനു വേണ്ടി കുരുതി കൊടുക്കുന്ന പാര്‍ട്ടിയാണതെന്ന് ബംഗാളില്‍ നാം കണ്ടതാണ്. സ്വന്തം വര്‍ഗത്തെ കശാപ്പ് ചെയ്യാന്‍ അവര്‍ക്കൊരു മടിയുമുണ്ടായില്ല. അതേ നിഷ്ഠൂരത തന്നെയാണ്, അതേ കഠിന കഠോര ഹൃദയം തന്നെയാണ്, അതേ വഞ്ചനയുടെ മൂര്‍ത്തിമദ്ഭാവമാണ് ആ പാര്‍ട്ടി സഖാവ് ടി പി യെ 30 വെള്ളി കാശിനായി വക വരുത്തിയപ്പോഴും കണ്ടത്. ഒരു മര്‍ദ്ദനത്തില്‍ അവസാനിക്കാവുന്ന ശരീരത്തില്‍ 51 വെട്ടുവെട്ടുന്നതിന്റെ ആവശ്യകത എന്താണ്, ഈ ഭയപ്പെടുത്തല്‍ അല്ലാതെ? അത്തരത്തിലുള്ള ഒരു പാര്‍ട്ടി, ഒരു ജനാധിപത്യ സമൂഹത്തിനു ഉള്ക്കൊള്ളാനാവുന്നതാണോ? ഒരു ജനാധിപത്യ പാര്‍ട്ടി പോലുമാകാത്ത ഈ പാര്‍ട്ടിക്കെങ്ങനെ സോഷ്യലിസം കൊണ്ട് വരാന്‍ ആകുമെന്ന് ഇനിയും നമ്മള് ചോദിച്ചില്ല എങ്കില്‍ നമ്മള് ചരിത്രത്തോട് ചെയ്യുന്ന അനീതിയാകും.<br /><br />കോണ്‍ഗ്രസ് ഒരിക്കലും ആഗ്രഹിക്കില്ല സി പി ഐ എം തകരണമെന്ന്. കാരണം ഇന്ത്യയിലെ ഏറ്റവും ശക്തമായ സേഫ്ടി വാല്‍വ് ആണ് സി പി ഐ എം. ഇന്ത്യയിലെ വിപ്ലവ പ്രവര്‍ത്തനത്തിന് ഏറ്റവും വലിയ തടയണയാണിത്. കാരണം വിപ്ലവത്തെ സ്നേഹിക്കുന്ന, കമ്മ്യൂണിസത്തെ സ്നേഹിക്കുന്ന, ചെങ്കൊടിയെ നെഞ്ചോടണക്കുന്ന ജന ലക്ഷങ്ങളെ വിപ്ലവത്തില്‍ നിന്നകറ്റുന്ന പ്രസ്ഥാനം ആണത്. അത് കൊണ്ടാണ് പല രാഷ്ട്രീയ സന്ദര്‍ഭങ്ങളിലും കോണ്‍ഗ്രസ് സി പി ഐ എംനോട് കൂട്ടുകൂടുന്നതും സഹായം അഭ്യര്‍ത്ഥിക്കുന്നതും. അതുകൊണ്ട് തന്നെയാണ് ഇവിടത്തെ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ ആകപ്പെടുമ്പോള്‍ സി പി ഐ എമ്മിനു വിറളി പിടിക്കുന്നതും. യു പി എ സര്‍ക്കാര്‍ തൂക്കു പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ ഇവിടത്തെ അധികാരി വര്ഗത്തിനുണ്ടാകുന്ന അനിശ്ചിതത്വത്തെ, പ്രതിസന്ധിയെ പരിഹരിക്കാന്‍ സുര്‍ജിത് സഖാവ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് മണിമാളികകള്‍ തോറും ഓടി നടന്നത് ഇവിടെ ആരും മറന്നിട്ടില്ല.. പാര്‍ലമെന്റില്‍ സീറ്റ് എണ്ണം കൂട്ടാന്‍, വിദ്യാഭ്യാസ മാഫിയ കളിക്കുന്ന മെത്രാന്മാരുടെയും ഉസ്താതുമാരുടെയും എന്‍ എസ് എസ്/ എസ് എന്‍ ഡി പി മുതലായ മത ശക്തികളുടെയും അരമന കയറുന്ന സി പി ഐ എമ്മിനു ശരിയായ ഇടതു ബദലിനായി പോരാടുന്ന കമ്മ്യൂണിസ്റ്റുകാരെ വിമര്‍ശിക്കാന്‍ എന്ത് ധാര്‍മികാവകാശം.? അപ്പോഴൊക്കെ ഈ വലതു ശകതികള്‍, വലതു ശകതികള്‍ അല്ലാതായിത്തീര്ന്നോ? ഇവര്‍ വിപ്ലവ കമ്മ്യൂണിസ്റ്റുകള്‍ ആയിരുന്നോ? എന്തിനു? പി ഡി പി ക്കാരനും സോളിഡാരിറ്റിമൊക്കെയായി വരെ അധികാരം പങ്കിടാന്‍ ഇവര്‍ക്ക് മടിയില്ല എന്നതാണ് നേര് . ആ സി പി ഐ എം ആണ് ടി പി ചന്ദ്രശേഖരന് എന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റിനെ കള്ളന് എന്ന് വിളിക്കുന്നത്. അദ്ദേഹത്തിന്റെ ധീരയായ ജീവിത സഖാവിന്റെ വാക്കുകളെ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ ജല്പനങ്ങള് ആണെന്ന് പറഞ്ഞു അധിക്ഷേപിച്ചു. എത്ര മാത്രം സ്ത്രീ വിരുദ്ധമാണ് നിങ്ങളുടെ പാര്‍ട്ടി എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഒരു സ്ത്രീയ്ക്ക് ഇത്തരം സാന്നിദ്ധ ഘട്ടത്തില്‍ ധീരമായ നിലപാട് എടുക്കാന്‍ കഴിയില്ലെന്ന് നിങ്ങളെ പഠിപ്പിച്ച മാടമ്പി ആരാണ് സര്? ഇത് കേള്‍ക്കുന്ന അനേകായിരം സ്ത്രീകള്‍ ഉണ്ട്, അവര്‍ ഈ പാര്‍ട്ടിയെ കാര്‍ക്കിച്ചു തുപ്പും.<br /><br />ഇപ്പോള്‍ നിങ്ങള്‍ പറയുന്നു സ്ഥാനമോഹിയാണ് ചന്ദ്രശേഖര നും അദ്ദഹേത്തിന്റെ സഖാക്കളുമെന്നു. ഏതു സ്ഥാനമാണ് സുഹൃത്തുക്കളെ ചന്ദ്രശേഖരന് മോഹിച്ചത്? അങ്ങനെ സ്ഥാനം മോഹിച്ചിരുന്നുവെങ്കില്‍ അദ്ദേഹം സി പി ഐ എം ല്‍ തുടരുമായിരുന്നു .അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ പോകുമായിരുന്നു. അങ്ങനെ പലരും പോയല്ലോ, എം വി രാഘവനും ഗൗരിയമ്മയും അടക്കം ഏറ്റവും അവസാനമായി സെല്‍വ്വ രാജും. അവര്‍ക്ക് സ്ഥാനമാനങ്ങള്‍ കിട്ടി. അങ്ങനെ പോയിരുന്നുവെങ്കില്‍ ഞങ്ങളുടെ ടി പി ഇപ്പോഴും ഈ ഭൂമിയില്‍ ജീവനോടെ അവശേഷിച്ചേനെ. നിങ്ങള്‍ക്കെളുപ്പം അദ്ദേഹത്തെ തോല്പ്പിക്കാനാവുമായിരുന്നു . നോക്കൂ ഇന്ന് നിങ്ങള്‍ നേരിടുന്ന പ്രതിസന്ധി എന്ത് കൊണ്ടാണ്? എന്ത് കൊണ്ടാണ് കേരള ജനത ടി പി ക്ക് വേണ്ടി ഹൃദയാശ്രു പൊഴിക്കുന്നത്? ടി പി വലതു പക്ഷത്തേക്ക് കൂറ് മാറിയ വലതനല്ല, മറിച്ചു സാമ്രാജ്യത്വത്തിനെതിരായി , അധീശ വര്‍ഗങ്ങള്‍ക്കെതിരായി , പണിയെടുക്കുന്നവന്റെ, സാധാരണക്കാരന്റെ താല്പര്യം ഉയര്‍ത്തി പിടിച്ച ധീരനായ കമ്മ്യൂണിസ്റ്റാണ്. അവന് രക്തസാക്ഷിത്തം വരിച്ചത് ഞങ്ങള്‍ക്കൊരു കടം ബാക്കി വെച്ചിട്ടാണ് . ഇവിടത്തെ വര്‍ഗവഞ്ചകരായ സി പി ഐ എം മുതലായ കപട ഇടതു പക്ഷത്തിനും കൊണ്ഗ്രസിനും ബി ജെ പി യും മറ്റു വര്‍ഗീയ പാര്‍ട്ടികള്‍ അടങ്ങുന്ന വലതു പക്ഷത്തിനുമെതിരെ, പാവപ്പെട്ടവനു വേണ്ടി അവന്റെ ജീവിത സ്വപ്നങ്ങള്‍ക്ക് വേണ്ടി ഒരു ഇടതു ബദല്‍ രൂപപ്പെടുത്തുക എന്ന ഭാരിച്ച കടം. ആ കടം ഞങ്ങള്‍ നിറവേറ്റുക തന്നെ ചെയ്യും.<br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-60706359034979272382013-05-14T06:06:00.003-07:002013-05-14T06:06:53.098-07:00നിര്‍ഭയമായ ജീവിതമാണ് സ്വാതന്ത്ര്യം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtv7pajIIa6PN1UiAPd_9b3Q-49V7wFETyCNR7pNSmJZWCqQT6lLaQigXJI7a26aFeh3iu-8AXzTeNOkwCKGBDfXr8RS-SRSGJZwFdWDqXLvZQ_m1BAPxJcyhxVskta_ihyphenhyphenCqDgAjrJE5Y/s1600/liju.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtv7pajIIa6PN1UiAPd_9b3Q-49V7wFETyCNR7pNSmJZWCqQT6lLaQigXJI7a26aFeh3iu-8AXzTeNOkwCKGBDfXr8RS-SRSGJZwFdWDqXLvZQ_m1BAPxJcyhxVskta_ihyphenhyphenCqDgAjrJE5Y/s640/liju.jpg" width="518" /></a></div>
<br /><br />
<div style="color: red; text-align: right;">
<b>കെ.പി.ലിജുകുമാര്‍</b></div>
<br /><br />മാനവികത, സ്വാതന്ത്യം, രാഷ്ട്രീയം, രാഷ്ട്രീയക്കാരന്, കമ്മ്യൂണിസ്റ്റ് തുടങ്ങിയ പദങ്ങള്‍ക്ക് ജീവിതാര്‍ത്ഥങ്ങള്‍ കല്പ്പിക്കുന്നതരത്തില് വഴിത്തിരിവിന്റെ ഭൂമിക സൃഷ്ടിച്ചിരിക്കുകയാണ് പുതിയ കേരളീയ പരിസരം. സഖാവ് ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം അതിന്റെ വിശാലമായ അര്‍ത്ഥങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നു. അത് കേരളിയന്റെ രാഷ്ട്രീയ-സാമുഹ്യ ബോധതലങ്ങളെ ഉഴുതുമറിച്ചുകൊണ്ടിരിക്കുന്നു. തെളിമയാര്‍ന്ന ഈ അകക്കണ്ണിനെ മൂടിവരിയനുള്ള വെപ്രാളത്തിലാണ് സി പി ഐ എം നേതൃത്വം. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല ആര് എം പി പ്രവര്‍ത്തിക്കുന്നതെന്നും ചന്ദ്രശേഖരന് സ്ഥാനമോഹവും പാര്‍ലമെന്ററി ആര്ത്തിയുമുള്ളവനെന്നും സി പി ഐ എം നേതൃത്വം പ്രമേയം പാസാക്കുന്നു. ഇരട്ട ചങ്കുള്ള കമ്മ്യൂണിസ്റ്റ് ആയും കുലത്തില്‍ തന്നെയുള്ള ധീരനായ പോരാളിയായും സമൂഹം ഏറ്റുപറയുകയും ജീവിതം കൊണ്ട് അത് സ്വയം അടയാളപെടുത്തുകയും ചെയ്ത ധീരനെയാണ് സി പി ഐ എം നേതൃത്വം കരിപിടിച്ച മനസിലെ കറുത്ത മഷികൊണ്ട് വെളുത്ത കടലാസിലെ കറുത്ത കരടാക്കി അവതരിപ്പിക്കുന്നത്. ഇതിനു ടി പി ചന്ദ്രശേഖരന് തന്നെ മറുപടി കൊടുക്കുന്നുമുണ്ട്. 2012 ജനുവരി ലക്കം ഇടതു പക്ഷം മാസികയില്‍ ടി പി എഴുതിയ ലേഖനം രാഷ്ട്രീയവും സംഘടനാപരമായും സി പി എമ്മിനെ വിലയിരുത്തുകയും പുതിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദിശയെ വ്യക്തമാക്കുകയും ചെയ്യുന്നു. '1964 ല്‍ സി പി ഐ എം അംഗീകരിച്ച പാര്‍ടി പരിപാടി 2000ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് നടത്തിയ ഭേദഗതികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത ഗൂഢാലോചനയായിരുന്നെ'ന്നു ടി പി വിശദികരിക്കുന്നു. <br />വിദേശ മൂലധനം കണ്ടുകെട്ടണമെന്ന 64ലെ പരിപാടി ഭേദഗതി ചെയ്തു തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ വിദേശ ഫിനാന്‍സ് മൂലധനം ആകാം എന്ന് പ്രഖ്യാപിച്ചു. പ്രതിഫലമില്ലാതെ ജന്മിത്തം അവസാനിപ്പിക്കണമെന്ന വാദം പരിപാടിയില്‍ നിന്ന് നീക്കം ചെയ്തു. വിദ്യാഭ്യാസം പൊതു ഉടമസ്ഥതയിലായിരിക്കണമെന്ന ഭാഗം പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തണമെന്നാക്കി വെള്ളം ചേര്‍ത്തു. ഇങ്ങനെ വിദേശ ഫിനാന്‍സ് മൂലധന ശക്തികള്‍ക്കും ഭൂപ്രഭുത്വത്തിനും മറ്റു കമ്പോള ശക്തികള്‍ക്കും ഇളവും അയവും ചെയ്തുകഴിയുമ്പോള്‍ ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് എന്ത് വിപ്ലവകരമായ കടമയാണ് നിര്‍വ്വഹിക്കാനാവുക എന്ന് ടി പി ചോദിക്കുന്നു. അതുവരെ പാത്തും പതുങ്ങിയും പ്രച്ഛന്ന വേഷങ്ങളിലും അവതരിപ്പിക്കപെട്ട നവസാമ്പത്തിക അജണ്ടകള്‍ 2000-ലെ പുതുക്കിയ ഈ പരിപാടിയോടെ സി പി ഐ എം നേതൃത്വം അക്രമോത്സുക മാക്കുകയാണ് ഉണ്ടായതെന്ന് അദേഹം വ്യക്തമാക്കുന്നു.<br /><br />കേരളീയ സാമുഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വകാര്യമൂലധന ശക്തികള്‍ കയ്യേറുന്നതിനു മറയായി പ്രവര്‍ത്തിച്ചത് സി പി ഐ എം ആണെന്നും ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുടെ ദുരുപയോഗത്തിലുടെയാണ് ഇത് സാധ്യമായതെന്നു സഖാവ് ടി പി പറയുന്നു. മാര്‍ക്സിസം കയ്യൊഴിഞ്ഞ ഒരു പാര്‍ട്ടി ലെനിനിസം കൊണ്ട് നടക്കുന്നത് ഫാസിസത്തിന് കാരണമായെന്നും സി പി ഐ എം പോലുള്ള കമ്മ്യുണിസ്റ്റ് പാര്‍ട്ടികളെ വര്‍ഗ രാഷ്ട്രീയ വീഥികളില്‍ തിരിച്ചെത്തിക്കാന്‍ കഴിയാത്ത വിധം അവര്‍ അടിസ്ഥാന മാര്‍ക്സിസ്റ്റ് ദര്‍ശനങ്ങളില്‍നിന്നു അകന്നു പോയെന്നും അദ്ദേഹം അടിവരയിടുന്നു. വ്യവസ്ഥാപിത ഇടതുപക്ഷം ഉപേക്ഷിച്ചു പോയ വര്‍ഗ്ഗസമര പാതകളെ വീണ്ടെടുക്കാനും സോഷ്യലിസ്റ്റ് പ്രയോഗത്തിന്റെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും മുതലാളിത്ത സാമ്രാജ്യത്വ ചൂഷണ പദ്ധതികള്‍ക്കെതിരെ ലോകത്തെങ്ങും വ്യാപകമാകുന്ന സമരങ്ങളെ നയിക്കാനും ശേഷിയുള്ള ഒരു പ്രസ്ഥാനം കെട്ടി പടുക്കുക എന്ന ത്യാഗ നിര്‍ഭരമായ ചുമതല ഏറ്റെടുക്കാന്‍ സഖാവ് ടി പി ആഹ്വാനം ചെയ്യുന്നു.<br /><br />പ്രത്യയശാസ്ത്രവും രാഷ്ട്രീയവും കയ്യൊഴിഞ്ഞത് ഞങ്ങളല്ലെന്നും അത് അടിമുടി കുഴിച്ചുമൂടിയത് സി പി ഐ എം ആണെന്നുമുള്ള പ്രഖ്യാപനത്തിലൂടെ കഴിഞ്ഞ കാലങ്ങളില്‍ ടി പിയുടെ നേതൃത്വത്തില്‍ റെവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടിയും പുതിയ കാലത്തെ സമരങ്ങള്‍ക്കും സംഘടനകള്‍ക്കും വേണ്ടി അഹോരാത്രം നിര്‍ഭയമായ ജീവിതം നയിക്കുകയായിരുന്നു. റെവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന പേര് സ്വീകരിക്കുന്നതിനു മുന്‍പ് ഒഞ്ചിയം വിപ്ലവകാരികളുടെ സംഘടനക്കു മാര്‍ക്സിസ്റ്റ് പാര്‍ടി എന്നായിരുന്നു പേര്. രെജിസ്ട്രേഡ് പാര്‍ട്ടി എന്ന നിലയില്‍ സി പി ഐ എം ആ പേരിനെ തെരഞ്ഞെടുപ്പു കമ്മിഷനില്‍ ചോദ്യം ചെയ്തു. ആ പേരില്ലാതായാല്‍ പുതിയ പ്രസ്ഥാനം ഇല്ലാതാകും എന്ന് സി പി ഐ എം ബുദ്ധികേന്ദ്രങ്ങള്‍ കരുതിക്കാണും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്നു തെരഞ്ഞെടുപ്പു കമ്മീഷന് പുതിയ പ്രസ്ഥാനത്തെ വിലക്കി. എന്നാല്‍ പുതിയ പ്രസ്ഥാനത്തെ ജനങ്ങളും മാധ്യമങ്ങളും കൂടി റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് വിളിച്ചു തുടങ്ങി. അങ്ങനെ സംഘടന റവലുഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയായി.<br /><br />2008ലാണ് ഒഞ്ചിയത്തെ വിപ്ലവകാരികള്‍ സി പി ഐ എമ്മില്‍ നിന്നും പുറത്തുവരുന്നത്. സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം നടത്തുന്ന സമയം. നിരവധി ജനകീയ സമരങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന വി എസ് അച്യുതാനന്ദനു നിയമസഭ സീറ്റ് നിഷേധിച്ചതിന്റെ അനുരണനങ്ങള്‍ വിട്ടു മാറാത്ത സമയം. എം എന്‍ വിജയന്റെ നേതൃത്വത്തില്‍ സി പി ഐ എമ്മിനകത്ത് നാലാം ലോക വാദത്തിനെതിരെ പ്രത്യയശാസ്ത്ര സമരം ഒരു വശത്തും, മൂന്നാര്‍, ലാവ്ലിന്, സാന്റിയാഗോ മാര്ട്ടിന്, ഫാരിസ് അബൂബക്കര്‍, വിജയ് മല്യ തുടങ്ങി രക്തക്കറ പുരണ്ട ഫിനാന്‍സ് മൂലധനത്തിന്റെ ഇടനിലക്കാരായി സി പി ഐ എം നേതൃത്വം മാറി, എല്ലാ മറകളും നീക്കി പുറത്തു വന്ന ഘട്ടം. ഈ ഘട്ടത്തില്‍ സിപി ഐ എമ്മിനകത്തു നിരവധി ധ്രുവീകരണങ്ങള്‍ ഉണ്ടായി. അധിനിവേശ പ്രതിരോധ സമിതി, കമ്മ്യൂണിസ്റ്റ് കാമ്പയിന്, കമ്മറ്റി ഇടതു പക്ഷ ഏകോപനസമിതി തുടങ്ങിയ സംഘടനകള്‍ ആയും വ്യക്തികള്‍ ആയും സി പി എം നകത്ത് നിന്നും അതിന്റെ നയ വ്യതിയാനങ്ങള്‍ക്കെതിരെ പുറത്തു വന്നു. ഇതിന്റെ ഭാഗം തന്നെയായിരുന്നു ആര് എം പി.<br /><br />ഇത് തികച്ചും ആശയപരമായിരുന്നു. എന്നാല്‍ ഇതിനെ സി പി ഐ എം നേതൃത്വം കൈകാര്യം ചെയ്തത് സാങ്കേതികവും സംഘടനാപരവുമായ രീതിയില്‍ ആയിരുന്നു. ഒഞ്ചിയത്ത് തന്നെയുള്ള ഒരു ഉദാഹരണം എടുക്കാം. 2003 വര്‍ഷം പിണറായി വിജയന് എന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ വീടിനെക്കുറിച്ച് വിവാദമുയര്‍ന്നു. വസ്തുത അന്വേഷിക്കാന്‍ പോയ സഖാക്കള്‍ സുധീഷ്, സജീഷ് എന്നിവരെ പാര്‍ടി പുറത്താക്കി. എന്നാല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സെക്രട്ടറിക്ക് എങ്ങനെ ഇത്ര വലിയ വീടുണ്ടായി എന്നും സ്വകാര്യ സ്വത്തും വ്യക്തി താല്പര്യവും പാര്‍ടി നേതൃത്വത്തിന് കീഴടങ്ങിയതെങ്ങനെയെന്നും പരിശോധിക്കാന്‍ തയ്യാറായില്ല . എസ്.എഫ്.ഐ നേതാവും മടപ്പള്ളി കോളേജ് യുണിയന്‍ ചെയര്‍മാനുമായിരുന്ന ലിജീഷ് കുമാര്‍ ഈ നടപടിയെ കുറിച്ച് ഇങ്ങനെ എഴുതി. ''നോക്കിയാല്‍ പേടിച്ചു പോകുന്ന എന്തായിരിക്കണം അവിടെ ഒളിപ്പിച്ചു ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവുക? ഈ ചോദ്യങ്ങള്‍ പലപ്പോഴും എന്നെ വേട്ടയാടി. ഒരു ശത്രുവിന്റെ വീട് പോലെ എന്തിനാണ് ഒരു സഖാവിന്റെ വീടിനെ കണുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്? അന്നാദ്യമായി ഞാന്‍ കീഴാളനാണെന്നും വീട് ഞങ്ങളുടെ ദൃഷ്ടി പതിഞ്ഞാല്‍ തീണ്ടലുണ്ടാവുന്ന ഒരു മുതലാളിയുടെതാണെന്നും ഞാന്‍ വിശ്വസിച്ചു.'' തികച്ചും സംഘനാപരമായ നടപടിയിലൂടെ ആ സംഭവത്തെ അവസാനിപ്പിക്കാന്‍ നോക്കിയ പാര്‍ട്ടിക്ക് പിന്നീട് അകത്തും പുറത്തുമായി ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു. എം പി പരമേശ്വരന് ഉയര്‍ത്തിയ നാലാം ലോക വാദവും ഫാരിസ് അബൂബക്കറുമായുള്ള ബന്ധവും ഒക്കെ ഉയര്‍ത്തിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ കേരളീയ സമൂഹത്തില്‍ സി പി ഐ എമ്മിനെതിരായ പൊതു ബോധം രൂപപ്പെടുത്തി. ഇതാകട്ടെ സി പി ഐ എം വലതുപക്ഷ വല്ക്കരിക്കപ്പെട്ടിരിക്കുകയും കമ്മ്യൂണിസ്റ്റു പാര്‍ടി അല്ലാതായിത്തീരുകയും ചെയ്തതാണ്. ടി പി യുടെ വധത്തിനു ശേഷം ജനങ്ങളും പാര്‍ടിയും തമ്മിലുള്ള വൈരുധ്യം മൂര്‍ഛിച്ച ഘട്ടത്തില്‍ ആണ് വി എസ്, ആര് എം പി യുടെ രൂപീകരണത്തെ 64 ലെ പിളര്‍പ്പിനോടും ടി പി ധീരനായ കമ്മ്യൂണിസ്റ്റെന്നും പ്രസ്താവിക്കുന്നത്. ഇതിനു മറുപടി പറയാന്‍ കഴിയാത്ത വിധം സി പി ഐ എം പ്രതിരോധത്തിലായിരിക്കുന്നു.<br /><br />ഇതിനെ രാഷ്ട്രീയമായി വിശദീകരിക്കാന്‍ കഴിയാത്തതിനാലാണ് ചന്ദ്രശേഖരന് സ്ഥാന മോഹിയാണെന്നും ആര് എം പിയ്ക്ക് പ്രത്യയശാസ്ത്ര അടിത്തറയില്ലെന്നും സി പി ഐ എമ്മിനു വിശദീകരിക്കേണ്ടിവരുന്നത്. ആര് എം പിയുടെ സമ്മേളനത്തില്‍ പാസാക്കപ്പെട്ട പ്രമേയങ്ങളും ചന്ദ്രശേഖരന്റെ ലേഖനങ്ങളും ഇടപെട്ട സമരങ്ങളും അവര്‍ക്ക് അറിയാത്തത് കൊണ്ടല്ല. സി പി ഐ എം നേതൃത്വത്തിനെതിരെ അന്വേഷണം നീങ്ങുമ്പോള്‍ നേതാക്കളെ അറസ്റ്റുചെയ്താല്‍ പാര്‍ട്ടി തീപ്പന്തമാകുമെന്നും പാര്‍ട്ടി ഓഫീസുകളെ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സി പി ഐ എം നേതൃത്വം വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ വെല്ലുവിളി ചുങ്ക പാതയ്ക്കെതിരെ ഉയര്‍ത്താനും ടോള്‍ പിരിവു കേന്ദ്രങ്ങള്‍ ഉപരോധിക്കാനും സി പി ഐ എമ്മിനു കഴിയുമോ? അംഗങ്ങളും അനുഭാവികളുമായി ലക്ഷക്കണക്കിനാളുകള്‍ ഉണ്ടായിട്ടും സമരോത്സുകമായൊരു ജനതയെ അതില്‍ നിന്നും വിലക്കിയിരിക്കുന്നത് സി പി ഐ എമ്മിന്റെ അരാഷ്ട്രീയതയാണ്.<br /><br />ഇനി ടി പി വധത്തിന്റെ അന്വേഷണത്തെ സി പി ഐ എം വെല്ലുവിളിക്കുന്നത് നോക്കാം. സാമൂഹികമായി ഒറ്റപ്പെട്ട സി പി ഐ എം അണികളെ ഒപ്പം നിര്‍ത്താന്‍ പുതിയൊരു സമ്മര്‍ദ്ദ തന്ത്രം മെനയുകയാണ്. കണ്ണൂരിലെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി കേസ് അന്വേഷണത്തെ അട്ടി മറിക്കാന്‍ കഴിയും എന്നാണു സി പി ഐ എം കരുതുന്നത്. എന്നാല്‍ യു ഡി എഫ്, എല്‍ ഡി എഫ് മുന്നണികളുടെ ചക്കളത്തിപോരാട്ടങ്ങള്ക്ക് വിട്ടു കൊടുക്കാതെ ടി പിയുടെ രക്തസാക്ഷിത്വത്തെ ജനകീയ പൊതു ബോധം, ഈ മുന്നണികളെ വെല്ലു വിളിക്കുന്നുണ്ട്. ഇതിനെ മുന്നോട്ടു കൊണ്ട് പോകണമെങ്കില്‍ ഈ ജനകീയ പൊതുബോധത്തില്‍ നിന്നും ടി പി ഉയര്‍ത്തിയ രാഷ്ട്രീയത്തെ ഒരു പടി കൂടി ഉയര്‍ത്താന്‍ പുരോഗമന ജനാധിപത്യ ശക്തികള്‍ക്ക് കഴിയണം. മാനവികതയുടെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശം ആണ് ടി പിയുടെ രക്തസാക്ഷിത്വം ഉയര്‍ത്തിയത്. ചൂഷണ രഹിതമായ, വ്യക്തിതാല്പര്യങ്ങള്ക്കതീതമായ മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കേ സാധ്യമാവൂ. അങ്ങനെ ധീരനായ കമ്മ്യൂണിസ്റ്റായി, 'സ്വാതന്ത്ര്യമെന്നാല്‍ നിര്‍ഭയമായ ജീവിതം ആണെന്ന് ടി പി ജീവിതം കൊണ്ട് അടിവരയിടുന്നു'<br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-44192814571460311942013-05-14T06:04:00.001-07:002013-05-14T06:04:08.350-07:00കേരള ജനത ടി.പി.ക്കൊപ്പമാണ്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: right;">
<br /> <b>ലാല്‍ ഷിദീഷ്</b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVlIQVTqD9DjlhvNMDvT-ztzi6_cdAXKCy7vraM_CA6HfSyG2kXibm2HWkF4rSPIOWdTKeWUDT515RCbFhIlgFzm1bgCohRdj6jHu4IEsnyFIfwpCsV6cu3EQY57m2Tg5VBFgziBLtWoC4/s1600/lal.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="146" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVlIQVTqD9DjlhvNMDvT-ztzi6_cdAXKCy7vraM_CA6HfSyG2kXibm2HWkF4rSPIOWdTKeWUDT515RCbFhIlgFzm1bgCohRdj6jHu4IEsnyFIfwpCsV6cu3EQY57m2Tg5VBFgziBLtWoC4/s200/lal.jpg" width="200" /></a></div>
<b><span style="color: red; font-size: large;">സ</span></b>മരങ്ങളുടെ പാതയിലൂടെയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നുവന്നത്. പുന്നപ്ര വയലാര്‍ സമരങ്ങള്‍. ഒഞ്ചിയം ചെറുത്തുനില്‍പ്പുകള്‍. കയ്യൂരിലെയും കരിവള്ളൂരിലെയും കര്‍ഷക സമരങ്ങള്‍. കാവുമ്പായിയിലെയും ചിറയ്ക്കലിലെയും കര്‍ഷക സമരങ്ങള്‍ തുടങ്ങിയ സമര പോര്‍മുഖങ്ങളിലൂടെ സഖാക്കളുടെ രക്തം സാക്ഷിയാക്കി വളര്‍ന്നുവന്ന പ്രസ്ഥാനം ഇന്ന് സമരങ്ങളുടെ പാത മറക്കുന്നുവെന്നു മാത്രമല്ല ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.<br />ഇടതു സര്‍ക്കാറിന്റെ കാലത്ത് കിനാലൂരില്‍ പോലീസ് നടത്തിയ നരനായാട്ട് കേരള മനസാക്ഷിയെ ഞെട്ടിച്ചതാണ്. മൂലമ്പിള്ളിയിലെയും ചെങ്ങറയിലെയും സമരങ്ങളോട് മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുഖം തിരിച്ചു നിന്നു. കേരളത്തെ മുഴുവന്‍ ബാധിക്കുന്ന ദേശീയപാത സ്വകാര്യവത്കരണത്തിനെതിരെയുള്ള സമരങ്ങളോടും ശത്രുതാ മനോഭാവമായിരുന്നു മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്.<br /><br />അവിടെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കടമകള്‍ എന്തൊക്കെയാണെന്നുള്ള ചോദ്യം ഉയര്‍ന്നുവരുന്നത്. ഒരു കമ്യൂണിസ്റ്റുകാരന്റെ പോരാട്ടം ജന്‍മിത്വത്തിനെതിരായിരിക്കണം. മുതലാളിത്തതിനെതിരായിരിക്കണം. സാമ്രാജ്യത്വത്തിനെതിരായിരിക്കണം. പാര്‍ട്ടി നേതാക്കന്മാര് ആധുനിക ജന്മികളായി മാറുമ്പോള്‍, മുതലാളിമാരുടെ ബഡാദോസ്തുക്കള്‍ ആയി മാറുമ്പോള്‍, രാഷ്ട്രീയ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കാത്ത അണികള്‍ പാര്‍ട്ടിയില്‍ നിന്നും വിട പറയും. അങ്ങനെ വിട പറയുന്ന ചേര്‍ച്ചയുള്ള മാനസങ്ങള്‍ വീണ്ടും ഒത്തുചേരും. ഇടതുപക്ഷത്തിന് ആഴത്തില്‍ വേരോട്ടമുള്ള കേരള മണ്ണില്‍ വ്യവസ്ഥാപിത നിലപാടുകളുമായി പുതിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉദിച്ചുയരും.<br /><br />അതാണ് ഒഞ്ചിയം എന്ന രക്തസാക്ഷി ഗ്രാമത്തില്‍ നാം കണ്ടത്. തളിക്കുളത്തും ഷൊര്‍ണ്ണൂരിലും കുന്ദംകുളത്തും മാവൂരിലും അത്തോളിയിലും പുതിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടു. ഇടതുപക്ഷം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പ്രസ്ഥാനങ്ങള്‍ നിറവേറ്റാത്ത കടമകള്‍ ഞങ്ങള്‍ നിറവേറ്റും എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞുകൊണ്ട്. ഒഞ്ചിയത്ത് റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച വേളയില്‍ സ. ടി പി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞതും അതായിരുന്നു. 'സി പി എമ്മിന്റെ പ്രഖ്യാപിത നിലപാടുകളില്‍ ഉള്ള എന്നാല്‍ സി പി എം നടപ്പാക്കാത്ത നയങ്ങള്‍ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് നമ്മള് നടപ്പിലാക്കും'.<br /><br />നയപരിപാടികളില്‍ ഉറച്ചു നിന്നുകൊണ്ട് ശക്തമായ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായാണ് റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചു പോന്നത്. സി പി എമ്മിനുണ്ടായിരുന്ന എല്ലാ വര്‍ഗ്ഗ ബഹുജന സംഘടനകളും റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്കുമുണ്ടായിരുന്നു. എസ്എഫ്ഐ (റെവല്യൂഷണറി), ഡിവൈഎഫ്ഐ (റെവല്യൂഷണറി), സിഐടിയു (റെവല്യൂഷണറി), മഹിള അസോസിയേഷന് (റെവല്യൂഷണറി) തുടങ്ങി നവബാലസംഘം വരെ ആര്‍എംപിയ്ക്കുണ്ടായിരുന്നു. ടി പി ചന്ദ്രശേഖരന് എന്ന സംഘാടകനും രക്തസാക്ഷി ഗ്രാമത്തിലെ മനസുകളും ഒത്തുചേര്‍ന്നപ്പോള്‍ ഒരു സ്വപ്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒഞ്ചിയത്ത് ഉടലെടുത്തു. ഒഞ്ചിയത്തുകാര്‍ക്ക് ടി പി ഒരു നേതാവായിരുന്നില്ല തങ്ങളില്‍ ഒരാളായിരുന്നു. ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് അനര്‍ഗനിര്‍ഗളം പ്രസംഗിച്ച് നേതാവായ വ്യക്തി ആയിരുന്നില്ല ടി പി. ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിച്ച്, സമരങ്ങള്‍ നയിച്ച്, ഒരു രക്തസാക്ഷി ഗ്രാമത്തിന്റെ മുഴുവന്‍ മനസ് കീഴടക്കിയ സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു അദ്ദേഹം.<br />ഇന്ത്യയുടെ സ്വാതന്ത്ര സമരം തൊട്ട് ഫ്രഞ്ച് വിപ്ലവം വരെ നമ്മള് പഠിച്ചിട്ടുണ്ട്. വാക്കുകള്‍ കൂട്ടി വായിക്കാന്‍ കഴിഞ്ഞ പ്രായത്തില്‍. ഒഞ്ചിയം സമരത്തെ കുറിച്ച്, രക്തസാക്ഷികളെ കുറിച്ച് ഒഞ്ചിയത്തുകാര്‍ കേട്ടറിഞ്ഞത് അമ്മയുടെ മുലപ്പാലിന്റെ കൂടെയാണ്. അതു തന്നെയാണ് ഒഞ്ചിയത്തുകാരുടെ രാഷ്ട്രീയ ബോധവും സംസ്ക്കാരവും.<br /><br />സി പി എമ്മിന്റെ പടിയിറങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും വലതുപക്ഷത്തേക്ക് പോവാതെ, തങ്ങളെക്കാള്‍ കരുത്തരായ ഇടത് പക്ഷമായി റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി വളര്‍ന്നു വന്നത് കുറച്ചൊന്നുമല്ല സി പി എം നേതാക്കളെ അലോസരപ്പെടുത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപമെടുത്ത സി പി എം വിമത പ്രസ്ഥാനങ്ങളെ കോര്‍ത്തിണക്കി ഇടതുപക്ഷ ഏകോപന സമിതിക്ക് രൂപം കൊടുത്തതില്‍ പ്രധാനി ആയിരുന്നു ചന്ദ്രശേഖരന്. ഹിന്ദി മേഖലയിലെ സജീവസാന്നിദ്ധ്യമായ സി പി ഐ (ലിബറേഷന്‍), പഞ്ചാബ് സി പി എം, മഹാരാഷ്ട്രയിലെ ലാല്‍ നിഷാന്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുമായി ചേര്‍ന്ന് അഖിലേന്ത്യ ലെഫ്റ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി (എഐഎല്‍സിസി) രൂപീകരിക്കാനും ടി പി മുന്‍നിരയിലുണ്ടായിരുന്നു.<br />പിണറായിയിലെ പാറപ്പുറത്ത് നാലുപേര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് കേരളം ഭരിച്ച ചരിത്രമറിയുന്ന സി പി എം നേതാക്കള്‍ക്ക് ആര്‍എംപിയുടെ വളര്‍ച്ച തടയേണ്ടത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു. അതിനവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം നേതാവിനെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു. മനുഷ്യമനസാക്ഷിയില് 51 വെട്ടുകള്‍ ഏല്പിച്ചുകൊണ്ട് അത് അവര്‍ നടപ്പാക്കുകയും ചെയ്തു.<br />നമ്മുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റ് പച്ച എന്നൊരു ചെടിയുണ്ട്. അപ്പ ചെടി എന്നാണതിന്റെ യഥാര്‍ത്ഥ പേര്. ഈ ചെടിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എത്ര വെട്ടി മാറ്റിയാലും എത്ര പറിച്ചു കളഞ്ഞാലും വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഈ ചെടി വീണ്ടും പടര്‍ന്നു പന്തലിക്കും. അതു കൊണ്ടാണതിനെ കമ്മ്യൂണിസ്റ്റ് പച്ച എന്നു വിളിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരനെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയോ വെട്ടി മാറ്റാനോ പിഴുതെറിയാനൊ കഴിയില്ല. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്് പൂര്‍വ്വാധികം ശക്തിയോടെ അത് തിരിച്ചുവരും. ഒരു ചന്ദ്രശേഖരനെ വെട്ടിനുറുക്കിയാല്‍ ആയിരം ചന്ദ്രശേഖരന്മാര് ഉദിച്ചുവരും. ഒരു രക്തസാക്ഷിയുടെയും ചോര പാഴായ ചരിത്രമില്ല.<br /><br />സഖാവ് ടി പി, നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം നെഞ്ചിലേറ്റാന്‍ ഇന്ന് ഒഞ്ചിയത്തെ ജനങ്ങള്‍ മാത്രമല്ല, കേരള ജനത തന്നെ കൂടെയുണ്ട്. മനസാക്ഷി മരവിച്ചിട്ടില്ലാത്ത കേരള ജനത.<br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com2tag:blogger.com,1999:blog-258160761304283384.post-83509735006576616202013-05-14T06:01:00.002-07:002013-05-14T06:01:21.138-07:00സെക്രട്ടറി സാറിന്റെ കുടുമവിറപ്പിച്ച കുലംകുത്തി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9NJr2NCWQLTMWXSNDSoG3iifY5ep1v3CV20hCOhOx4zDrnAPQTf2-56wjSEA754VQ47Eq4sRiWE7BbKadvom9rIkqoxGnoMdZxIJ9-dAlS5TOAVg_gHCVcVGL17pZWHxvXYQptH-zOB1L/s1600/shafee.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="462" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9NJr2NCWQLTMWXSNDSoG3iifY5ep1v3CV20hCOhOx4zDrnAPQTf2-56wjSEA754VQ47Eq4sRiWE7BbKadvom9rIkqoxGnoMdZxIJ9-dAlS5TOAVg_gHCVcVGL17pZWHxvXYQptH-zOB1L/s640/shafee.jpg" width="640" /></a></div>
<br />
<br />
<br />
<div style="color: red; text-align: right;">
<b>ഷഫീക്ക് എച്ച്.</b></div>
<br /><br /><b><span style="color: red; font-size: large;">'അ</span></b>വനവനു വേണ്ടിയല്ലാതെ അപരന്നു ചുടു ചോര ചീന്തി കുലം വിട്ടു പോന്നവന്‍ രക്തസാക്ഷി ' എന്ന് കവി. എന്നാല്‍ കുലം വിട്ടു പോന്നവന്‍ 'കുലംകുത്തി ' എന്നാണു സെക്രട്ടറി സാറിന്റെ പുതുമൊഴി. കുലംകുത്തി എന്നത് പഴയ പ്രയോഗമാണ് .കുലത്തില്‍ കുത്തുന്നവനാണ് കുലംകുത്തി . അപ്പോള്‍ എന്താണ് കുലം ? പണ്ട് പണ്ട് വളരെ പണ്ട് ജന്മിത്തത്തിനുംമുമ്പ് ഇവിടെ നില നിന്നിരുന്ന സമ്പ്രദായമത്രെ കുലം. ജനാധിപത്യമെന്നത് ഇതിന് അന്യമാണ്. കുറെ കുടുംബങ്ങളുടെ കൂട്ടം. അതിനൊരു നേതാവുണ്ടായിരുന്നു. ഗണത്തിന്റെ പതി ഗണപതി എന്നത് പോലെ കുലത്തിന്റെ പതി കുലപതിയാണ്. കുലപതി പറഞ്ഞാല്‍ കുലം അനുസരിക്കണം. ചോദ്യം അരുത്. നിറവേറ്റല്‍ മാത്രം ബാധകം. ചോദ്യം ചെയ്യുകയോ ആജ്ഞ നിറവേറ്റുകയോ ചെയ്യാതിരുന്നാല്‍ അയാളെ വിചാരണ ചെയ്യാം, ശിക്ഷിക്കാം. പ്രാകൃതമായിരുന്നു ശിക്ഷകള്‍. ഞാനീ പറയുന്നത് വായിച്ചപ്പോള്‍ സെക്രട്ടറിയുടെ വാക്കുകള്‍ക്കു അര്‍ത്ഥം വെച്ച പോലെ തോന്നുന്നില്ലേ? അതെ സുഹൃത്തേ. പാര്‍ട്ടി കുലം തന്നെയാണ് .ഈ കുലത്തിന്റെ ഘടന ജനാധിപത്യ വിരുദ്ധമാണ്. ഇതിന്റെ ലക്ഷ്യം ഫാസിസം ആണ്. ഈ കുലത്തില്‍ കുത്തി പുറത്തു പോകുമ്പോള്‍ കുലപതിയായ സെക്രെട്ടറി കൊല്ലാന്‍ ആജ്ഞ പുറപ്പെടുവിക്കും, കാരണം കുലത്തിനു പിന്നെ നിലനില്‍പ്പില്ല. <br />ആലങ്കാരികമായി ഇങ്ങനെയൊക്കെയാണെങ്കിലും ആധുനിക യുഗത്തില്‍ ജീവിക്കുന്ന നമ്മള് രാഷ്ട്രീയമായി മറുപടി പറയേണ്ടിയിരിക്കുന്നു എന്നതിന് തെളിവാണ് സഖാവ് വി.എസിന്റെ വാക്കുകള്‍. അദ്ദേഹം 'കുലം കുത്തലിനെ' ചരിത്രവല്‍ക്കരിച്ചു. 2008ല്‍ നടന്ന പിളര്‍പ്പിനെ 64ല്‍ നടന്ന പിളര്‍പ്പിനു സമാനമായാണ് അദ്ദേഹം വിശദീകരിച്ചത്. അപ്പോള്‍ ഇന്നത്തെ സി പി ഐ എം-നെ അന്നത്തെ സി പി ഐയോടും ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയെ അന്നത്തെ ഡാങ്കെയോടുമായിരിക്കുമല്ലോ ഉപമ. അദ്ദേഹം അര്‍ദ്ധ ശങ്ക്ക്കിടയില്ലാത്ത വിധം അങ്ങനെ തന്നെ ചെയ്തു.<br /><br />എന്തുകൊണ്ടാണ് ഇത് ചരിത്രപരമായി പ്രസക്തമാവുന്നത്? ഡാങ്കെ എന്നത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ഒരു വ്യതിയാനം ആണ്. പാര്‍ട്ടിയെ വലതു പക്ഷത്തേക്ക് നയിക്കുകയും സോവിയറ്റ് കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ആധുനിക തിരുത്തല്‍ വാദത്തിന്റെ വാലില്‍കെട്ടിയിടാന്‍ ശ്രമിക്കുകയും ആ തിരുത്തല്‍ വാദത്തെ പാര്‍ട്ടിക്ക് മുകളില്‍ ഏകപക്ഷീയമായി എകാധിപതിയെപോലെ അടിച്ചേ<br />ല്പ്പിക്കുകയും ചെയ്തു ഡാങ്കെ. ഈ തിരുത്തല്‍ വാദത്തോട് കലഹിച്ചാണ് 1964 ഏപ്രിലില്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്നും സഖാവ് മുസാഫിര്‍ അഹമ്മദും അച്യുതാനന്ദനും ഇ.എം.എസും ടി.എന്‍ റെഡ്ഡിയും ബാസവ പുന്നയ്യയുമടക്കം 32 സഖാക്കള്‍ ഇറങ്ങിവന്ന് സി പി ഐ എം രൂപീകരിച്ചത്. ഇത് ചരിത്രം. ഈ ചരിത്രമാണ് വീണ്ടും ആവര്‍ത്തിക്കുന്നത് എന്ന് പറയുമ്പോള്‍ നാമോര്‍ക്കേണ്ടത് ചരിത്രം വെറുതെയങ്ങു ആവര്‍ത്തിക്കുകയില്ല. ഒരു ഉയര്‍ന്ന തലത്തിലേക്ക് മാത്രമേ ആവര്‍ത്തിക്കുകയുള്ളൂ. അപ്പോള്‍ സഖാവ് അച്യുതാനന്ദന് പറയുന്നത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരി ക്കുന്നത് അത്തരത്തിലുള്ള ഒരു ആവര്‍ത്തനം എന്നാണ്. ഇത് തന്നെയാണ് ചരിത്ര യാഥാര്‍ത്ഥ്യം. (ഇത് തന്നെയാണ് കുലംകുത്തികളുടെ ചരിത്രവും)<br /><br />വര്‍ഗ്ഗ വഞ്ചന എന്നത് ഒരു കമ്മ്യൂണിസ്റ്റിനും സഹിക്കാനാവാത്ത കുറ്റകൃത്യമാണ്. മുതാലാളിമാര്‍ക്കുവേണ്ടി, ഭരണ വര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി, അടിച്ചമര്‍ത്തുന്ന വരേണ്യവര്‍ഗ്ഗങ്ങള്‍ക്കു വേണ്ടി കൊടാനുകോടിയോളം വരുന്ന പാവപ്പെട്ടവരുടെ താല്പര്യങ്ങളെ അടിയറ വെയ്ക്കുന്നതാണത്രേ വര്‍ഗ്ഗ വഞ്ചന. ഇതിനെ തിരുത്തല്‍ വാദമെന്നും പറയുന്നതായി പാര്‍ട്ടി ക്ലാസ്സുകളില്‍ അന്ന് പഠിപ്പിച്ചിട്ടുണ്ട് സഖാക്കള്‍. അപ്പോള്‍ കാര്യം ഇങ്ങനെയൊക്കെയാണ്. ഈ അര്‍ത്ഥമാണ് നമ്മുടെ പാര്‍ട്ടി മുതലാളി കുലംകുത്തിയെന്ന പദം കൊണ്ട് ഉദ്ദേശിച്ചതെങ്കില്‍ സര് വിനീതമായിത്തന്നെ പറയട്ടെ താങ്കള്‍ നുണ പറയുന്നു. സാമ്രാജ്യത്വമെന്നത് ഞങ്ങളുടെ ദൗത്യമാണെന്ന് സ്വന്തം പരിപാടിയിലെഴുതിവെച്ചിട്ടുള്ള ഒരു പാര്‍ട്ടിയുടെ സിംഹാസനത്തിലിരുന്ന് നിങ്ങള്‍ ഇതു പറയുമ്പോള്‍ ആസനത്തില്‍ മുള്ള് കൊള്ളുന്നുവെങ്കില്‍ സൂക്ഷിക്കുക, അത് മുള്ളുകളല്ല, നിങ്ങളുടെ ആസനത്തിന്റെ ഭാരം കൊണ്ട് നുറുങ്ങിപ്പോയ ഒരായിരം രക്തസാക്ഷിത്വങ്ങളുടെ എല്ലിന് കഷ്ണങ്ങള്‍ കുത്തിക്കയറുന്ന വേദനയാണത്. <br />ഇത് ഇന്ന് തുടങ്ങിയതല്ല. വളരെ പണ്ട് സഖാവ് ലെനിന്റെ കാലത്ത്. അന്ന് രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷണല്‍ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിക്കുന്ന കാലം. അന്നതിന് നേതൃത്വം കൊടുത്തിരുന്ന ബേണ്‍സ്റ്റൈനെയും കാറല്‍ കൗട്സ്കിയെയും നമ്മള് മലയാളിക്ക് അത്ര പരിചയമല്ലെന്നു കരുതിയാണ് നമ്മുടെ സെക്രട്ടറി ഇത്തരം നുണകള്‍ അടിച്ചിറക്കുന്നത്. ബേണ്‍സ്റ്റൈനും കാറല്‍ കൗഡ്സ്കിയും മുതലാളിവര്‍ഗ്ഗത്തിനുവേണ്ടി മാര്‍ക്സിസത്തെ തിരുത്താന്‍ തുടങ്ങി. തിരുത്തുക എന്നത് നല്ലൊരു കാര്യമാണ്, തെറ്റുകളാണ് തിരുത്തുന്നതെങ്കില്‍. ഇവിടെ ഈ കേമന്മാര് തിരുത്തിയത് മാര്‍ക്സിസത്തിന്റെ ശരികളെയാണ്. ശരികളെ വളച്ചൊടിക്കുകയായിരുന്നു. അങ്ങനെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രത്യയശാസ്ത്രത്തെ മുതലാളിമാര്‍ക്കു വേണ്ടി തീറെഴുതികൊടുത്തു, ഈ 'കമ്മ്യൂണിസ്റ്റുകള്‍'.<br /><br />ഇവിടെയാണ് നമുക്ക് അല്‍പ്പമൊന്ന് വാക്കുകളെ പരിശോധിക്കേണ്ടത്. ഇവിടെ ആരാണ് വര്‍ഗ്ഗ വഞ്ചകര്‍? പ്രിയപ്പെട്ടവരേ നെഞ്ചില്‍ കൈവെച്ച് ചിന്തിക്കേണ്ടതുണ്ട്. ഇവിടെ ഈ വിശകലനത്തിന് നമുക്ക് ഒരു വികാരവും, വിലങ്ങുതടിയാവരുത്. പാര്‍ട്ടിയെ, തൊഴിലാളിവര്‍ഗ്ഗത്തെ ആരാണ് ചതിച്ചത്? പാവപ്പെട്ടവന്റെ പാര്‍ട്ടി ഇന്ന് സാന്തിയാഗോ മാര്‍ട്ടിന്റെ പാര്‍ട്ടിയായി അധപ്പതിപ്പിച്ചത് ആരാണ്? അതിനെതിരെ പോരാടിയത് ആരാണ്? ടാറ്റ ഇന്ത്യയിലെ വന്‍കിട മുതാളിയാണെന്ന് നമുക്ക് ആശങ്കയുണ്ടോ? ആ മുതലാളിക്ക് വേണ്ടി ആയിരക്കണക്കിന് കൃഷിഭൂമി തട്ടിപ്പറിക്കാന്‍ ശ്രമിച്ചതാരാണ്? അതിനായി പാവപ്പെട്ട കര്‍ഷകരെ കൊന്നൊടുക്കിയതാരാണ്? സുഹാര്‍ത്തോ ആരായിരുന്നു? ഇന്തോനേഷ്യയില്‍ ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കിയ ഈ സ്വേച്ഛാധിപതിയുടെ ബന്ധുവിന്റെ കുത്തക സ്ഥാപനമായ സാലിം ഗ്രൂപ്പിനു വേണ്ടി ആരാണ് സിങ്കൂരില്‍ ജനലക്ഷങ്ങളെ സ്വന്തം കിടപ്പാടത്തുനിന്നു പുറത്താക്കിയത്? (സെക്രട്ടറി തമ്പുരാന് ഇവരെ പെട്ടെന്ന് മനസ്സിലായില്ലെങ്കില്‍ ഒരു കാര്യം ഓര്‍മ്മിപ്പിക്കാം. ഇവരെല്ലാം കണ്ണൂരിലെ ചിറക്കല്‍ തമ്പുരാക്കന്മാരുടെ ബന്ധുക്കള്‍ മാത്രമാണ്.) ഇവിടെ ചെങ്ങറയില്‍ കാടിന്റെ മക്കള്‍ സമരം ചെയ്തപ്പോള്‍ അവരെ മൃഗീയമായി പീഡിപ്പിച്ചത് ആരായിരുന്നു? അപ്പോള്‍ ഇതൊക്കെ ചെയ്ത ഒരു പാര്‍ട്ടിയുടെ, അഥവാ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ മുതലാളിയായി ചമഞ്ഞുകൊണ്ട് നിങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റിനെ വര്‍ഗ്ഗ വഞ്ചകനെന്ന് ആവര്‍ത്തിച്ചു വിളിക്കുമ്പോള്‍ നിങ്ങള്‍ മലര്‍ന്നു കിടന്നു തുപ്പുക മാത്രമാണെന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസ്സലാക്കുന്നുണ്ട്. അതിനു മറയിടാന്‍ വഞ്ചകരായ ഒരു എളമരത്തിനും മാധവനും ഭാസുരേന്ദ്രനുമാവില്ല എന്ന് നിങ്ങള്‍ തിരിച്ചറിയാതെ പോവുന്നത് ചരിത്രത്തിന്റ വൈപരീത്യം മാത്രമാണ്. അതങ്ങനെയാണ്. മുസ്സോളിനിയും ഹിറ്റ്ലറും കരുതിയിരുന്നത് എല്ലാ കാലവും എല്ലാ സത്യവും മറച്ചു വെയ്ക്കാമെന്നും സത്യം ഒരിക്കലും മറനീക്കി പുറത്തു വരില്ല എന്നുമാണ്. അത് കേവലം പകല്‍ കിനാവു മാത്രമായിരുന്നുവെന്ന് അവര്‍ മനസ്സിലാലംകുക്കിയത് ജനങ്ങള്‍ അവരോട് അക്കമിട്ട് മുഴുവന്‍ കണക്കുകളും തീര്‍ത്ത നിമിഷം മാത്രമാണ്. പിണറായി എന്ന വാക്ക് എനിക്കേറ്റവും ഇഷ്ടമേറിയ വാക്കാണ്. അത് പങ്കു വെയ്ക്കുന്ന ചരിത്രത്തിന്റെ ചൂര് നമുക്ക് മറക്കാനാവില്ല. ആ ചരിത്രമാണ് നമ്മുടെ സെക്രട്ടറി മുപ്പതു വെള്ളിക്കാശിനായി ഒറ്റികൊടുത്തിരിക്കുന്നത്. ആ ഒറ്റുകാരനാണ് കമ്മ്യൂണിസത്തിനായി ജീവന് ബലിയര്‍പ്പിച്ച ധീര രക്തസാക്ഷിത്വത്തെ കാര്‍ക്കിച്ചു തുപ്പി അവഹേളിക്കുന്നത്. വാസ്തവത്തില്‍ നമുക്കത് സന്തോഷമാണ്. വര്‍ഗ്ഗ വഞ്ചകര്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളെ 'കമ്മ്യൂണിസ്റ്റേ' എന്നു വിളിക്കില്ലല്ലോ. ഇതൊരു മാനദണ്ഡമായെടുക്കാമെങ്കില്‍ സഖാവ് ചന്ദ്രശേഖരന്, അങ്ങയുടെ ധീര സ്മരണയ്ക്കു മുന്നിലെ രക്തപുഷ്പ്പങ്ങള്‍ മാത്രമാണ് കുലംകുത്തിയെന്ന സെക്രട്ടറിയുടെയും അനുചരവൃന്ദത്തിന്റെയും ആട്ടും തുപ്പും.... <br /><br /><br /><br /><br /><br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-7255007324403324842013-05-14T05:57:00.003-07:002013-05-14T05:57:38.397-07:00ഭീരുത്വത്തിന്റെ രാഷ്ട്രീയമാണ് ഫാസിസം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTkc_wZ3-Of2xdMtqBfJhhCLIZhTuCqZWh-T8giBMtWXfp2s3rUuMIhgF5ytYob4HskZ1P1mjkOKvcyoK9VLvSPVWV6XcFA0Kcl2RxyAspojyXbiwu_HFx0tvE8YEo26nFqAFoKeN-NGEi/s1600/fascism.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTkc_wZ3-Of2xdMtqBfJhhCLIZhTuCqZWh-T8giBMtWXfp2s3rUuMIhgF5ytYob4HskZ1P1mjkOKvcyoK9VLvSPVWV6XcFA0Kcl2RxyAspojyXbiwu_HFx0tvE8YEo26nFqAFoKeN-NGEi/s640/fascism.jpg" width="514" /></a></div>
<div style="color: red; text-align: right;">
<b>ദിവ്യ ഡി.വി.</b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgt5Vhv2rKydH7DjWoTG9rc3_mutrpAsY2ndvakWd315Gtb0dR9xG81ZqUnCbBwr6WgNUNrzh0uJ1WckY3xwE1DEmszN2e1L-sr6bjMqmhuXAASHqkl3Hg21odMGDnMfoSxozMfdwE6P4lM/s1600/dv.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgt5Vhv2rKydH7DjWoTG9rc3_mutrpAsY2ndvakWd315Gtb0dR9xG81ZqUnCbBwr6WgNUNrzh0uJ1WckY3xwE1DEmszN2e1L-sr6bjMqmhuXAASHqkl3Hg21odMGDnMfoSxozMfdwE6P4lM/s1600/dv.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a><br /><b><span style="color: red; font-size: large;">'ഞാ</span></b>ന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല, എന്നാല്‍ ഇന്ന് എന്റെ ഉള്ളില്‍ രാഷ്ട്രീയം ഉണ്ട്' എന്നൊരാള്‍ സഖാവ് ടി.പിയുടെ രക്തസാക്ഷിത്വത്തിനു ശേഷം സഖാവ് രമയുടെ മുന്നില്‍ ചെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇന്നത്തെ പൊള്ളുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു സാധാരണ മനുഷ്യന്റെ ചിന്തയില്‍ നിന്നുയര്‍ന്നതാണ്, ആ പ്രതികരണം പ്രതിഷേധവും അതേ സമയം പ്രത്യാശാപരവുമാണ്. അത്രത്തോളം ഒരു ജനതയുടെ ഹൃദയത്തിലേക്കിറങ്ങി ചെല്ലുന്നുണ്ട് സഖാവ് ടി പിയുടെ രക്തസാക്ഷിത്വം. ഒഞ്ചിയത്തിന്റെ മണ്ണില്‍ നിന്നും കേരളമാകെ വ്യാപിച്ചു ലോക ചരിത്രത്തില്‍ സ്ഥാനം പിടിക്കേണ്ടുന്ന ധീര രക്തസാക്ഷിത്വം. ഇടതുപക്ഷമെന്നിപ്പോഴും ആര്‍ത്തു വിളിക്കുന്ന കേരളത്തിലെ മുഖ്യധാരാ ഇടതുപാര്‍ട്ടിയുടെ ഫാസിസ്റ്റു നടപടിയിലൂടെ തന്നെയാണ് മറ്റൊരു ഇടതുപക്ഷ പ്രവര്‍ത്തകന്റെ രക്തസാക്ഷിത്വവുമെന്നത് ചരിത്രത്തിലെ വിരോധാഭാസം തന്നെയാകുമ്പോള്‍ നാം ചിന്തിച്ചു പോകുന്നു, എങ്ങനെയാണ് ഒരു ഇടതുപക്ഷ രാഷ്ട്രീയത്തിന് മറ്റൊരു ഇടതുപക്ഷ രാഷ്ട്രീയത്തെ ഇങ്ങനെ കൊന്നു കുഴിച്ചു മൂടാനാവുക? പുരോഗമന പ്രസ്ഥാനത്തിന്റെ വക്താക്കള്‍ക്ക് എപ്പോഴാണ് ഇതും പുരോഗമനമായി മാറിയത്? ഫാസിസത്തെ വെല്ലുവിളിച്ചിരുന്ന, ജനാധിപത്യത്തെയും സോഷ്യലിസത്തെയും ആശ്ലേഷിച്ചു കൊണ്ട് കടന്നുവന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് ഫാസിസത്തിന്റെ പാത തന്നെ സ്വീകരിക്കാനാവുന്നത്?<br /><br />മുതലാളിത്തപാതയിലേക്കും ജനവഞ്ചനാപരമായ നിലപാടുകളിലേക്കും വോട്ടിന്റെയും അഴിമതിയുടെയും രാഷ്ട്രീയത്തിലേക്കും കൂപ്പു കുത്തുന്ന പാര്‍ട്ടിയില്‍ നിന്നും പോരടിച്ചു കൊണ്ട്, നേരെ വലതുചേരിയിലേക്ക് ചേക്കേറാതെ, ശരിയായ നിലപാടുമായി, ജനാധിപത്യാധിഷ്ഠിതമായ കൂട്ടായ്മക്ക് രൂപം കൊടുക്കുകയും ശരിയായ ദിശാബോധത്തിലേക്ക് സ്വന്തം ജീവിതത്തിലൂടെ മാതൃകയാവുകയും അതിലൂടെ പോരാട്ടത്തിന്റെ പുതിയ ഇടതുമാതൃക സ്വീകരിച്ചത് കൊണ്ടുമാണ് സഖാവ് ടി പി ചന്ദ്രശേഖരന് തന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കു മുന്നില്‍ വെല്ലുവിളിയായതും രക്തം കൊണ്ട്, തന്നെ അടയാളപ്പെടുത്തേണ്ടിവന്നതും.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgt5Vhv2rKydH7DjWoTG9rc3_mutrpAsY2ndvakWd315Gtb0dR9xG81ZqUnCbBwr6WgNUNrzh0uJ1WckY3xwE1DEmszN2e1L-sr6bjMqmhuXAASHqkl3Hg21odMGDnMfoSxozMfdwE6P4lM/s1600/dv.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgt5Vhv2rKydH7DjWoTG9rc3_mutrpAsY2ndvakWd315Gtb0dR9xG81ZqUnCbBwr6WgNUNrzh0uJ1WckY3xwE1DEmszN2e1L-sr6bjMqmhuXAASHqkl3Hg21odMGDnMfoSxozMfdwE6P4lM/s400/dv.jpg" width="283" /></a>ആര് എസ് എസ് ഭീകരതയെന്നും വലതുപക്ഷ ഭീകരതയെന്നും മുസ്ലീം തീവ്രവാദമെന്നുമൊക്കെ പറഞ്ഞു കൊണ്ട് പല സാഹചര്യത്തിലും നിലവിലുള്ള മുഖ്യധാരാ ഇടതുപക്ഷത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് നമ്മള്. ചരിത്രത്തിലെ പാര്‍ട്ടിയുടെ സ്ഥാനത്തില്‍ അഭിരമിക്കുന്ന ഒരു കൂട്ടത്തിനു വൈകാരികമായിത്തന്നെ സ്വാധീനം ചെലുത്തുന്ന മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കപ്പുറം ഒന്നില്‍ മനസ് പ്രതിഷ്ഠിക്കാന്‍ മറ്റൊന്നും നമുക്ക് മുന്നില്‍ ഉണ്ടായിരുന്നില്ലല്ലോ. എന്നാല്‍ ഒരു ഇടതു ബദല്‍ അന്വേഷണത്തിന്റെയും രൂപീകരണത്തിന്റെയും ഭാഗമായി, വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കമ്മ്യൂണിസ്റ്റാശയങ്ങളോടും അതിലെ തൊഴിലാളിവര്‍ഗ്ഗ കാഴ്ചപ്പാടിലും അടിസ്ഥാനപ്പെടുത്തിയ ഒരു ജനതയുടെ വാര്ത്തെടുക്കലിന്റെതായ പല മുന്നേറ്റങ്ങളും കേരളത്തിന്റെ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്ന സാഹചര്യങ്ങള്‍ തീര്‍ച്ചയായും വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ അപചയം തിരിച്ചറിഞ്ഞ ബോധത്തില്‍ നിന്നണ് ഉണ്ടായിട്ടുള്ളത്.<br /><br />അടിച്ചമര്‍ത്തലിന്റെ നിരവധിയായ അനുഭവങ്ങളിലൂടെയാണ് ഈ പ്രാദേശിക കൂട്ടായ്മകളൊക്കെത്തന്നെയും മുന്നേറിയത്. മാനവികതയുടെ രാഷ്ട്രീയം തന്നെയാണ് വ്യവസ്ഥാപിത ഇടതുപക്ഷത്തിനും ഈ പ്രാദേശിക മുന്നേറ്റങ്ങള്ക്കുമെങ്കില് എന്തു കൊണ്ടാണ് അഴിയൂര്‍-ചുങ്കം പ്രദേശത്ത് സി.പി.ഐ.എമ്മിന്റെ ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നാല് പതിറ്റാണ്ടോളം നിലയുറപ്പിച്ചിരുന്ന അബ്ദുല്‍ ഖാദറിന് നേരെ സി.പി.ഐ.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരങ്ങള്‍ ഉയര്‍ന്നത്? പിന്നെയും സ. പുതിയെടത്തു ജയരാജന് ,സ. കെ കെ ജയന്, കുളങ്ങര സിനീഷ്, എം പി ദാമോദരന്‍, സഖാവ് ബാലന്, (ഈ അടുത്ത സമയത്ത് പാര്‍ട്ടി കോടതിയുടെ വിധിയിലൂടെ കൊല്ലപ്പെട്ട ഷുക്കൂറിനെ ഇവിടെ മറക്കാനാവില്ല. പാര്‍ട്ടി നേതാക്കളെ തടഞ്ഞു എന്നാരോപിച്ചു കൊണ്ടാണ് കണ്ണൂരിലെ ഷുക്കൂര്‍ എന്ന ഇരുപത്തിയൊന്നുകാരനെ ഇരുനൂറോളം പേരെ സാക്ഷി നിര്‍ത്തി ക്രൂരമായി കൊലപ്പെടുത്തിയത്). ഇപ്പോഴിതാ രക്തസാക്ഷിത്വവുമായി സഖാവ് ടി പി ചന്ദ്രശേഖരന് എന്ന ധീരനായ കമ്മ്യൂണിസ്റ്റും. ഇതിനൊക്കെ ഉത്തരം പറയേണ്ടവര്‍ക്ക് അതിനു കഴിയില്ല, കാരണം ശരിയുടെ രാഷ്ട്രീയം ഫാസിസമാണെന്നവര്‍ വിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. എന്തു കൊണ്ടാണിത് സംഭവിക്കുന്നത് എന്ന ചോദ്യം ചോദിച്ചു ചോദിച്ചു പ്രസക്തി നഷ്ട്ടപ്പെട്ടതാണ.് എങ്കിലും ചോദിച്ചു പോകുന്നു. അധികാര രാഷ്ട്രീയത്തിന്റെ സുഖാനുഭൂതിയില്‍, ആമഗ്നമായ ഒരു പാര്‍ട്ടിക്ക് അതില്‍ നിന്നും വിട്ടു പോകാനാവില്ല എന്നത് തന്നെയല്ലേ കാരണം? ലക്ഷങ്ങള്‍ ചെലവിട്ട് പാര്‍ട്ടി കോണ്‍ഗ്രസ് കെങ്കേമമാക്കുമ്പോള്‍ ഈ കാശെല്ലാം എവിടുന്ന് കിട്ടിയെന്ന് സാധാരണ ജനങ്ങളോട് പറയേണ്ടുന്ന ഉത്തരവാദിത്തതിന്റെ ആശങ്ക തെല്ലുമില്ലാതെ പ്രത്യക്ഷമായിത്തന്നെ തങ്ങള്‍ സമ്പന്നരുടെതെന്നു വിളിച്ചോതുന്ന പാര്‍ട്ടി. ആരില്‍ നിന്നാണ് സഖാക്കളെ നിങ്ങളിതിനു കാശ്് പിരിച്ചെടുത്തത്? ചോദ്യം നിങ്ങളില്‍ വിശ്വാസമര്‍പ്പിച്ച, നിസ്സഹായരായിപ്പോയ ഓരോ സിപിഐഎം വിശ്വാസിയില്‍ നിന്നുമാണുയരുന്നത്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNv0Y8KkONlwqijLu6Ue61WMWwZspaIELAfbAQqmoWV-0OJs-lwGzk-DDtwqffwgbhkErj408q23XQxYAnFyYjtScHGeaqWMYoi3o4onhEuXsLw-zcDDaPKnsn3THHy8lLO679O_14yqBz/s1600/dv1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="274" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNv0Y8KkONlwqijLu6Ue61WMWwZspaIELAfbAQqmoWV-0OJs-lwGzk-DDtwqffwgbhkErj408q23XQxYAnFyYjtScHGeaqWMYoi3o4onhEuXsLw-zcDDaPKnsn3THHy8lLO679O_14yqBz/s640/dv1.jpg" width="640" /></a></div>
<br />ഭൂതകാലപ്പെരുമയില്‍ അഭിരമിച്ചാണോ തങ്ങള്‍ ഇനിയും അരിവാള്‍ ചുറ്റിക കാണുമ്പോള്‍ രക്തം തിളപ്പിക്കേണ്ടത് എന്ന ചോദ്യം കേരളത്തിലെ വളര്‍ന്നു വരുന്ന യുവതലമുറയില്‍ നിന്നുയരുമ്പോള്‍ സഖാക്കളേ, നിങ്ങള്‍ സ്വന്തം വളര്‍ത്തിക്കൊണ്ടുവരുന്ന പുതിയ തലമുറയോടാണ് ഉത്തരം പറയേണ്ടി വരിക. അവര്‍ ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും പ്രതിനിധികളാണ്. അവര്‍ക്ക് ചിന്തിക്കാതിരിക്കാനാവില്ല. ടി.പി.യുടെ രക്തസാക്ഷിത്വം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ നിങ്ങള്‍ ഏതു പ്രത്യയശാസ്ത്രം കൊണ്ടാണ് ഉത്തരം പറയുക? ഞെട്ടലില്ലാതെ കേട്ടുവെന്ന പാര്‍ട്ടി സെക്രട്ടറിയുടെ ചങ്കൂറ്റത്തോടെയുള്ള വിളമ്പരം ഹൃദയമില്ലാത്തൊരുത്തന്റെ ജല്പനമെന്നേ കരുതേണ്ടതുള്ളു. അല്ലെങ്കിലും അപ്രതീക്ഷിതമാണെങ്കില്‍ മാത്രമല്ലേ ഞെട്ടലുണ്ടാവുകയുള്ളൂ. അതിന് അദ്ദേഹത്തെ തെറ്റുപറയാനാവില്ലല്ലോ. പാര്‍ട്ടി ഭേദമന്യേ ഒഞ്ചിയത്തെ വീട്ടിലേക്കൊഴുകുന്ന ജനത്തിന് ഇനിയും ഞെട്ടല്‍ അടങ്ങിയിട്ടില്ല, ഒഞ്ചിയത്തെ മണ്ണില്‍ നില്ക്കുമ്പോള് നാം അറിയുന്നു ടി പി മരിച്ചിട്ടില്ലെന്ന്. ഒരേ സമയം നേതാവും അതേ സമയം ആത്മബന്ധമുള്ള സുഹൃത്തായും ജീവിച്ച (ആവേശത്തോടെ ടി പിയെ ഓര്‍മിച്ച ഒഞ്ചിയത്തുകാരോട് അസൂയ തോന്നി അപ്പോള്‍, അവിടെ ജനിച്ചില്ലല്ലോ എന്നോര്‍ത്തുകൊണ്ട്) ധീരനായ ആ മനുഷ്യന് ഇന്ന് ഒഞ്ചിയത്തിന്റെതു മാത്രമല്ല, മനസാക്ഷിയുള്ള എല്ലാവരും ആ രക്തസാക്ഷിത്വത്തിന്റെ ധീരതയോര്‍ത്ത് അഭിമാനിക്കുന്നു. വ്യക്തമായ നിലപാടിലൂന്നി ജീവിച്ച, മരിച്ചിട്ടും തോല്‍ക്കാത്ത, തോല്‍പ്പിക്കാനാവാത്ത, ജനങ്ങള്‍ക്കു വേണ്ടി നിലകൊണ്ട, ജീവിതം കൊണ്ട് കപട രാഷ്ട്രീയത്തെ വെല്ലുവിളിച്ച , രക്തം കൊണ്ട് അനശ്വരനായ ടി.പി. തീര്‍ച്ചയായും ആ രാഷ്ട്രീയം ഒരിക്കലും ഒരു ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസിക്കല്ല ഭീഷണിയാവേണ്ടത്, കാരണം ഇടതുപക്ഷം ആവുന്നതു തന്നെ ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുമ്പോള്‍ ആണല്ലോ.<br /><br />രാഷ്രീയ നിലപാടുകള്‍ തമ്മിലുള്ള വൈരുദ്ധ്യം വിമര്‍ശിക്കപ്പെട്ടും തിരുത്തിയും മുന്നേറുന്ന ഒരു സംയമന രാഷ്ട്രീയത്തിന്റെ പാതവിട്ട് കേരളം ഏറെ പിന്നാക്കം പോയിരിക്കുന്നു. കൊണ്ടും കൊടുത്തും അനുസരിപ്പിച്ചും പിന്നെ നാല് മിനുട്ടിനുള്ളില്‍ അന്പത്തിയൊന്നോളം വെട്ടുകളോടെയും രാഷ്ട്രീയം നടപ്പാക്കേണ്ടതുണ്ട് എന്നു പുരോഗമന പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പ്രസ്ഥാനം തീരുമാനിക്കുകയും അങ്ങനെ സോഷ്യലിസത്തിലേക്കുള്ള പാത എളുപ്പമാക്കാമെന്നുമാണ് പാര്‍ട്ടി നയമെങ്കില്‍ പിന്നെ 'ഫാസിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ' എന്ന് പേരുകൂടി മാറ്റുന്നതാവും ഉചിതം. വലതുപക്ഷ പാര്‍ട്ടികളും സങ്കുചിത വര്‍ഗ്ഗീയ പാര്‍ട്ടികളും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ പോലെ ഭീകരമാണ് ഫാസിസ്റ്റു രാഷ്ട്രീയവും. അപ്പോള്‍ ഒരേ രാഷ്ട്രീയം പേറുന്നവര്‍ എന്ന നിലയില്‍ ടി പി യുടെ രക്തസാക്ഷിത്വം ഇവര്‍ക്കെല്ലാമാണ് ഭീഷണിയുയര്‍ത്തിയിരുന്നത്. കോണ്‍ഗ്രസുകാര്‍ ഈ രാഷ്ട്രീയഹത്യയില് മുതലെടുപ്പ് നടത്തുമെന്ന് പറയേണ്ടതില്ല, എന്നാല്‍ കോണ്‍ഗ്രസിന്റെ വലതുപക്ഷ നില പാട് പണ്ടേ തന്നെ നമ്മള് തിരിച്ചറിഞ്ഞതാണല്ലോ. ഇടതു പക്ഷ വിശ്വാസിക്ക് മരണത്തോടൊപ്പമല്ലാതെ ആ വിശ്വാസം വെടിയാനാവില്ല. ഒരു ചേരിയില്‍ നിന്നും മറുചേരിയിലേക്ക് മാറുമ്പോള്‍ മുന്പുണ്ടായിരുന്നതില് കൂടുതല്‍ എന്തെങ്കിലും കിട്ടണ്ടേ?<br /><br />എല്ലാ രാഷ്ട്രീയവും കണ്ടും അനുഭവിച്ചും മടുത്തിരിക്കുകയാണ് കേരളത്തിലെ സാധാരണ ജനങ്ങള്‍. ടി.പി.യുടെ ജീവിതവും രക്തസാക്ഷിത്വവും ഉണര്‍ത്തിയ ഉണര്‍വ്വിന്റെ കരുത്ത് ശരിയുടെ, അനിവാര്യതയുടെ ചരിത്രംകൂടിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു ചന്ദ്രശേഖരനെ കൊല്ലാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇനിയും ഉയര്‍ന്നുവരുന്ന ഒരായിരം ചന്ദ്രശേഖരന്മാരെ കൊന്നൊടുക്കാന്‍ കഴിയില്ല. കാരണം ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഇല്ലാത്തിടത്തോളം കാലം നിങ്ങള്‍ക്ക് വെല്ലുവിളിയായി നിരവധിയായ ചന്ദ്രശേഖരന്മാര് ഉയര്‍ന്നുകൊണ്ടേയിരിക്കും.<br /><br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-73352558228692738522013-05-14T05:50:00.003-07:002013-05-14T05:50:57.506-07:00ഇരകളെ മൂടി വെയ്ക്കുന്ന പ്രത്യയ ശാസ്ത്രം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheZQ8bAgOQW93rifmlVFlspYHg_l-HIlRCyylePtyATxa16VfOdmc5cHIPpHA7jG74ID86pM-xwFAF1nuFEIsrUjD0fBlLtKknS6PErZxRs492m18BANoPxoTiVBRCetV5p2EYabFSDCgq/s1600/sruthi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="531" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheZQ8bAgOQW93rifmlVFlspYHg_l-HIlRCyylePtyATxa16VfOdmc5cHIPpHA7jG74ID86pM-xwFAF1nuFEIsrUjD0fBlLtKknS6PErZxRs492m18BANoPxoTiVBRCetV5p2EYabFSDCgq/s640/sruthi.jpg" width="640" /></a></div>
<div style="color: red; text-align: right;">
<b> കെ.കെ. സിസിലു</b></div>
<b style="color: red;"><span style="font-size: large;">ആ</span></b>ത്മഹത്യകള് നമ്മള് നിരവധി കണ്ടിരിക്കുന്നു. അയല്പക്കത്തും നമ്മുടെ ഗ്രാമത്തിലും, ജില്ലയിലും എന്ന് വേണ്ട അങ്ങ് വടക്കന്‍ സംസ്ഥാനങ്ങളിലും വരെ നാം ദിവസവും കേള്‍ക്കാറുള്ളതാണ്. ചിലത് നേരിട്ടറിയുന്നതുമാണ്, എന്നാല്‍ ഞെട്ടലില്ലാതെ നാം അത് കേള്‍ക്കാന്‍ പഠിച്ചിരിക്കുന്നു. അന്യന്റെ വേദനകള്‍ അറിയുന്ന കാലത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ വരെ നാം എപ്പോഴോ മറന്നു കഴിഞ്ഞിരിക്കുന്നു .പാടിച്ചിറയിലെ കര്‍ഷകരുടെ ആത്മഹത്യ നമുക്കൊരു വിഷയം പോലും അല്ല. മറക്കാന്‍ നമുക്ക് എളുപ്പമാണ് .അത് കൊണ്ട് തന്നെ നാം മരണത്തിന്റെ കാര്യങ്ങളെ അന്വേഷിച്ചു പോകാറില്ല ,അത് നമ്മെ ഒരു നാള് തേടി വരുന്നത് വരെ.<br /><br />പ്രയാസങ്ങളില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരായ മനുഷ്യ ജീവിതത്തിന്റെ വലിയ പങ്കും നഷ്ടപ്പെടുകയാണ്, ഇനിയില്ലെന്നും തിരിച്ചറിയുന്ന നിമിഷം തന്നെയാണ് അവന് ആത്മഹത്യയില്‍ അഭയം കണ്ടെത്തേണ്ടി വരുന്നത്. അത് ചിലപ്പോള്‍ ജീവിതത്തോടുള്ള, ജിവിത സാഹചര്യങ്ങളോടുള്ള കടുത്ത പ്രതിഷേധവുമായിട്ടാകാം. ലോക വ്യാപാര സംഘടനയുടെ സമ്മേളനത്തിനെതിരെ തന്റെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയ കൊറിയന്‍ കര്‍ഷക നേതാവിന്റെ ആത്മാഹൂതി നിലവിലുള്ള വ്യവസ്ഥയുടെ ദുരിത പൂര്‍ണമായ അവസ്ഥയോടുള്ള വലിയ പ്രതിഷേധമായിരുന്നു. സ്വാശ്രയ കോളേജിന്റെ ഇരയായ രജനി എസ് ആനന്ദ് തന്റെ അമ്മയ്ക്കെഴുതിയ കത്തിന്റെ ഉള്ളടക്കം ജീവിതം മടുത്ത ഒരു കുട്ടിയുടെയോ ഒളിച്ചോട്ടത്തിന്റെ ദുര്‍ബലതയുടെയോ വിഷയമായിരുന്നില്ല പറഞ്ഞു തന്നിരുന്നത്. മറിച്ചു നിലവിലുള്ള വിദ്യാഭ്യാസ നയത്തിനെതിരായ പ്രതിഷേധം തന്നെയായിരുന്നു. എന്നിട്ടുമെന്തേ നമ്മുടെ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും ഈ ഒരു പ്രശ്നം ഒരു പ്രശ്നമായി തോന്നിയില്ല . ഇന്നലെ വരെ സമരങ്ങളുടെ കുത്തക അവകാശപ്പെട്ടിരുന്ന ഇടതുപക്ഷം സമരങ്ങളില്‍ നിന്നും പിന്‍വലിഞ്ഞത് എന്ത് കൊണ്ടാണ്? ഈ അടുത്ത കാലത്തായി നഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ടു കൊണ്ടുയര്‍ന്നു വന്ന സമരങ്ങള്‍ യാദൃശ്ചികമായി ഉയര്‍ന്നു വന്നതല്ലെന്നും കാണാന്‍ കഴിയും.<br /><br />1500-3000 രൂപയ്ക്കു ജോലി ചെയ്യേണ്ടി വരുന്ന ചൂഷണത്തിന്റെ പാരമ്യത്തിലെത്തി നില്ക്കുന്ന ഇവരുടെ പ്രശ്നങ്ങളില്‍ നിന്ന് സംഘടിത പ്രസ്ഥാനങ്ങള്‍ ഇന്ന് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. സംഘടിത മതങ്ങളും സമുദായ കുത്തകകളും നടത്തുന്ന സ്ഥാപനങ്ങള്‍ പോലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും നടത്തുന്ന കോളേജുകളും ആശുപത്രികളും ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് ഇവര്ക്കെതിര്ക്കാന് കഴിയുക? തങ്ങളുടെ പാര്‍ട്ടിക്ക് വരുന്ന ലാഭത്തിന്റെ കണക്കിന് കുറവ് വരാന്‍ അവര്‍ തയാറാവുകയില്ല . അതിനു വേണ്ടി അവര്‍ മാര്‍ക്സിനെ വരെ തള്ളിപ്പറയും. <br />നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കിയ പത്തു പതിനഞ്ചു വര്‍ഷ കാലത്തെ നമ്മുടെ അനുഭവം ഇങ്ങനെയൊക്കെയാണ്. അതുകൊണ്ടുതന്നെ രജനി എസ് ആനന്ദില്‍ നിന്നും ശ്രുതിയിലെത്തുമ്പോള് ഇത് ഒറ്റപെട്ട സംഭവം അല്ലെന്നു തിരിച്ചറിയേണ്ടതുണ്ട് ഉന്നതവിദ്യാഭ്യാസം അസാധ്യമാവുകയും പാവപ്പെട്ടവനെ വിദ്യാഭ്യാസ മേഖലയില്‍നിന്നും ആട്ടിയോടിക്കുന്നതിലേക്കും എത്തിച്ചേര്‍ന്നു. നമ്മുടെ വിദ്യാഭ്യാസ മേഖലയെ ജാതി മത കുത്തകകള്‍ക്കും കോര്പ്പറേറ്റുസ്ഥാപനങ്ങള്ക്കും തീറെഴുതി കൊടുത്തതിന്റെയും സ്വാശ്രയ നയം നടപ്പാക്കിയതിന്റെയും ദുരന്തത്തിലെക്കാണ് എത്തിചെര്‍ന്നിരിക്കുന്നത്. യു ഡി എഫ് ഭരിച്ചാലും എല്‍ ഡി എഫ് ഭരിച്ചാലും വിദ്യാഭ്യാസ മന്ത്രിമാര്‍ മുസ്ലീം ലീഗിന്റെതോ കേരള കോണ്‍ഗ്രസിന്റെതോ ,അല്ലെങ്കില്‍ മറ്റേതെങ്കിലും സാമുദായിക സംഘടനയില്‍ നിന്നോ ആയിരിക്കും .കൂടാതെ സര്‍ക്കാരും മാനേജുമെന്റുകളും തമ്മിലുള്ള സീറ്റ് കച്ചവടത്തിനപ്പുറം ഈ മേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനോ കഴിഞ്ഞിട്ടില്ല.<br /><br />സ്വാശ്രയ കോളേജുകള്‍ വിദ്യാഭ്യാസ കച്ചവടത്തെയാണ് ലക്ഷ്യം വെക്കുന്നത് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് കേരളത്തിലെമ്പാടും ഉയര്‍ന്നു വന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കൂത്തുപറമ്പില്‍ അഞ്ചു പേരുടെ രക്തസക്ഷിത്തതിലേക്ക് എത്തിച്ചേരുകയുണ്ടായി .എന്നാല്‍ പിന്നിട് നാം കാണുന്നത് ആ സമരങ്ങളെ വഞ്ചിച്ചുകൊണ്ട് അഞ്ചോളം സ്വാശ്രയ കോളേജുകള്‍ ആരംഭിച്ചുകൊണ്ട് മുഖ്യധാര ഇടതുപക്ഷം സ്വാശ്രയ കോളേജിന്റെ വക്താക്കളായി മാറിയതാണ്. പിന്നിട് പുഷഗിരിയും അമൃതയുമുള്പ്പടെയുള്ള വമ്പന്‍ സ്വാശ്രയ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും കടന്നുവരവോടെ സാധാരണക്കാരുടെ മക്കള്‍ക്ക് ബാങ്കുകളെ ആശ്രയിക്കേണ്ടതായും വന്നു ചേര്‍ന്നു. വിദ്യാഭ്യാസം അവനവന്റെ ചുമതലയാണെന്നു വരുത്തി തീര്‍ക്കുകയും അതിന്റെ സാമൂഹ്യ സ്വഭാവത്തെ ഇല്ലാതാക്കുകയുമാണ് ചെയ്തത്. തന്മൂലം അഞ്ചും പത്തും ലക്ഷം കേപ്പിറ്റേഷന് ഫീസ് കൊടുത്ത് പഠിക്കുകയോ അല്ലെങ്കില്‍ കേരളത്തിനു പുറത്തുപോയി പഠിക്കുകയോ ചെയ്യേണ്ടതിലേക്ക് മലയാളി എത്തിച്ചേര്‍ന്നു.<br /><br />കടം എടുത്തു പഠിക്കുക, സര്‍ക്കാരിനു നിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ ആവില്ല, ഇതാണ് പുതിയ കാലത്തെ സര്‍ക്കാര്‍ പോളിസി. ലോണ്‍ അടയ്ക്കാനുള്ളവരുടെ പ്രശ്നങ്ങള്‍ സര്ക്കാരിനറിയേണ്ട ആവശ്യമില്ലല്ലോ. ഉപരിപഠനത്തിനു വേണ്ടി ലോണെടുത്ത മൂന്ന് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തപ്പെടാന്‍ പോകുകയാണ്. പഠിച്ചിറങ്ങിയവര്‍ക്ക് തന്നെ ജോലി കിട്ടാതിരിക്കുകയും കിട്ടിയ ജോലിക്കു തന്നെ പരിമിതമായ ശമ്പളം കൊണ്ടും ബുദ്ധിമുട്ടുന്നതിനിടയില്‍ തിരിച്ചടവിന്റെ വലിയ ഭാരം അവരെ തീരാ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. എത്ര പേര്‍ക്ക് തിരിച്ചടക്കാനാവും? , എത്ര എത്ര ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും നെഴ്സുമാരും അനുദിനം പുറത്തിറങ്ങുന്നത്. ഇവര്‍ക്കൊക്കെ ജോലികൊടുക്കാന്‍ എവിടെ സര്‍ക്കാരിന്റെ കയ്യില്‍ മാന്ത്രികവടി, എല്ലാം സ്വാശ്രയ കച്ചവടക്കാര്‍ക്ക് വിട്ടു കൊടുക്കുകയും വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍. നെഴ്സിങ്ങ്് മേഖലയില്‍ ഇന്ന് കിട്ടുന്ന ശമ്പളത്തിന്റെ കണക്കു നോക്കിയാല്‍ ഒരായുസ് മുഴുവന്‍ അധ്വാനിച്ചാലും തിരിച്ചടവ് അവര്‍ക്ക് പ്രയാസമായിരിക്കും. കൂലി കൂടുതലിനു വേണ്ടി അവര്‍ നടത്തുന്ന സമരം മുഖ്യധാര പ്രസ്ഥാനങ്ങള്‍ അവഗണിക്കുകയാണുണ്ടായത്. കാരണം ഇത് ഒരു രാഷ്ട്രീയ പരിഹാരം ആവശ്യപെടുന്നുണ്ട്. അത് ഈ നയങ്ങള്‍ തുടര്‍ന്ന് മുന്നോട്ടു കൊണ്ട് പോകണോ എന്നതു തന്നെയാണ്, സമരം ബാങ്കിനെതിരെയല്ല വേണ്ടത് എന്ന് തന്നെയാണ്. അമ്പാടിയും രജനിയും ഫസിലയും വിജിയും ശ്രുതിയും എല്ലാം ആത്മഹത്യ ചെയ്യുന്നത് ആഗോളീകരണ വിദ്യാഭ്യാസനയങ്ങള്‍ അവരുടെ ജീവിതത്തെ തകര്‍ത്തതുകൊണ്ടാണ്. അതിനോടുള്ള പ്രതിഷേധം എന്നനിലക്ക്് ഇതൊരു ഘോഷയാത്രയായി തുടരുക തന്നെ ചെയ്യും.. ഇതിനൊരറുതി വരുന്നത് വരെ .... <br /><br /><br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-76830346833668106482013-05-14T05:48:00.002-07:002013-05-14T05:48:16.618-07:00'ചന്ദ്രേട്ടനെ കൊല്ലാനേകഴിയൂ തോല്‍പ്പിക്കാനാവില്ല..''<div dir="ltr" style="text-align: left;" trbidi="on">
'ചന്ദ്രേട്ടനെ കൊല്ലാനേകഴിയൂ<br />തോല്‍പ്പിക്കാനാവില്ല..''<br />-രമ<br /><br />സഖാവേ,<br />നിന്റെ ഈ വാക്കുകള്‍<br />ഇന്നിന്റെ സത്രീത്വത്തിന്റെ <br />ധീരതയാണ്.<br />ഞങ്ങളിലെ ആവേശമാണ്.<br />ഫാസിസ്റ്റുകളായ ചെകുത്താന്മാരുടെ<br />ചെകിടത്തു നല്കിയ പ്രഹരമാണ്.<br />അതാണവര്‍<br />ഈ വാക്കുകള്‍ക്കു നേരെ <br />കുരച്ചു ചാടുന്നത്...<br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-79403899825983114962013-05-14T05:46:00.003-07:002013-05-14T05:46:47.700-07:00ചന്ദ്രശേഖരനെക്കൊന്ന കുലത്തില്‍ പിറന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ആദരവോടെ<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsQlkZgKtBLjdCM7Ss3YtkIpWfIJ36n2b1zyb9VSJSIbYXL0k_OhrjjU8vLD1RlkCEKdwClvdiBOC9hThXEuA0PrbsOMx5n2cLlljeUQ6xwKgTp6zotZUipa1haL60f-bAysGldbih0TYt/s1600/liji.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="277" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsQlkZgKtBLjdCM7Ss3YtkIpWfIJ36n2b1zyb9VSJSIbYXL0k_OhrjjU8vLD1RlkCEKdwClvdiBOC9hThXEuA0PrbsOMx5n2cLlljeUQ6xwKgTp6zotZUipa1haL60f-bAysGldbih0TYt/s640/liji.jpg" width="640" /></a></div>
<div style="text-align: right;">
04-05-2012<br />ഒഞ്ചിയം രക്തസാക്ഷി മണ്ഡപം</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtRIrsTopxmgAquyZJIAq4fcAbReY85CISIqsvVrWwV190PxGBQUpvEcOsiGAgMeslgfHr67HQyRgfxhf-HVLJryw78b0SvlmaOxVgJe8At4VZ5T61DDMuZtrf-BbrPeNLxEg_0bX8tciX/s1600/31.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div>
<br /><br /><b style="color: red;">സര്,</b><br /><br />ഒരിക്കല്‍ സഖാവേ എന്നു വിളിച്ചു പോയ അവിവേകത്തിന് മാപ്പ്. അരയില്‍ പിസ്റ്റളും ചുറ്റും ആയുധധാരികളായ അംഗരക്ഷകരും കാവല്‍ നില്ക്കുന്ന വിപ്ലവ വര്‍ത്തമാനത്തില്‍ അങ്ങയെക്കേറി സഖാവേ എന്നു വിളിച്ചാല്‍, അതു മതി എന്റെ മുതുകില്‍ ചാപ്പ കുത്തപ്പെടാനെന്നു എനിക്കറിയാം. അതുണ്ടാക്കുന്ന അസ്വസ്ഥതകളെ മറികടക്കാന്‍ ചൈനയ്ക്കോ ദുബായ്ക്കോ പോകാവുന്ന ഒരു സാമ്പത്തിക പരിതസ്ഥിതിയല്ല എന്റേത്. ബാങ്കുകള്‍ , ഹയര്‍ സെക്കണ്ടറികള്‍, സഹകരണ സംഘങ്ങള്‍, പത്രമാധ്യമങ്ങള്‍, ചാനലുകള്‍, പാര്‍ക്കുകള്‍, ഇനിയും പട്ടിക നിരത്താവുന്ന ഇത്തരം പുത്തന്‍ വിപ്ലവ നിലങ്ങളില്‍ തൊഴില്‍ ദാതാവ് എന്ന നിലയില്‍ അങ്ങ് മുതലാളിയാണ്. എന്‍.ജി.ഒകളും കോര്‍പ്പറേറ്റുകളും ഭരിക്കുന്ന അങ്ങയുടെ പാര്‍ട്ടി കുടുംബം ഒരേഴയുടെ ബുദ്ധിമോശത്തിന് എളുപ്പം വിധിക്കാവുന്ന ശിക്ഷ മരണ ശിക്ഷയായിരിക്കുമല്ലോ. അങ്ങേക്കറിയുമോ എന്നറിയില്ല, ഏഴകളുടെ ഞരമ്പിലൂടെ ഓടുന്ന ചെമന്ന നിറമുള്ള കൊഴുത്ത ദ്രാവകത്തിനും രക്തം എന്നു തന്നെയാണ് സര് പേര്. അത്തരം ചോരമഴകളൊന്നും അങ്ങയില്‍ യാതൊരു അസ്വസ്ഥതയും ഉണ്ടാക്കുകയില്ല എന്നത് അങ്ങയുടെ ചരിത്രം ഒരു പാര്‍ട്ടിയുടെ ചരിത്രം തിരുത്തി വലുതാവുന്നത് കണ്ടു ശീലിച്ച ഞങ്ങള്‍ക്കറിയാം.<br /><br />അമ്പത്തൊന്നു കഷണങ്ങളായി വെട്ടിമുറിക്കപ്പെട്ട ഒരുടല്‍ മനഃസാക്ഷിയുടെ മുമ്പില്‍ വന്ന് വെള്ള പുതച്ച് കിടക്കുമ്പോഴും ഞങ്ങളുടെ ഞെട്ടലിനും പൊട്ടിക്കരച്ചിലിനും മുകളില്‍ നിന്ന് 'ഇതൊക്കെയും കാണുന്നവന്റെ മാനസികസ്ഥിതിക്കനുസരിച്ചിരിക്കും'' എന്ന് നിങ്ങള്‍ പറയുന്നത് ഇത്തരം കാഴ്ചകള്‍ കണ്ടുശീലിച്ചയാളുടെ തഴക്കത്തിന്റെ കരുത്തില്‍ നിന്നുകൊണ്ടാണ് എന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട് . ക്വട്ടേഷന്‍ കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തെക്കുറിച്ച് നിങ്ങളോളം അറിവോ പ്രവൃത്തിപരിചയമോ ഞങ്ങള്‍ക്കില്ല. ഞങ്ങള്‍, മാധ്യമസിന്‍ഡിക്കേറ്റുകളുടെ ഇരകളും വിഡ്ഢികളുമായ പൊതുജനം, വിനയത്തോടെ ഒന്ന് ചോദിച്ചോട്ടെ,<br />അല്ലയോ പതിനായിരങ്ങളുടെ അന്നദാതാവും ആശ്രയവുമായ ഗുരുനാഥാ, അപ്പോള്‍ അങ്ങയുടെ മനസില്‍ എന്തായിരുന്നു? അനുസരണക്കേടുകാട്ടിയ ശരീരഭാഷ ഞങ്ങളുടെ സങ്കടപ്പാടുകള്ക്ക് മീതെ വിരിയിച്ച അത്യുത്സാഹത്തിന്റെയും ആനന്ദത്തിന്റെയും ഒരു ചിരിയല്ലാതെ അമ്പരപ്പോ, അനാവശ്യമെങ്കിലും ഒരിത്തിരി അനുകമ്പയോ തോന്നാന്‍ മാത്രം നിങ്ങളുടെ ഉള്ളില്‍ ഇനിയും മരിക്കാതെ ഒരു കമ്മ്യൂണിസ്റ്റ് ബാക്കിയുണ്ടായിരുന്നോ?<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtRIrsTopxmgAquyZJIAq4fcAbReY85CISIqsvVrWwV190PxGBQUpvEcOsiGAgMeslgfHr67HQyRgfxhf-HVLJryw78b0SvlmaOxVgJe8At4VZ5T61DDMuZtrf-BbrPeNLxEg_0bX8tciX/s1600/31.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtRIrsTopxmgAquyZJIAq4fcAbReY85CISIqsvVrWwV190PxGBQUpvEcOsiGAgMeslgfHr67HQyRgfxhf-HVLJryw78b0SvlmaOxVgJe8At4VZ5T61DDMuZtrf-BbrPeNLxEg_0bX8tciX/s640/31.jpg" width="454" /></a><br />
സര്, നിങ്ങള്‍ നിരന്തരം കുലത്തെപ്പറ്റിയും കുലമഹിമയെപ്പറ്റിയും വാതോരാതെ പറയുന്നുണ്ടല്ലോ? ഏതു കുലത്തിന്റെ ചരിത്രമാണ് നിങ്ങള്‍ പഠിച്ചുവെച്ചിരിക്കുന്നത്? തോക്കിനും ലാത്തിക്കും മുമ്പില്‍ പതറാതെ നവോത്ഥാനത്തിനു പൊരുതിയ കമ്മ്യൂണിസ്റ്റുകള്‍ ചവറ്റുകട്ടയിലേക്ക് വലിച്ചെറിഞ്ഞ ഉച്ചനീചത്വത്തിന്റെ കാവല്പ്പുരകളായിരുന്ന കുലപ്പേരും കുലമഹിമയുമാണോ? വീട്ടടിമത്തത്തില്നിന്ന് സ്വയം മോചിപ്പിക്കപ്പെട്ടതിന്റെയും പൂണൂല് പൊട്ടിച്ചെറിഞ്ഞതിന്റെയും വിപ്ലവം വിളംബരം ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ സെക്രട്ടറി സവര്‍ണ്ണ ഫാസിസ്റ്റുകളുടെ ഫ്യൂഡല്‍ കുടുംബസങ്കല്പത്തില് വിരാജിക്കുകയും അതിന്റെ മഹിമയില്‍ ആത്മരതികൊള്ളുകയും ചെയ്യുന്നൊരു പിന്തിരിപ്പനാണെന്ന് തിരിച്ചറിയുമ്പോള്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നുണ്ട്.<br /><br />ആരാണ് സര്, കമ്മ്യൂണിസ്റ്റ് എന്ന് അങ്ങയെ നാമകരണം ചെയ്തത്. അങ്ങേക്ക് കമ്മ്യൂണിസ്റ്റുകളുടെ രാഷ്ട്രീയമറിയുമോ?<br />ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍'<br />എന്നെഴുതിവെച്ചത് ഇടശ്ശേരിയാണ്. സിപിഎമ്മിന് സ്വന്തമായി ഒരു നിഘണ്ടുവും അതിലെ ഭാഷ ഭരണഭാഷയാക്കാന്‍ പൊരുതുന്ന സ്പോണ്‍സേഡ് സാഹിത്യവേദികളും, വത്സലരും ഭാസുരേന്ദ്രരുമായ ആചാര്യന്‍മാരുമുള്ളപ്പോള്‍ പാവം ഇടശ്ശേരി അഭിമതനായിക്കൊള്ളണമെന്നില്ല.<br />ഒരുപക്ഷേ കാലം ഇത്രമേല്‍ വേഗത്തില്‍ നടന്നുപോയതറിയാതെ തറവാടിത്തം ഒരംഗീകാരമായി വിശ്വസിച്ചുപോന്നിരുന്ന പില്ക്കാലങ്ങളിലെവിടെയോ കുടുങ്ങിപ്പോയ ഒരു പുരാതനമനുഷ്യനായിരിക്കാം പിണറായി വിജയന്. അല്ലെങ്കില്‍, ചരിത്രപ്രസിദ്ധമായ ഒരു തറവാടുണ്ടെന്നും, അതിന് പേര് സിപിഐഎം എന്നാണെന്നും അതില്‍ കിടന്നാല്‍ ഒരു രാത്രികൊണ്ട് കമ്മ്യൂണിസ്റ്റാവുമെന്നും അതിന് നിങ്ങള്‍ ഇത്ര പണം ചെലവഴിക്കേണ്ടിവരുമെന്നും, കോഴ്സ് ഫീസ് എന്നല്ല, ലെവി എന്നോ മെമ്പര്‍ഷിപ്പ് തുക എന്നോ അതിനെ വിശേഷിപ്പിക്കണമെന്നും വിളിച്ചുപറയുന്ന ഒരു വരുംകാലം തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായ കച്ചവടക്കാരനായിരിക്കണം പിണറായി വിജയന്.<br /><br /><br />എങ്കില്‍ പറയു,<br /><br />അങ്ങ് ജീവിച്ച കുലത്തില്‍ ചന്ദ്രശേഖരനുണ്ടായിരുന്നില്ലേ? ചന്ദ്രശേഖരന് ജീവിച്ച കുലത്തില്‍നിന്ന് പുറത്ത് പോയത് നിങ്ങളല്ലേ. ശാസ്ത്രീയമായ പ്രത്യയങ്ങളില്‍ നിന്ന് സ്ഥാപനവല്‍ക്കരിക്കപ്പെട്ട മിത്തുകളിലേക്ക്, ശീതീകരിച്ച മുറികളിലേക്ക്, മണിമന്ദിരങ്ങളിലേക്ക്, ആഡംബര വാഹനങ്ങളിലേക്ക്, കമ്മ്യൂണിസ്റ്റ് നിലങ്ങളില്‍ നിന്ന് വഴിമാറി വഴിമാറി കുലംവിട്ടത് നിങ്ങളോ ചന്ദ്രശേഖരനോ?<br /><br />ഹിസ് ഹൈനസ് പിണറായി വിജയന്,<br />അങ്ങയുടെ വലിപ്പത്തെക്കുറിച്ച് അങ്ങേക്ക് ആത്മ നിര്‍വൃതി കൊള്ളാവുന്ന ചില സത്യങ്ങള്‍ പറഞ്ഞു എന്നേയുള്ളു. അങ്ങ് ഒരു വ്യക്തി മാത്രമല്ല എന്നും അങ്ങില്ലെങ്കിലും ഈ പാര്‍ട്ടി ഇങ്ങനെയൊക്കെ തന്നെയായിരിക്കുമെന്നും ഞങ്ങള്‍ക്കറിയാം. മരിച്ചവന്റെ രക്തത്തില്‍ ചവിട്ടി നിന്ന് കൊന്നവന് അഭിവാദ്യം വിളിക്കുന്ന പേപിടിച്ച ആള്‍ക്കൂട്ടത്തിന്റെ പേരാണ് സി.പി.ഐ.എം എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് എന്റെ ജീവിതം കൊണ്ടാണ്. അങ്ങില്ലെങ്കിലും മനുഷ്യത്വ രഹിതമായ എല്ലാ അരാജക പ്രവണതകളേയും പ്രോത്സാഹിപ്പിക്കുന്ന ഫാസിസത്തിന്റെ ഈ ആള്‍ക്കൂട്ടം ഇങ്ങനെ തന്നെ നിലനില്ക്കും. അതിന്റെ ദുരന്തങ്ങള്‍ ഞങ്ങള്‍ക്കു മേല്‍ തീമഴയായ് പെയ്യും. ആ പെയ്ത്തില്‍ തീപ്പെട്ടു തീരേണ്ടവരാണ് ഞങ്ങളെന്നും ഞങ്ങള്‍ക്കറിയാം. അതിനുമുമ്പ് ഞങ്ങളുടെ സഹ സഖാക്കളെ കൊന്നു കളയാന്‍ അച്ചാരം കൊടുത്ത ആരാച്ചാരന്മാരോട് നേര്‍ക്കു നേര് നിന്ന് ഒരൊറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കാന്‍, ഒരായുസ്സു കൊണ്ട് വിളിച്ചു തീര്‍ക്കാനാവാത്ത അസഭ്യവാക്കുകള്‍ എന്റെയുള്ളില്‍ ഞാന്‍ സൂക്ഷിച്ച് വെയ്ക്കുന്നുണ്ട്. പിന്നീട് തികച്ചും അരാഷ്ട്രീയമെന്ന് പേര് വിളിക്കപ്പെടുന്ന ഒരു കൊലപാതകപ്പട്ടികയ്ക്ക് എന്റെ ബയോഡാറ്റ വിട്ടുകൊടുത്ത് അങ്ങയുടെ സാമ്രാജ്യത്തില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെടും. <br /><br />പക്ഷേ അങ്ങനെ ഒന്നും അവസ്സാനിക്കുകയില്ല. മരണത്തിന്റെ ഭാഷയിലൂടെ ഒരു കമ്മ്യൂണിസ്റ്റുകാരന് തലമുറകളോട് നിരന്തരമായി അവന്റെ രാഷ്ട്രീയം സംസാരിച്ചുകൊണ്ടേയിരിക്കും. അത് പേടിക്കണം. മരിച്ചവരാരും മരിച്ചിട്ടില്ലെന്ന് ഓര്‍ത്താല്‍ നന്ന്. <br /><br />വിധേയന്,<br /><b>ലിജീഷ്കുമാര്</b><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com8tag:blogger.com,1999:blog-258160761304283384.post-49101250675565679592013-05-14T05:42:00.001-07:002013-05-14T05:42:11.647-07:00അവര്‍ എന്തിനെയോ ഭയക്കുന്നുണ്ട്<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZneRj-Oypik9lFhyKCGg5b-xPnITtr7oIbN4Bg9cusiMAcNIsVt2DcF2mLCkzLLQhWpHOtsG-vqvAKrHxIhuTogdWwEumPEVmKQi6jJHsvxXz1QruhQvoBBwES97t626dcRxIewrK61E6/s1600/geetha.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="447" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZneRj-Oypik9lFhyKCGg5b-xPnITtr7oIbN4Bg9cusiMAcNIsVt2DcF2mLCkzLLQhWpHOtsG-vqvAKrHxIhuTogdWwEumPEVmKQi6jJHsvxXz1QruhQvoBBwES97t626dcRxIewrK61E6/s640/geetha.jpg" width="640" /></a></div>
<div style="color: red; text-align: right;">
<b>പി ഗീത </b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi33pZchjlECq0Kcx-to5jXWbojjW0mLiZ4zkauABi5FypLrweYevVUqTCRaURtfVj49fi0SftvZ1nueehMnbJy0h76ZHJrn4NdtTUEKEk9EdYRTgNRaIFQVMwodpYEsAPfG-1JYChFjkhU/s1600/url.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi33pZchjlECq0Kcx-to5jXWbojjW0mLiZ4zkauABi5FypLrweYevVUqTCRaURtfVj49fi0SftvZ1nueehMnbJy0h76ZHJrn4NdtTUEKEk9EdYRTgNRaIFQVMwodpYEsAPfG-1JYChFjkhU/s200/url.jpg" width="181" /></a></div>
<br /><br /><span style="color: red; font-size: large;"><b>ടി</b></span> പി ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് പുത്തനച്ഛന്‍മാര്‍ സമൃദ്ധമായി പുരപ്പുറം തൂത്തു. പിണറായിയോ, വി എസോ ശരി എന്നതല്ല ഇവിടുത്തെ വിഷയം. ജീവിച്ച ഓരോ വര്‍ഷത്തിനും ഓരോ വെട്ടു മുഖത്തേറ്റുവാങ്ങി മരിച്ച ചന്ദ്രശേഖരന്റെ പ്രകാശിക്കുന്ന കണ്ണുകളാണ് ഇത്തരം അച്ഛന്മാരെ ഭയപ്പെടുത്തിയത് എന്നു വേണം കരുതാന്‍. അതുകൊണ്ട് ചന്ദ്രശേഖരന്റെ ജഡത്തെ ആദരിച്ച വി എസിനെതിരേ അവര്‍ ആഞ്ഞടിച്ചു. യഥാര്‍ത്ഥ കുലംകുത്തിയെന്ന് ബാബു എം പാലിശ്ശേരി, പാര്‍ട്ടി പ്രതിസന്ധിയിലാവുമ്പോള്‍ കോലിട്ടിളക്കി ഇടങ്ങേറുണ്ടാക്കുന്നയാളെന്ന് ടി കെ ഹംസ. വി എസിന്റെ മാത്രമല്ല ടി പി ചന്ദ്രശേഖരന്റേയും സംഘടനാ ബന്ധം ഇവര്‍ക്ക് അവകാശപ്പെടാന്‍ സാധ്യമല്ല. കാരണം വി എസും ടി പിയും പാര്‍ട്ടിയില്‍ വന്നിട്ട് ഏറെക്കാലം കഴിഞ്ഞാണ് ബാബു എം പാലിശ്ശേരിയും ടി കെ ഹംസയും പാര്‍ട്ടിയിലേക്ക് വന്നത്. <br /><br />എളമരം കരീമിനെ തുടര്‍ന്ന് ടി പി വധത്തോട് പ്രതികരിച്ച ഇടുക്കി ജില്ലയിലെ മണി സഖാവ്, ഇത്തരം സാമൂഹിക ഭല്‍സനങ്ങളുടെ പരകോടിയിലാണ് സ്വയം സ്ഥാനം ഉറപ്പിച്ചത്. ഏറെപ്പേരെ പലതരത്തിലും കൊന്നിട്ടുണ്ട്, ഇനിയും കൊല്ലുമെന്നും അദ്ദേഹം ജനങ്ങളെ അറിയിച്ചു. അതോടൊപ്പം മറ്റൊരു കാര്യംകൂടി പറയുന്നു. എങ്ങിനെയാണ് മഹാശ്വേതാ ദേവിക്ക് ജ്ഞാനപീഠം കിട്ടിയതെന്ന് അന്വേഷിക്കാന്‍ കമ്മീഷനെനിയോഗിക്കണം. അവരുടെ 'കഴപ്പ്' അദ്ദേഹത്തിനും കൂട്ടര്‍ക്കും അറിയാമെത്രെ. എന്താണ് മണി ഉദ്ദേശിച്ച കഴപ്പ്? വയസ്സായ മഹാശ്വേതാദേവിക്ക് എന്തിന്റെ കഴപ്പുണ്ട് എന്നാണ് മണിയേപ്പോലുള്ളവര്‍ പറയാന്‍ ശ്രമിക്കുന്നത്? സഖാവ് പിണറായി മഹാശ്വേതാദേവിയുടെ ടി പി വധത്തോടുള്ള പ്രതികരണത്തെ തന്റെ പ്രസംഗത്തില്‍ പ്രശ്നവല്‍ക്കരിച്ചിരുന്നു. ഇതിനോടുള്ള കൂറായിരിക്കാം മണി ഈ വിധത്തിലുള്ള സ്ത്രീ നിന്ദകൊണ്ട് സാധിച്ചത്. <br /><br />എഴുത്തിനെ മാത്രമല്ല സ്ത്രീത്വത്തെയും പ്രായത്തെയും വരെ അപമാനിക്കാന്‍ മണിയെ പ്രേരിപ്പിച്ചത് എന്തായിരിക്കും? ടി പി ചന്ദ്രശേഖരന്റെ വിധവയെ അവര്‍ സന്ദര്‍ശിച്ചത്, ടി പി ചന്ദ്രശേഖരന്റെ അനുസ്മരണത്തില്‍ അവര്‍ പങ്കെടുത്തത്? എന്തായാലും ഒരുകാര്യം തീര്‍ച്ചയാണ് ഊണിലും ഉറക്കത്തിലും തൂണിലും തുരുമ്പിലും ഈ നേതാക്കള്‍ ടി പി ചന്ദ്രശേഖരനെ ഭയപ്പെടുന്നു. അവര്‍ക്ക് എന്തുകൊണ്ടാകാം ഈ ഭയം ഉണ്ടായത്? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവരുടെ ശരീരഭാഷ തന്നെ ശ്രദ്ധിച്ച് നോക്കൂ. മനുഷ്യസ്നേഹത്തിന്റേയോ, കാരുണ്യത്തിന്റേയോ, നന്മയുടേയോ, സാഹോദര്യത്തിന്റേയോ, സഹപ്രവര്ത്തനത്തിന്റേയോ, കണിക പോലും അവരുടെ ആരുടേയും കണ്ണുകളില്‍ കാണാന്‍ കഴിയില്ല. ശബ്ദത്തിലോ ശരീരഭാഷയിലോ അനുഭവിക്കാന്‍ കഴിയില്ല. അധികാരം ധാര്‍ഷ്ഠ്യം, ആര്‍ത്തി, വെറുപ്പ് എന്നിങ്ങനെയുള്ള പല്ലിറുമ്മലുകളോടെയാണ് അവര്‍ നമ്മളോട് ആജ്ഞാപിച്ചുകൊണ്ടിരിക്കുന്നത്. നമ്മളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. <br /><br />അടിയന്തരാവസ്ഥാകാലത്തെ ഇന്ത്യന്‍ഭരണകൂടം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഏകാധിപത്യത്തേക്കാള്‍ എന്തൊക്കെയോ ആണ് ഈ നേതൃത്വം സ്വന്തം അണികള്‍ക്കും അനുഭാവികള്‍ക്കും സ്നേഹിതര്‍ക്കും മേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. അ്തുതന്നെയാണ് സുഹൃത്തെ പറയുന്നത് അവര്‍ക്ക് എന്തൊക്കെയോ ഒളിക്കാനുണ്ട്. പ്രതിരോധത്തിന് പകരം അക്രമത്തിലേക്ക് എത്തിച്ചേര്‍ന്ന ഏതു വ്യക്തിയും പ്രസ്ഥാനവും അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെ തന്നെയാണ് ഈ നേതാക്കളും അഭിമുഖീകരിക്കുന്നത്. ഏത് ഫാസിസ്റ്റിന്റേയും ഭീതിയാണ് ഇപ്പോള്‍ ഇവര്‍ക്കും ഉള്ളത്. അതുകൊണ്ടാണ് അവര്‍ നമ്മെ ഭയപ്പെടുത്തുന്നത്,നിന്ദിക്കുന്നത്, നമ്മുടെ ചന്ദ്രശേഖരന്മാരെ കൊല്ലുന്നത്. <br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-34031173127473186592013-05-14T05:38:00.001-07:002013-05-14T05:38:22.961-07:00ഇത് വീടിന്റെ മേല്‍ക്കൂര പൊളിക്കേണ്ട കാലം<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="color: red; text-align: right;">
<b>കെ അജയന്</b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwiZavrr5__JklxdNV7nF0TEXlIcIH8FwXl8UNRUDI1PgugI2x7neOdIWEY-Oi7PBjXLA2jlVIeJIfMyGcUEnqBRqqDgawuA8wVsJ-HInbzQz3IfAOLPT1t3ovoloHdbkignYjygkODDHz/s1600/27.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg54oDvLJsOR33rgUL9P1MCP4Y84nCJBIdPG06BtiYi6XlJEQiiL02P-dXF2uMYyWGg4j-CeNliWBx33AzAr7IhnBeiuCy5NVkxHY2vmEWc_qcXdmg3cH6b82ggbSDW_XnhTwzvNLpZ3ISv/s1600/shirt.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg54oDvLJsOR33rgUL9P1MCP4Y84nCJBIdPG06BtiYi6XlJEQiiL02P-dXF2uMYyWGg4j-CeNliWBx33AzAr7IhnBeiuCy5NVkxHY2vmEWc_qcXdmg3cH6b82ggbSDW_XnhTwzvNLpZ3ISv/s400/shirt.jpg" width="230" /></a><b style="color: red;"><span style="font-size: large;">കേ</span></b>രളത്തിലെ കാമ്പസ്സുകളെ ഒറ്റ നിറം കൊണ്ട് അടയാളപ്പെടുത്താനാവശ്യപ്പെട്ടാല്‍ ഏതായിരിക്കും നാം തിരഞ്ഞെടുക്കുക? പ്രതിഷേധത്തിന്റെ ചുവപ്പോ ആദര്‍ശത്തിന്റെ വെള്ളയോ ആകാന്‍ തരമില്ല. നിലച്ചുപോയ ശ്വാസത്തിന്റെയോ, ചടുലമല്ലാത്ത ചുവടുകളുടേയോ നിറം ഏതാണെന്ന് അന്വേഷിക്കേണ്ടി വരും. വല്ല മഞ്ഞയോ മറ്റോ? വിളറിപ്പോയ എന്നും ഒരേ അളവില്‍ പുറത്തുവിടുന്ന നിശ്വാസത്തിന്റെ നിറം. അരാഷ്ട്രീയത എന്ന വാക്കിന് ഇത്ര ഭീകരമായ ഒരര്‍ത്ഥമാകാന്‍ കഴിയും എന്ന് നാമിന്ന് തിരിച്ചറിയുന്നു. ആദ്യത്തെ കൊടിയും ആദ്യത്തെ ആര്‍പ്പും ഉയരുക കാമ്പസ്സില്‍ നിന്നായിരിക്കും എന്ന് പറഞ്ഞ പൂര്വ്വികന് പ്രഫഷണലിസത്തെ പറ്റി എന്തറിയാം നമ്മള് അടിമത്തം ഇരന്നു വാങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍.<br /><br />മറവി ഒരു സാമൂഹ്യ രോഗമാണെന്ന് നമ്മെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് എം.എന്‍ വിജയന് മാഷാണ്. നാം നയിച്ച സമരങ്ങളേയും സമരം നടമാടിയ വഴികളേയും മഴയായ് പെയ്തിറങ്ങിയ തുടിതാളങ്ങളുടെയും ഗദ്ദറിനേയോ, സുരാസുവിനേയോ ഓര്‍മ്മിപ്പിക്കുന്ന അരങ്ങിനെ വേര്‍തിരിച്ചെടുക്കാനാവാത്ത തെരുവുകളേയും ഒക്കെ മറന്ന് ഒരു കാമ്പസ്സ് സെലക്ഷനോ, ഒരു റിയാലിറ്റി ഷോയോ ഒക്കെയായി കേരളത്തിലെ കാമ്പസ് ചുവടുമാറിയെങ്കില്‍ അതിനുത്തരവാദികള്‍ കപ്പലില്‍ തന്നെയുണ്ട്. കെ.എസ്.യുവോ എ.ബി.വി.പി.യോ ചിന്തകളെ വഴിതിരിച്ചുവിടുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടാകാന്‍ തരമില്ല. കാരണം അവര്‍ വഴിയില്‍ നിന്ന് എന്നേ തെറിച്ചു പോയവരാണ്.അതുകൊണ്ട് തന്നെയാണ് എല്ലാ കണ്ണുകളും ചൂണ്ടു വിരലുകളും എസ്.എഫ്.ഐയിലേയ്ക്ക് നീളുന്നത്. വിദ്യാഭ്യാസ മേഖലയുടെ മുഴുവന്‍ കല്‍വിളക്കായിരുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനം അരാഷ്ട്രീയതയുടെ മുലപ്പാല്‍ കുടിച്ചുകൊണ്ട് വഴിതിരിച്ചുവിട്ടിരിക്കുന്നു. നമ്മള് നിരന്തരം ഉരുവിടാറുള്ളതുപോലെ കാമ്പസ് എന്നത് ഒറ്റപ്പെട്ട ഒരു ദ്വീപ സമൂഹമല്ല. ജീവിച്ചിരിക്കുന്ന നാടിന്റെ നേര്‍പരിച്ഛേദം തന്നെയാണത് അതുകൊണ്ട് തന്നെ ചലനവും ജീര്‍ണ്ണതയും അതേ അളവില്‍തന്നെ ആ മതിലുകളിലൂടെ അരിച്ചിറങ്ങും. അതുകൊണ്ടുതന്നെയാണ് നിരുപദ്രവകരമായ നയങ്ങളും വ്യക്തികേന്ദ്രീകൃതങ്ങളുമല്ലാത്ത ഒറ്റ സമരങ്ങളും കുറേ കാലമായി വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കാമ്പസ്സിനകത്തും പുറത്തുമുണ്ടാകാത്തത്. വിദ്യാര്‍ത്ഥി സംഘടനകള്‍ വിശിഷ്യ ഇടതുപക്ഷം ചേരുന്നു എന്ന് പ്രഖ്യാപിച്ചവ തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്തെ ചുവന്ന ലിപികള്‍ കൊണ്ട് അടയാളപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. അത്യന്തം ചൂഷണത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിനകത്തും സമരസപ്പെടുത്തുന്ന സമരങ്ങളുടെ ചൂഷണത്തിലേയ്ക്ക് കൂപ്പുകുത്താന്‍ മാത്രം ശീലിച്ച നേതൃത്വം മുഴുവന്‍ വിദ്യാര്‍ത്ഥിസമൂഹത്തിന്റെയും കലാപ കമ്പനങ്ങളെയാണ് ഒറ്റുകൊടുക്കുന്നത്. <br /><br />എസ്.എഫ്.ഐ എന്ന പ്രസ്ഥാനത്തിന്റെ വലതുപക്ഷ വ്യതിയാനത്തെപ്പറ്റി പഠിക്കാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ എസ്.എഫ്.ഐ സമ്മേളനങ്ങളും അതിന്റെ പരിപാടിയില്‍ വരുത്തിയ പരിഷ്കരണങ്ങളും മാത്രം ശ്രദ്ധിച്ചാല്‍ മതി. വിദേശ ഫണ്ടിങ്ങിന്റെ ചുഴിയില്‍പ്പെട്ടുകൊണ്ട് എപ്രകാരമാണോ സി.പി.ഐ.എം എന്ന സംഘടന പൂര്‍ണ്ണമായും സോഷ്യല്‍ ഡെമോക്രസിലേയ്ക്ക് വഴുതി വീണത് അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് തന്നെയാണ് എസ്.എഫ്.ഐ നിയോലിബറല്‍ നയങ്ങളുടെ വക്താക്കളായി മാറിയത്. എപ്പോഴും പുരോഗമനമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കും എന്നുള്ളതാണ് നിയോലിബറലിസത്തിന്റെ സവിശേഷത. ജനകീയാസൂത്രണവും കുടുംബശ്രീയുമൊക്കെ ജനകീയ ജനാധിപത്യ വിപ്ലവത്തിലേയ്ക്കുള്ള ചെങ്കല്‍പാതകളാണെന്ന് വിശേഷിപ്പിക്കാന്‍ അവര്‍ക്കൊട്ടും മടിയുണ്ടായിരുന്നില്ല. അതുപോലെയാണ് ഇന്നും എസ്.എഫ്.ഐ വര്‍ഗ്ഗീയ കക്ഷികളെ മാത്രം ശത്രുക്കളായി കാണുകയും ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ അധിനിവേശത്തിനെതിരെയും കണ്ണടക്കുകയും ചെയ്യുന്നത്. വര്‍ഗ്ഗീയതയ്ക്കെതിരെ എന്ന് നടിക്കുകയും അവര്‍ണ്ണര്‍ക്കെതിരെ മാത്രം പട്ടികക്കലാപങ്ങള്‍ നടത്തുകയും അതിന്റെ വീറിലും വാശിയിലും കുറേ വിയര്‍പ്പു തുള്ളികളെ ഇപ്പോഴും സംഭരിച്ചുവരികയുമാണവര്‍ ചെയ്യുന്നത്. ഒരര്‍ത്ഥത്തില്‍ അതൊരു നിഴല്‍യുദ്ധമാണ്. സാമ്രാജ്യത്വ വിരുദ്ധ സമരത്തിനു പൂരകമായിടാത്ത ഫാസിസ്റ്റ് വിരുദ്ധ സമരങ്ങള്‍ക്ക് എന്താണ് പ്രസക്തി? സാമ്രാജ്യത്വത്തിന്റെ അസ്ഥിയിന്മേല് കൂടുകൂട്ടിയിരിക്കുന്നവരാണ് ഫാസിസ്റ്റുകള്‍. തീര്‍ച്ചയായും അവര്‍ക്ക് നിലനില്ക്കണമെങ്കില് ഒരു ശത്രു കൂടിയേതീരു. അങ്ങനെ എ.ബി.വി.പിക്കാരന്റെ ശത്രുത സമ്പാദിച്ചു എന്ന ഒറ്റ ഗുണം കൊണ്ട് എസ്.എഫ്.ഐ ഇന്നും കാമ്പസ്സുകളിലെ ഇടതുപക്ഷ നാട്യമായി നിലകൊള്ളുന്നു. വൈകാരികത തളം കെട്ടി നില്ക്കുന്ന രാഷ്ട്രീയ പരിസരമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ എസ്.എഫ്.ഐയുടെ അടിസ്ഥാനം. മുപ്പതോളം വരുന്ന രക്തസാക്ഷികളുടെ ഇരമ്പിയാര്‍ക്കുന്ന സ്മരണകള്‍ക്ക് ഇരുമ്പുകൂടത്തിന്റെ ശക്തിയുണ്ടാകും എന്നത് സ്വാഭാവികം മാത്രം. വെള്ളക്കൊടിയില്‍ നിന്ന് സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നീക്കം ചെയ്യാന്‍ പോലും തുനിഞ്ഞ ഒരു പ്രസ്ഥാനത്തിന്, വിദ്യാര്‍ത്ഥി സംഘടനക്ക് യോജിച്ചവയല്ല ആ മുദ്രാവാക്യങ്ങള്‍ എന്നു കണ്ടെത്താന്‍ വലിയ മടിയൊന്നുമുണ്ടായില്ല എന്നത് ചരിത്രം. പ്രത്യയശാസ്ത്രത്തെ കപ്പലണ്ടി പൊതിയാന്‍ കൊടുത്ത ഈ സംഘടന ഇന്നും നിലനില്‍ക്കുന്നത് ഫാസിസ്റ്റ് വിരുദ്ധ കാപട്യം കൊണ്ടും (പലയിടത്തും എന്‍.ഡി.എഫ് ഫാസിസ്റ്റുകള്‍ അല്ലാതാവുന്നുണ്ടെന്നതും 'തണ്ണിമത്തന്' എന്ന പ്രയോഗം തന്നെ നിലനില്ക്കുന്നുണ്ടെന്നതും ഓര്‍ക്കുക) രക്തസാക്ഷിത്വത്തിന്റെ പലിശയിലും ആണെന്നതുമാണ് വസ്തുത.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwiZavrr5__JklxdNV7nF0TEXlIcIH8FwXl8UNRUDI1PgugI2x7neOdIWEY-Oi7PBjXLA2jlVIeJIfMyGcUEnqBRqqDgawuA8wVsJ-HInbzQz3IfAOLPT1t3ovoloHdbkignYjygkODDHz/s1600/27.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwiZavrr5__JklxdNV7nF0TEXlIcIH8FwXl8UNRUDI1PgugI2x7neOdIWEY-Oi7PBjXLA2jlVIeJIfMyGcUEnqBRqqDgawuA8wVsJ-HInbzQz3IfAOLPT1t3ovoloHdbkignYjygkODDHz/s640/27.jpg" width="454" /></a><br />
പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ വിദ്യാര്‍ത്ഥിയും കേരളത്തിലെ ആദ്യത്തെ രക്തസാക്ഷിയുമായിരുന്ന സ.സെയ്തലിയുടെ സ്മരണയെത്തന്നെ തൂക്കി വിറ്റുകൊണ്ടാണവര്‍ അധപതനത്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയത്. സെയ്തലി വധക്കേസില്‍ പ്രതിയും പിന്നീട് തിരുത്തല്‍ പ്രക്രിയ മൂലം പതിമൂന്നാം പ്രതിയുമായി മാറിയ ശങ്കരനാരായണന്, പൂര്‍വാശ്രമം വെടിഞ്ഞ് ബാബു എം പാലിശ്ശേരിയെന്ന വേഷപ്രഛന്നനായി എത്തിയപ്പോള്‍ അദ്ദേഹത്തിന് വോട്ടുപിടിക്കാനും തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും എസ്എഫ്ഐ മുമ്പിലെത്തിയിരുന്നു. ഒരു പ്രമേയവും ആ സ്ഥാനാര്‍ത്ഥിക്കെതിരെ പുറംലോകം കണ്ടില്ല. അടിയന്തിരാവസ്ഥക്കാലത്ത് ക്യാമ്പസ് സന്ദര്‍ശ്ശിക്കാനെത്തിയ കെ. കരുണാകരനെ ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ട് എതിരേറ്റ വനിതാ സഖാക്കളുടെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് പൂര്‍വാശ്രമത്തിലെ ശങ്കരനാരായണന് ജയജയ പാടിയതെന്നോര്‍ക്കണം.<br /><br />മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റു പോലെ സ്വാശ്രയ കോളേജുകള്‍ ആരംഭിക്കാന്‍ മുതിര്‍ന്ന കാലത്ത് അതിനെതിരെ ഭരണകൂട യന്ത്രത്തിന്റെ പീറ വെടിയുണ്ടകള്‍ വിരിമാറിലേറ്റുവാങ്ങി മണ്ണിനെ പുളകിതരാക്കിയ റോഷനും ഷിബുലാലും മധുവും ബാബുവും രാജീവനും: കൂത്തുപറമ്പിന്റെ അനശ്വര നക്ഷത്രങ്ങള്‍, അവരുയര്‍ത്തിയ കലാപക്കൊടികളെ ജി.പി.സി നായരുടെയും എന്എസ്എസ്സിന്റെയും എംഇഎസ്സിന്റെയും ഒക്കെ അടുക്കളയില്‍ പണയം വച്ചിട്ട് കൂണുപോലെ ഉയര്‍ത്തുന്നതില്‍ ഉപ്പായി പ്രവര്‍ത്തിക്കാന്‍ എസ്എഫ്ഐക്ക് സാധിച്ചു. സ്വാശ്രയ കോളേജുകള്‍ അല്ല തെറ്റ് മറിച്ച് ഫീസ് ഘടനയാണെന്ന തിരിച്ചറിവില്‍ നിന്ന് വെളിപാടു പോലെ അതും അവര്‍ ക്ഷമിച്ചിരിക്കുന്നു. ഓരോ വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്യുമ്പോള്‍ മാത്രം കൊടിയുയര്‍ത്തുന്ന ഇവര്‍ എന്തുകൊണ്ട് അവര്ക്ക്് ചാടി മരിക്കാന്‍ തക്ക ഉയരത്തില്‍ കോളേജുകള്‍ ഉയരാന്‍ സമ്മതിച്ചു? സഖാവിന്റെ മകന് ലണ്ടനില്‍ പഠിക്കുന്നതു കൊണ്ട് ഒരു സ്വാശ്രയ വിരുദ്ധ സമരത്തിനും ഇനി സ്കോപ്പുണ്ടാകാന്‍ വഴിയില്ല.<br /><br />തൃശ്ശൂര്‍ ജില്ലയിലെ എസ്എഫ്ഐയെ ചോര കൊടുത്ത് പടുത്തുയര്‍ത്തിയ ലാലപ്പനെന്ന വിപിന്‍ലാലിനെ ആരും അത്ര പെട്ടന്ന് മറക്കാന്‍ വഴിയില്ല. പഠനത്തിനു ശേഷവും വര്‍ഷങ്ങളോളം മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന എസ്എഫ്ഐയുടെ തൃശ്ശൂര്‍ ഏരിയാ കമ്മറ്റിയുടെ സെക്രട്ടറി കൂടിയായിരുന്ന ആ സഖാവ് ഒരു കൊള്ളിയാന്‍ മറഞ്ഞ പോലെയാണ് മാഞ്ഞു പോയത്. വളവുകളും തിരിവുകളുമുള്ള പാതയുടെ കയറ്റിറക്കങ്ങളില്‍ ആരോ മുള്ളുകള്‍ വിതറിയിരിക്കുന്നു എന്ന് ഞങ്ങള്‍ ഇന്നും വിശ്വസിക്കുന്നു. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് അദ്ദേഹത്തെ സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി. എന്നിട്ടും ജില്ലയിലെ പോരാളികള്‍ ലാലപ്പന്റെ പിന്നില്‍ അണിചേര്‍ന്നു. ജീവിതത്തിന്റെ അവസാന യാത്രയിലും എസ്എഫ്ഐക്കു വേണ്ടി തുടിച്ച ആ ജീവിതത്തെ അവഹേളിക്കുന്നതില്‍ നേതാക്കന്മാര് മത്സരിക്കുകയായിരുന്നു. ഇ.കെ.ബാലന്, കെ.ആര്.തോമസ്, ആര്.കെ.കൊച്ചനിയന്, കെ.എസ്.വിപിന്‍ലാല്‍ എന്നിവരുടെ ചിത്രം ആലേഖനം ചെയ്ത കലണ്ടര്‍ വിതരണം ചെയ്യാന്‍ എസ്എഫ്ഐ ഏരിയാ കമ്മറ്റി തീരുമാനിച്ചതിനെ അന്നത്തെ സംസ്ഥാന സെക്രട്ടറി സ്വരാജ് നായര്‍ എതിര്‍ത്തതിന്റെ ചേതോവികാരം ഇന്നും ദുരൂഹമാണ്. അത് വിതരണം ചെയ്തതിന്റെ പേരില്‍ ആ ഏരിയാ കമ്മറ്റി തന്നെ പിരിച്ചു വിടുകയാണവര്‍ ചെയ്തത്.<br /><br />എന്നിട്ടും ആവേശത്തിരയിളക്കുന്ന പ്രസംഗങ്ങള്‍ക്ക് ഉപ്പും കറിവേപ്പിലയുമായി രക്തസാക്ഷിപ്പട്ടിക അവര്‍ നിവര്‍ത്തും. കൈയടിയും വോട്ടും വാങ്ങും. ഈ കപട വൈകാരികതയുടെ ലേബലില്‍ എസ്എഫ്ഐക്ക് എത്ര കാലം ക്യാമ്പസുകളെ ഭരിക്കാനാകും. തിരിച്ചറിവ് എന്നത് അല്ലെങ്കിലും വൈകി മാത്രം വരുന്നതാണെന്നതിന്റെ ദൃഷ്ടാന്തം കേരളത്തിലെ ക്യാമ്പസുകള്‍ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയം പറയാതെ ഇനി എസ്എഫ്ഐക്കാരന് അധികകാലം അവരെ അഭിസംബോധന ചെയ്യാനാവില്ല. ക്യാമ്പസുകളെ വന്ധ്യംകരിക്കുന്ന നാകിനെതിരെ ഒരു പ്രമേയം പോലും പാസാക്കാത്ത, റിയാലിറ്റി ഷോകളുടെ വോളണ്ടിയര്‍മാരാകാന്‍ മാത്രം വിധിക്കപ്പെട്ട യൂണിയന് അംഗങ്ങളുടെ ചിലവില്‍ എസ്എഫ്ഐക്ക് ഇനി തടിച്ചു കൊഴുക്കാന്‍ കഴിയില്ല. എസ്എഫ്ഐ എന്ന വീട്ടില്‍ ഇന്ന് ആള്‍താമസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് അല്പം വാടകക്കാരൊഴിച്ച് ബാക്കിയുള്ളവരെയെല്ലാം ആട്ടിയോടിച്ചിരിക്കുന്നു. ശേഷിച്ചവര്‍ ഇറങ്ങിപ്പോന്നിരിക്കുന്നു. ആ വീട്ടിനകത്ത് പടയൊരുക്കങ്ങളല്ല മറിച്ച് ആഘോഷങ്ങളാണ് നടത്തുന്നത്, കാലത്തെയും ചരിത്രത്തേയും രക്തസാക്ഷി കുടീരത്തെയും നോക്കുകുത്തികളാക്കിക്കൊണ്ട്. ഒരുകാലത്ത് വിശക്കുമ്പോള്‍ ചോറുതരികയും വെയിലത്ത് തണലും തന്നതുകൊണ്ട്, അതിനെ അത്രമാത്രം സ്നേഹിച്ചിരുന്നതു കൊണ്ടാണ് മേല്‍ക്കൂര പൊളിക്കാതെ ഇത്ര കാലം സഹിച്ചിരുന്നത്. വീടിന്റെ ആകാര ഭംഗിയെക്കാളും പട്ടിണിക്കാരന്റെ ഉന്തിയ വയറ്റിലേക്കാണ് കണ്ണു തുറക്കുന്നത് എന്നത് കൊണ്ട് വീടു വിട്ടിറങ്ങുകയാണ്. ഒരു സഖാവ് പറഞ്ഞതു പോലെ ആര്‍ത്തിരമ്പുന്ന കാട്ടുകടന്നലുകളോടൊത്ത് ഒരു പുതിയ വീടു പണിയാന്‍. ജെ.എന്‍.യുവിലെയും, നേപ്പാളിലേയും വസന്തം അതിന് പ്രേരകമാവുമെന്നത് തീര്‍ച്ച.<br /><br /><b style="color: red;"> </b><br />
<div style="text-align: center;">
<b style="color: red;">(എസ് എഫ് ഐ മുന്‍ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി അംഗമാണ് ലേഖകന്‍)</b></div>
<br /><br /><br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-89149305348274078682013-05-14T05:32:00.003-07:002013-05-14T05:32:18.049-07:00കാലം നല്കിയ മുന്നറിയിപ്പുകള്‍<div dir="ltr" style="text-align: left;" trbidi="on">
<span style="color: red; font-size: large;"><b>പക്ഷ*ത്തില്‍ നിന്ന്..</b></span><br /><br /><b><span style="color: red; font-size: large;">'അ</span></b>മ്മയെ തല്ലിയാലും രണ്ടു പക്ഷമെന്ന് പഴമൊഴി '<br />പക്ഷമെന്ന പദത്തിന്് ചേരി ,ചിറക് എന്നിങ്ങനെ നാനാര്‍ത്ഥം.<br />ചിറകുകള് പറക്കാനാണ്്. ചേരി തിരിഞ്ഞു ചേക്കേറണം...<br />ഉദയ ചക്രവാളത്തിന്റെ ചുവന്ന കൂട്ടിലേക്ക്...<br />വിമോചന സ്വപ്നങ്ങളുടെ വിശാല ലോകത്തിലെ ചുഴികളിലും കാറ്റിലും പെടാത്ത ഒരൊറ്റ ലകഷ്യത്തിലേക്ക്... ഏറ്റവും പ്രിയരേ,<br />എങ്കിലും ചില ആകുലതകള്‍...<br />ചേരിയിലും ചെളിയിലും പിറന്നു വളര്‍ന്ന നാം ചേരികളായി പിരിഞ്ഞതെന്നാണ്?<br />സമരസപ്പെടുന്ന സമരങ്ങളുടെ ഷണ്ഡത്വത്തിലേക്ക് നാമെങ്ങനെ കൂപ്പു കുത്തി?<br />ഒര്മ്മകളെല്ലാം നഷ്ട്ട്ടപ്പെട്ട് ഒറ്റയാകുന്നു നാം...<br />നാം കൊണ്ട വെയിലുകള്‍....<br />നനഞ്ഞു തീര്‍ത്ത മഴകള്‍ ഒഴുക്കിയ ചോര...<br />വിയര്‍പ്പ്...കണ്ണുനീര്... മുഴക്കിയ മുദ്രാവാക്യങ്ങള്‍... തുടിതാളം...<br />സമരനടനമാടിയ തെരുവുകള്‍...<br />തീര്‍ച്ചയായും നമ്മില്‍നിന്ന് ആരൊക്കെയോ വഴി പിരിയുന്നുണ്ട്..<br />തിരിച്ചുപോകാനാവില്ലെങ്കിലും നമുക്ക് തിരിച്ചറിയാനാവുമല്ലോ പിഴച്ച നീതികയെ... ദ്രവിച്ച അസ്ഥികളെ...<br />കറുത്ത ചോരപ്പൊട്ടുകളെ... അളിഞ്ഞ മാംസളതയെ...<br />പുതിയ പോരാട്ടങ്ങള്‍ക്കായുള്ള അന്വേഷണവും ഓര്‍മ്മപ്പെടുത്തലുമായി ഇങ്ങനെ...<br />ഇങ്ങനെയൊരു പക്ഷം<br />
<br />
<b style="color: red;"><span style="font-size: xx-small;">*തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജ് വിമത മാഗസിൻ </span></b><br /><br />This number does not exist* ല്‍ നിന്ന്<br /><br />കാത്തിരുന്ന് മടുത്തിരിക്കും അല്ലെ?<br />ഞങ്ങളും ഒരു നീണ്ട കാത്തിരിപ്പിലായിരുന്നു പെരുവഴികളുടെ സ്ഥൂലതയിലേക്ക് വഴിപിരിഞ്ഞു പോകുമ്പോള്‍ ഒരിക്കല്‍ എല്ലാം നേരെയാകുമെന്നും ആള്‍ക്കുട്ടം വര്‍ഗപരമായി ബാധ്യതകള്‍ നിറവേറ്റുമെന്നും പ്രത്യാശിച്ചിരുന്നു.<br />ജീര്‍ണ്ണതയുടെ ആള്പ്പെരുപ്പത്തിനിടയില്നിന്ന് ഇവിടെ എല്ലാം ഭദ്രമാണെന്നു പറയുന്ന പോസ്റ്റ് മോഡേണ്‍് സോഷ്യലിസത്തിന്റെ കമ്പോള ഭാഷ്യം ഞങ്ങള്‍ക്ക് വശമില്ല.<br />ഞങ്ങളപ്പോള്‍ ആത്മനാശത്തിന്റെ കോമിക് ചിത്രീകരണം നടക്കുന്ന കൂടാരത്തിന് പുറത്താണ്.<br />കൂടാരത്തിനു പുറത്തുനിന്ന് എളുപ്പം ചെയ്യാനാകുക കൂടാരം കത്തിക്കുക എന്നതാണ് ഏതെല്ലാമോ തലമുറകളോടുള്ള കടപ്പാട് ഹൃദയത്തില്‍ സൂക്ഷിക്കുന്നത് കൊണ്ട് കൂടാരം നശിപ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ല അതിനായി നമുക്ക് കാവല്‍് നില്ക്കാം,<br />അകത്തുള്ളവര്‍ ശ്വാസം മുട്ടി മരിക്കും വരെയും കൂടാരത്തിന് പുറത്തു കാവല്‍ നില്ക്കാം ആട്ടിന്് തോലിട്ട ചെന്നായിക്കള്‍ ചൂടുകൂടുമ്പോള്‍<br />തോലഴിച്ചു വെച്ചു പുറത്തുവരും അതുവരെയും കാവല്‍ നില്ക്കാം മറ്റൊരു ലോകം വരാനുണ്ട്.<br />ഇല്ലെന്ന് അവര്‍ മറുപടി പറയുന്ന പഴയ നമ്പരില്‍ ഡയല് ചെയ്യുക.<br />'നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍<br />ഇപ്പോള്‍ പരിധിക്ക് പുറത്താണ് ദയവായി അല്‍പ്പ സമയം കഴിഞ്ഞു വിളിക്കൂ'<br />അപ്പോള്‍ ഈ നമ്പര്‍ നിലവില്‍ ഉണ്ടാവും ഇപ്പോള്‍ ഞങ്ങള്‍ പരിധിക്ക് പുറത്താണ്.<br />അകപ്പുരയിലെ ഇരുട്ടില്‍<br />കൂട്ടിയും കിഴിച്ചും അവര്‍ പുതിയൊരു സമവാക്യം തീര്‍ക്കുന്നുണ്ട്.<br />പക്ഷേ തീര്‍ച്ചയാണ് ഇതിനൊരു കാലം വരും അന്നിത് പൊടി തട്ടിയെടുത്തു ഞങ്ങള്‍ വരും സോറി, നോ കോമ്പ്രമൈസ്.<br />
<b><span style="color: red; font-size: xx-small;">*മടപ്പള്ളി ഗവണ്മെന്റ് കോളേജ് വിമത മാഗസിൻ </span></b><br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-55794867310114984482013-05-14T05:27:00.002-07:002013-05-14T05:27:17.983-07:00പര്‍വ്വതം പോലെ കനമേറിയ മരണം തിരഞ്ഞെടുത്ത രക്തസാക്ഷി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifQp6XsNf_kJKW-ToZyT9Fyf1pzkrCHrz0Nkc7lGibtUtYokpgByMaN1O5tQfTJV59soW04L1ogD_9Puit8MNwrm2C8l46XpPXMCZT-_jhd1IXW6qx5oXSM8y5Xuf8uuByXFORMt03EoTe/s1600/tree.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifQp6XsNf_kJKW-ToZyT9Fyf1pzkrCHrz0Nkc7lGibtUtYokpgByMaN1O5tQfTJV59soW04L1ogD_9Puit8MNwrm2C8l46XpPXMCZT-_jhd1IXW6qx5oXSM8y5Xuf8uuByXFORMt03EoTe/s400/tree.jpg" width="241" /></a></div>
<span style="font-size: large;"><b><span style="color: red;">പ്രി</span></b></span>യ സഖാവേ<br />ഞങ്ങള്‍ അഭിമാനിക്കുന്നു. <br />ഞങ്ങള്‍ കൊതിക്കുന്നു<br />ഓരോ ചന്ദ്രശേഖരന്മാരായ് മാറാന്‍...<br />പക്ഷിത്തൂവല്‍ പോലെ <br />കനം കുറഞ്ഞ മരണത്തെ<br />പുല്ലു പോലെ വലിച്ചെറിഞ്ഞ്<br />പര്‍വ്വതം പോലെ കനമേറിയ <br />മരണം തിരഞ്ഞെടുത്തതിന്.<br /><br /><br />കമ്മ്യൂണിസ്റ്റാവുക എന്നാല്‍ <br />ഈ തിരഞ്ഞെടുപ്പാണെന്ന് <br />പാര്‍ലമെന്റിന്റെ രാഷ്ട്രീയം<br />തെരഞ്ഞടുത്തവര്‍ക്ക്<br />അറിയില്ല.<br /><br />നിനക്ക് രൂപാന്തരം മാത്രമേ സംഭവിച്ചിട്ടുള്ളു.<br />ഓര്‍മ്മകള്‍ <br />താരാട്ടു പാട്ടല്ലെന്ന് പഠിപ്പിച്ച<br />വൃദ്ധനെകരളില് കൊണ്ട് നടക്കുന്ന<br />യുവത്വമാണ് ഞങ്ങള്‍...<br />യുവത്വത്തിന്റെ തൊലി <br />ശരീരത്തിലൊട്ടിച്ചുവെച്ച്<br />ആലസ്യത്തില്‍ അടയിരിക്കാന്‍<br /><br />ഞങ്ങള്‍ക്കാവില്ല.<br />കാരണം <br />അരിവാള്‍ ചുറ്റിക <br />ശരീരത്തില്‍ സ്വയം ചാപ്പകുത്തിയ<br />ആയുധങ്ങളല്ല ഞങ്ങള്‍..<br />ഹൃദയത്തിന്റെ <br />ഓരോ അറകളിലുമൊഴുകുന്ന<br />ചോരയില്‍ ഞങ്ങളത് ലയിപ്പിച്ചിട്ടുണ്ട്..<br />
<br />
<br />
<b>(-എഡിറ്റോറിയൽ, വിദ്യാർത്ഥി )</b><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-41786713662127162842013-05-14T05:20:00.002-07:002013-05-14T05:22:08.724-07:00കൊലയാളികളുടെ തമാശ<div dir="ltr" style="text-align: left;" trbidi="on">
<div style="color: red; text-align: right;">
<b> സൂര്യന്</b></div>
<br />
<br />
<br />
<b><span style="color: red; font-size: large;">കാ</span></b>ടെരിയുമ്പോള് <br />
കാട്ടുപൂക്കളെക്കുറിച്ച് <br />
കവിതയെഴുതുന്നവന് <br />
കവിയല്ലെന്ന് <br />
പാടിയത് തീയില്‍ <br />
കരിഞ്ഞ ചിറകുള്ളൊരു <br />
കുഞ്ഞിക്കുരുവിയല്ല...<br />
ലെനിനാണ്.<br />
<br />
<br />
മനുഷ്യശരീരം തെരുവില്‍ <br />
വിറകു കഷണം പോലെ <br />
വെട്ടിക്കീറിച്ചോരയൊഴുക്കുമ്പോള്<br />
ഏറനാടന്‍ തമാശകള്‍ പറയുന്നവനും<br />
അതാസ്വദിക്കുന്നവനും <br />
കമ്യൂണിസ്റ്റല്ലെന്ന് പറഞ്ഞത്<br />
മുതലാളിയല്ല..<br />
ചെഗുവേരയാണ്..!<br />
<br />
വരൂ സഖാവേ... <br />
വന്നീ തെരുവിലെ <br />
രക്തം കാണൂ...<br />
ഒരു കമ്യൂണിസ്റ്റിന്റെ രക്തം..!'<br />
<br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-76769634316643816552013-05-14T05:19:00.006-07:002013-05-14T05:19:40.269-07:00മനുഷ്യന്<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="color: red; text-align: right;">
<b>ഉമേഷ്ബാബു കെ.സി</b></div>
<br /><br /><br /><b><span style="font-size: large;">സം</span></b>സ്കാരത്തിലെ പുലയാടികളേ,<br />കാണുന്നുണ്ടോ,<br />അന്‍പത്തൊന്നു വെട്ടുകളാല്‍ പുതപ്പിക്കപ്പെട്ട<br />ഒരു ധീരന്റെ ശവം,<br />മനുഷ്യസ്നേഹത്തിന്റെ ഉറവയ്ക്കരികില്‍,<br />തീ പടര്ത്തിക്കിടക്കുന്നത്?<br /><br />ഘന ലോഹ മുദ്രകളാല്‍ പൂട്ടിയ<br />നിങ്ങളുടെ തുരുമ്പിച്ച നാവുകളിലിപ്പോള്,<br />ഏത് ഭയ പുരസ്കാര സുരതത്തിന്റെ<br />മധുരമാണ് കിനിയുന്നതെങ്കിലും<br />വാ തുറക്കുക.<br /><br /><br />അനീതിയാണെന്ന് പറയുന്നതിനിടയില്‍<br />പൊട്ടിപ്പോകുന്ന ഒരു ഹൃദയം കൊണ്ടെങ്കിലും<br />നിങ്ങള്‍ മനുഷ്യരാണെന്ന്<br />ലോകമറിയുമാറാകട്ടെ<br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-72484434936238521612013-05-14T05:17:00.003-07:002013-05-14T05:17:52.171-07:00രക്തസാക്ഷി<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="color: red; text-align: right;">
<b>വീരാന്‍ കുട്ടി</b></div>
<br /><b><span style="color: red; font-size: large;"><br />ചോ</span></b>രവീണു നനഞ്ഞ<br />നിലങ്ങളില്‍ വേരുതാഴ്ത്തി<br />മുതിരും മരങ്ങളില്‍ <br />ചോന്ന പൂവുകള്കൊണ്ടൊരു <br />വാചകം<br />നാളെയിങ്ങനെ<br />വായിച്ചിടാമൊരാള്<br />നൂറുവെട്ടിനാല്‍<br />തീര്‍ക്കുവാനാവില്ല<br />നേരുകാക്കാന്‍ പിറന്ന<br />പോരാളിയെ <br />വീണതല്ലവന്‍<br />വീണ്ടുമുയിര്‍ക്കുവാന്‍<br />വിത്തുപോലെ മറഞ്ഞിരിപ്പുണ്ടവന്‍<br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-76920915829924881612013-05-14T05:16:00.002-07:002013-05-14T05:16:28.875-07:00ഒരു സഖാവിന്റെ രാജിക്കത്ത്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifvlxwBQEhJXpfovMlVoV1FRPnwzBko2fTNQDioDkWeZo6FQG2DrUt17x0CVrFVDPAkRHb24q7Im0Ryvr4eot5hoPgMu2wRB3nKKFxLYNI1t4sWUSEXkG6Kp0Knja05k4fv_Y9OmdMPF6U/s1600/train.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjq6zhwRwmWOI5iKM0u0si0EYvJaVPS-2NuMf-GuFzbagNpkDsC8zoKhcJNWXpy86RwpVEowfi_ocMvLjd8u6IdCnE1sbkvMAYkAT4cv3J_yBJwYynqEZYv1vcZWHILSzJKIERnY09nOvrq/s1600/trapped.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="322" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjq6zhwRwmWOI5iKM0u0si0EYvJaVPS-2NuMf-GuFzbagNpkDsC8zoKhcJNWXpy86RwpVEowfi_ocMvLjd8u6IdCnE1sbkvMAYkAT4cv3J_yBJwYynqEZYv1vcZWHILSzJKIERnY09nOvrq/s640/trapped.jpg" width="640" /></a></div>
<br />
<div style="color: red; text-align: right;">
<i><b>ജിനേഷ് മടപ്പള്ളി</b></i></div>
<br /><br /><b><span style="color: red; font-size: large;">അ</span></b>ന്പത്തി ഒന്ന് വെട്ടുകളില്‍ <br />ആദ്യ വെട്ടിനു തന്നെ <br />നീ മരിച്ചിരിക്കണമെന്നു <br />ഞാന്‍ വേദനയോടെ <br />ആഗ്രഹിക്കുന്നു.<br /><br />എന്തെന്നാല്‍ <br />ആദ്യത്തേതിനും<br />അവസാനത്തേതിനും<br />ഇടയിലുള്ള<br />നിന്റെ <br />നിസ്സഹായത <br />എനിക്ക് ഓര്‍ക്കാന്‍ വയ്യ <br /><br />എങ്കിലും <br />അത് നിന്റെ <br />ധീരതയോളം വരില്ല <br />എന്നെനിക്കുറപ്പുണ്ട്.<br /><br />സഖാവേ ഞാന്‍ നിന്റെ കൂടെ നില്ക്കുന്നു <br />ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റു- <br />രക്തസാക്ഷികളുടെയും കൂടെ നില്ക്കുന്നു... <br />കൂടുതല്‍ കൂടുതല്‍ ചേര്‍ന്ന് നില്ക്കുന്നു.<br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-47541195313948903762013-05-14T05:12:00.002-07:002013-05-14T05:12:58.240-07:00സ: ചന്ദ്രശേഖരനെ കൊന്നത് ഇടതുരാഷ്ട്രീയമല്ല<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcCj7clog_haQBmToB8tZnFp2rsxjJXUjLS2gjVMYiY4eW1_nHYSU67xk1TpjvhWaY0Sz8dRK167TiTLHEYd_fH4SWtz3_UI7u4-NYb1KpOHp-Iw4FKI7bhRTq9cr4cI-1a6vAbarObGGV/s1600/chithran.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="636" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcCj7clog_haQBmToB8tZnFp2rsxjJXUjLS2gjVMYiY4eW1_nHYSU67xk1TpjvhWaY0Sz8dRK167TiTLHEYd_fH4SWtz3_UI7u4-NYb1KpOHp-Iw4FKI7bhRTq9cr4cI-1a6vAbarObGGV/s640/chithran.jpg" width="640" /></a></div>
<div style="text-align: right;">
<b style="color: red;">ചിത്രഭാനു</b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbT94d2TUoXdJEOOqJnPx6bCxIkmKWsjmWS_Yn9FvFlTeQH-GBBua0I7F5l0Nd3rmQ15g_byFacry-2D7v431Yc2V4JUHLhIAYDPxpR0_qaJJBnrzv9VqhqjhWW_xyuwLnbnICUBtCvfS2/s1600/chithrabhanu.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbT94d2TUoXdJEOOqJnPx6bCxIkmKWsjmWS_Yn9FvFlTeQH-GBBua0I7F5l0Nd3rmQ15g_byFacry-2D7v431Yc2V4JUHLhIAYDPxpR0_qaJJBnrzv9VqhqjhWW_xyuwLnbnICUBtCvfS2/s200/chithrabhanu.jpg" width="157" /></a></div>
<b style="color: red;"></b><span style="font-size: large;"><b><span style="color: red;">വ്യ</span></b></span>ക്തിപരമായി ഈ അടുത്ത കാലത്ത് സ. ടി പിയുടെ മരണത്തെപ്പോലെ വേദനാജനകമായ ഒരു സംഭവം ഉണ്ടായിട്ടില്ല. രാത്രി 1 .30 നു സ. അജയന്റെ ഒറ്റ വാക്യവും ഒട്ടേറെ മൗനവും മാത്രമുള്ള ഒരു ഫോണ്‍കോളിനു ശേഷം സ്തബ്ധമായ അന്തരീക്ഷത്തെ മറികടക്കാന്‍ അടക്കിപ്പിടിച്ച തേങ്ങലുകള്‍ക്ക് പോലും കഴിഞ്ഞില്ല. എന്തുകൊണ്ട് ഒരു നേതാവിന്റെ വിയോഗം ഇത്രകണ്ട് വൈകാരികമാകുന്നു? അതും മറ്റൊരു സ്ഥലത്തെ ഒരു പ്രാദേശിക പാര്‍ട്ടിയിലെ നേതാവിന്റെ?<br />
<br />കുന്ദംകുളത്ത് ഇടതുപക്ഷ ഏകോപന സമിതിയുടെ പഠന ക്യാമ്പില്‍ വച്ചാണ് ഒഞ്ചിയംകാരെ നേരിട്ട് പരിചയപ്പെടുന്നത്. സ. ടി പിയെയും. എം ആര് മുരളിയുടെ കോണ്‍ഗ്രസ് അടിയറവിനു മുന്‍പെയാണിത്. 'കുറച്ചുകൂടി സമഗ്രമായി ചിന്തിക്കാതെ പ്രാദേശികമായി എന്തിനൊരു പാര്‍ട്ടിയുണ്ടാക്കി, കുറച്ചുകൂടി ശക്തി നേടി പ്രവര്‍ത്തനം തുടങ്ങുകയല്ലേ വേണ്ടത്?' എന്നിങ്ങനെയുള്ള എതിര്‍പ്പുകള്‍ അന്നു ഞങ്ങളില്‍ പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ ജീവസ്സുറ്റ ഇടപെടലുകള്‍ ഞങ്ങളുടെ സംശയം നീക്കി. ഷൊര്ണൂരുകാരെപ്പോലെ അധികാരം എവിടെ കിട്ടുമോ ആ ചേരിയിലെ കൊടിച്ചായം പൂശാം എന്നു വിചാരിക്കാതെ തുടക്കത്തില്‍ തന്നെ 'ഞങ്ങള്‍ ഉയര്‍ത്തുന്നത് ചെങ്കൊടി തന്നെയാണ്; ഞങ്ങളുയര്‍ത്തിപ്പിടിക്കുന്നത് വര്‍ഗ്ഗ രാഷ്ട്രീയം (ക്ലാസ്സ് പൊളിറ്റിക്സ്) തന്നെയാണ്' എന്ന് വ്യക്തമാക്കിക്കൊണ്ട് സന്ധിയില്ലാതെ പോവാന്‍ ശക്തമായ ഒരു ചട്ടക്കൂടുള്ള ഒരു പാര്‍ട്ടി നിര്‍മിക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. മറ്റ് സ്ഥലങ്ങളിലെ മധ്യവര്‍ഗ ബുദ്ധിജീവി നേതാക്കള്‍ക്ക് പകരം ഒഞ്ചിയം പാര്‍ട്ടിയിലെ നേതാക്കള്‍ തൊഴിലാളികള്‍ തന്നെയായിരുന്നു. അതായിരിക്കാം മധ്യവര്‍ഗത്തിന്റെ സ്വതസിദ്ധ സമരസ പാതയിലേക്ക് (ഷൊര്‍ണൂര്‍ പോലെ) വഴുതി വീഴാതെ സമര പാതയില്‍ തുടരാന്‍ റെവല്യൂഷണറി പാര്‍ട്ടിക്ക് കഴിഞ്ഞതിനുള്ള കാരണം. ഞങ്ങള്‍ വിതരണം ചെയ്യാന്‍ കയ്യില്‍ വച്ചിരുന്ന 'വിദ്യാര്‍ഥി മാസിക'യുടെ ഒരു പതിപ്പ് വാങ്ങി ഹസ്തദാനം ചെയ്ത് പരിചയപ്പെടുമ്പോഴാണ് ഇതാണ് സ. ടിപി ചന്ദ്രശേഖരന് എന്നറിയുന്നത്. ഒഞ്ചിയം സഖാക്കളെല്ലാം തന്നെ കോപ്പികള്‍ വാങ്ങുകയും പിറ്റേന്ന് വായിച്ച് അഭിപ്രായം പറയുകയും ചെയ്തത് ഞങ്ങളില്‍ ചില്ലറ ആത്മവിശ്വാസമൊന്നുമല്ല ഉണര്‍ത്തിയത്. രണ്ടു ദിവസത്തെ ഇടപഴകല്‍ കൊണ്ട് ഞങ്ങള്‍ക്ക് ബോധ്യമായി. അതെ, ഇവര്‍ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകള്‍ തന്നെ.<br />
<br />ഇടതുപക്ഷ ഏകോപന സമിതിയുടെ പിന്നെയുള്ള പോക്ക് നിരാശാജനകമായിരുന്നെങ്കിലും, ഒഞ്ചിയം പാര്‍ട്ടി സമരസപ്പെടാതെ നിലനിന്നു. ഏതു രാഷ്ട്രീയത്തിന്റെ സ്വാധീനമാരോപിച്ചാണോ സി.പി.ഐ.എമ്മില്‍ നിന്നുമിറങ്ങിയത്, ആ രാഷ്ട്രീയത്തിന്റെ പ്രധാന വക്താക്കളായ കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ അധികാരത്തിലെത്തിയ എം ആര് മുരളിയെപ്പോലുള്ളവര്‍ കേരളം മുഴുവന്‍ പടരുമായിരുന്ന ഒരു ചലനത്തിനെ പിറകോട്ടടിച്ചു. എന്നാല്‍ സ. ടിപി യും മറ്റ് ഒഞ്ചിയം സഖാക്കളും എം ആര് മുരളിയോ ശെല്‍വരാജോ ആയിരുന്നില്ല. കോണ്‍ഗ്രസ്സ് പിന്തുണച്ച് നാണം കെടുത്തിയാല്‍ രാജി വക്കും എന്നു പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം ആ സഖാവിനുണ്ടായിരുന്നു. കേരളമൊട്ടാകെ ഇവര്‍ കോണ്‍ഗ്രസ്സിന്റെ പക്ഷമാണെന്നു വരുത്തിതീര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചു. അതിനുള്ള മറുപടിയായിരുന്നു ഈ പ്രസ്താവന.<br /><b><br style="color: red;" /><span style="color: red;">ഇടതുരാഷ്ട്രീയത്തെ സിപിഎം ഭയപ്പെടുന്നു?</span></b><br /><br />എന്തുകൊണ്ട് അബ്ദുള്ളക്കുട്ടിയോ ശെല്‍വരാജോ എം ആര് മുരളിയോ ഇത്രയധികം ആക്രമിക്കപ്പെടുന്നില്ല. കാരണം വലതുരാഷ്ട്രീയം സ്വീകരിച്ച അവര്‍ സി.പി.ഐ.എമ്മിന് ഒരു ദീര്‍ഘകാല ഭീഷണിയല്ല. എം ആര് ഷൊര്‍ണൂരും, ശെല്‍വരാജ് നെയ്യാറ്റിന്‍കരയിലും അബ്ദുള്ളക്കുട്ടി കണ്ണൂരും ഒതുങ്ങിക്കൂടും. എന്നാല്‍ ടിപിയും മറ്റു സഖാക്കളും കേരളമാകെ പടരുക തന്നെ ചെയ്യും. കാരണം അവര്‍ ഉയര്‍ത്തുന്ന യഥാര്‍ത്ഥ ഇടതുനയങ്ങള്‍ തന്നെ. സി.പി.ഐ.എമ്മിന്റെ കപട ഇടതില്‍നിന്ന് വേറിട്ട് കേരളം യഥാര്‍ത്ഥ ഇടതില്‍ ചേക്കേറും. അതിനാല്‍ അവര്‍ ഇടതുരാഷ്ട്രീയത്തെ അങ്ങേയറ്റം ഭയക്കുന്നു. ഒരുദാഹരണം പറയാം. കേരളവര്‍മ്മ ക്യാമ്പസ്സില്‍ ഞങ്ങള്‍ ഒരുതവണ പി.എസ്.എഫിന്റെ (പ്രോഗ്രസ്സിവ് സ്റ്റുഡന്റ്സ് ഫെഡറേഷന്) ക്യാമ്പയിനിങ്ങിനു പോയി. പി.എസ്.എഫ് എന്നത് എസ്.എഫ്.ഐ യില്‍നിന്നും കെ.വി.എസ്സില്‍ നിന്നും ഇറങ്ങി വന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ സംഘടനയാണ്. എസ്.എഫ്.ഐടെയും എ.ബി.വി.പിയുടേയും കെ.എസ്.യുവിന്റേയും നേതാക്കള്‍ പലരും ക്യാമ്പസ്സില്‍ വന്നു പോവാറുള്ളതാണ്. അപ്പോഴൊന്നും ആരും പ്രശ്നമുണ്ടാക്കാറില്ലായിരുന്നു. ഞങ്ങള്‍ അവിടുത്തെ പരിചയമുള്ള ചില വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബഹളം വച്ച് പ്രിന്‍സിപ്പാളിനെ വിളിച്ച് ഞങ്ങളെ പുറത്താക്കി! പിറ്റേ ദിവസം ഞങ്ങള്‍ക്കെതിരെ ജില്ലയില്‍ വ്യാപകമായ പ്രകടനവും നടത്തി! എബി.വി.പി.യോടോ കെ.എസ്.യുവിനോടോ ഇല്ലാത്ത ശത്രുതയാണ് ഇടതു രാഷ്ട്രീയം പറയുന്ന പി.എസ.എഫ് നോട് കാണിച്ചത്. ഇതിന്റെ പതിന്മടങ്ങാണ് ഒഞ്ചിയം പാര്‍ട്ടിയോട് സി.പി.ഐഎം കാണിക്കുന്നത്. ഇടതുരാഷ്ട്രീയത്തെ ഭയപ്പെടുന്നത് വലത് ബൂര്‍ഷ്വാസികളും വര്‍ഗീയവാദികളുമാണെന്ന് നമ്മെ ചരിത്രം പഠിപ്പിച്ചിട്ടുള്ളതാണ്. അതിനാല്‍ സിപിഎമ്മില്‍ കുടിയേറിക്കിടക്കുന്ന വലത് ആശയ ചേരിക്ക് ഇടതുരാഷ്ട്രീയത്തെ ഭയമാണ്. കാരണം അതിന് അവരെ കടപുഴക്കിയെറിയാനുള്ള കരുത്തുണ്ട്.<br /><br /><br /><b style="color: red;">സ. ചന്ദ്രശേഖരനെ കൊന്നത് ഇടതുപക്ഷക്കാരല്ല</b><br /><br />ടിപി നിലനിന്നത് ഇടതു രാഷ്ട്രീയത്തിനു വേണ്ടിയായിരുന്നു. ചൂഷണങ്ങളില്ലാത്ത, അന്യന്റെ സ്വരം സംഗീതം പോലെ ശ്രവിക്കുന്ന ഒരു കാലത്തെക്കുറിച്ചുള്ള സ്വപ്നം തന്നെയായിരുന്നു സ. ചന്ദ്രശേഖരനില്‍ നിറഞ്ഞിരുന്നത്. ഏതു പാര്ട്ടിയായിക്കൊള്ളട്ടെ ഒരു ഇടതു ചിന്താഗതിക്കാരന് ആ സ്വപ്നത്തെ കൊല്ലാനാവില്ല. സ. ചന്ദ്രശേഖരന് വലത് ആശയങ്ങളുടെ നിലനില്‍പ്പിനും ഒരു ഭീഷണിയായിരുന്നു. സ.ചന്ദ്രശേഖരനെ കൊന്നത് വലത് രാഷ്ട്രീയ വാദികള്‍ തന്നെയാണ്. അത് വലതു പാര്‍ട്ടികള്‍ മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ മുതലാളിത്ത ആശയം പ്രചരിപ്പിക്കുന്നവരും കൂടിയാണ്. നിര്‍ഭാഗ്യവശാല്‍ അത് പാര്‍ട്ടി നേതൃത്വമായതിനാല്‍ പാര്‍ട്ടിയെ പ്രതി ചേര്‍ക്കാതെ വയ്യ. ആശയ സമരത്തെ അക്രമസമരം കൊണ്ട് നേരിടുന്ന ഫാസിസ്റ്റ് രീതി തന്നെയാണവര്‍ പിന്തുടര്ന്നു പോരുന്നത്. തിരുത്തല്‍ ശക്തികളില്ലാതായി പാര്‍ടി ഒരു ബ്യൂറോക്രാറ്റിക് യന്ത്രമായി അധപ്പതിച്ചിരിക്കുന്നു. അത്തരം യന്ത്രം ഒരു മര്‍ദ്ദനോപകരണമായി മാറും എന്ന് വിജയന് മാഷ് പറഞ്ഞത് ഓര്‍ക്കുക. സി.പി.ഐ.എം നേതാക്കള്‍ കൊലക്ക് കോണ്‍ഗ്രസ്സിനെ പഴിചാരുന്നത് കാണുമ്പോള്‍ ഒരേ ചേരിയിലുള്ളവര്‍ പരസ്പരം ചൂണ്ടിക്കാണിക്കുന്നപോലെയാണ് തോന്നുന്നത്. വര്‍ഷങ്ങളായി സിപിഐഎം പറഞ്ഞുവരുന്ന നുണയാണ് സ. ചന്ദ്രശേഖരന് വലതു ക്യാമ്പിലേക്ക് ചേക്കേറി എന്നത്. അങ്ങനെയെങ്കില്‍ കോണ്ഗ്രസ്സുകാര് എന്തിനദ്ദേഹത്തെ കൊല്ലണം. അധികാര രാഷ്ട്രീയത്തിന്റെ, മുതലാളിത്ത രാഷ്ട്രീയത്തിന്റെ, ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ ദല്ലാളുകളാണ് സ. ചന്ദ്രശേഖരനെ കൊല ചെയ്തത്. ഇത് കേരള യുവത്വം തിരിച്ചറിയുക തന്നെ ചെയ്യും.<br /><br />ഒരാളെ ഇല്ലാതാക്കിയതുകൊണ്ട് അയാളുടെ ആശയത്തെ ഇല്ലാതാക്കാനാവില്ല എന്നത് ചരിത്രം നമ്മെ പഠിപ്പിച്ചതാണ്. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം കേരളത്തില്‍ ഉയര്‍ന്നു വരുന്ന യഥാര്‍ത്ഥ ഇടതുപക്ഷത്തെ ആളിപ്പടര്‍ത്തും. ഒരു ജനതയേയും കുറെക്കാലം വിഡ്ഢികളാക്കാനാവില്ല. വിജയന്മാഷ് പറഞ്ഞപോലെ ഒരു ബ്രേക്കിങ് പോയന്റ് വരുമ്പോള്‍ അവരുണരും. അതിതാ വന്നു കഴിഞ്ഞു.<br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-34163397418418425872013-05-14T05:07:00.003-07:002013-05-14T05:07:22.725-07:00കാര്യം പറയുന്ന സ്ത്രീകളെ നിങ്ങള്‍ എന്തു ചെയ്യും സഖാവെ?<div dir="ltr" style="text-align: left;" trbidi="on">
<b><span style="color: red;"></span></b><br />
<div style="text-align: right;">
<br /></div>
<div style="text-align: right;">
<b><span style="color: red;">സരിത കെ വേണു</span></b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJgQ0SWBoDh-GTVKUcwPfHw_DWuPc2-J0nutOWYVjqSFdO-1L6e4m32lewmzm4wLPxG9bhcpZn9L-w-Gz1pl8cS8FGC-XamXhNfksQCOL2sVOPzmW4tG1u87UOuWyUMg7uRQEJbDduEMdH/s1600/saritha.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJgQ0SWBoDh-GTVKUcwPfHw_DWuPc2-J0nutOWYVjqSFdO-1L6e4m32lewmzm4wLPxG9bhcpZn9L-w-Gz1pl8cS8FGC-XamXhNfksQCOL2sVOPzmW4tG1u87UOuWyUMg7uRQEJbDduEMdH/s200/saritha.jpg" width="133" /></a></div>
<b style="color: red;"><span style="font-size: large;">മെ</span></b>യ് 4ന് രാത്രി പതിനൊന്നു മണിക്കാണ് ഒരു എസ്.എം.എസ് ആയി ആ വാര്‍ത്ത എന്റെ മൊബൈല്‍ ഫോണില്‍ എത്തിയത്. റെവലൂഷണറി നേതാവ് ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ടു. നാളെ ഹര്‍ത്താലായിരിക്കും''. കണ്ണൂര്‍ ദേശാഭിമാനിയിലെ മാര്‍ക്കറ്റിങ് സ്റ്റാഫിന്റേതായിരുന്നു സന്ദേശം. പിറ്റേന്ന് എനിക്ക് കണ്ണൂരില്‍ പോകേണ്ടതുണ്ടായിരുന്നു. ആ സന്ദേശം മനസ്സിന് പകര്‍ന്നത് വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു. പത്രവാര്‍ത്തകളില്‍ നിന്നും വായിച്ചറിഞ്ഞിരുന്നതല്ലാതെ, കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ഒരു തിരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പ്രസംഗിക്കുന്നത് കണ്ടിട്ടുണ്ടെന്നല്ലാതെ ടി.പി. ചന്ദ്രശേഖരനെ വ്യക്തിപരമായി അറിയില്ലായിരുന്നു. നേരം വെളുക്കാന്‍ എല്ലാവരെയും പോലെ ഞാനും കാത്തുകിടന്നു. രാവിലെ ആദ്യം കിട്ടിയ പത്രം ദേശാഭിമാനിയാണ്. ഒന്നാം പേജില്‍ കീഴ്ഭാഗത്തായി പ്രാധാന്യം കുറഞ്ഞൊരു രണ്ടു കോളം വാര്‍ത്തയില്‍ വരുംകാല കൊടുങ്കാറ്റിനെ ഞാനും വായിച്ചറിഞ്ഞു. പിന്നീടുള്ള ദിനങ്ങളും കരുതിയതുപോലെ തന്നെ പ്രക്ഷുബ്ദമായി.<br /><br />''കൊല്ലാനേ കഴിയൂ, തോല്‍പ്പിക്കാനാവില്ലെ''ന്ന്, കൊലയാളികള്‍ 51 കഷ്ണമായി വെട്ടിനുറുക്കിയ തന്റെ ജീവിതസഖാവിനെക്കുറിച്ച് ഭാര്യ രമ പറഞ്ഞത് വായിച്ചപ്പോള്‍ മനസ്സിന് കൂടുതല്‍ ഊര്‍ജ്ജം കിട്ടുന്നത് പോലെ തോന്നി. ടി.പിയുടെ കൊലപാതകത്തെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയായിരുന്നു അവര്‍. ഹൃദയം പറിച്ചെടുക്കുന്ന വേദനയിലും ഇത്രയും യുക്തിയോടെയും ബോധത്തോടെയും ധൈര്യത്തോടെയും ഒരു സ്ത്രീ പറയുന്നു. തീര്‍ച്ചയായും അവര്‍ വിഭ്രാന്തിയില്‍ വിളിച്ചുപറയുന്നതല്ലെന്ന് ഈ നാട്ടില്‍ ആര്‍ക്കാണ് മനസ്സിലാകാത്തത്. എന്നാല്‍ ആ കൊലപാതകത്തെക്കാള്‍ ഞെട്ടലും ഭീതിദായകവുമായിരുന്നു സി.പി.ഐ.എം പാര്‍ട്ടി സെക്രട്ടറി സ.പിണറായി വിജയന്റെ പ്രസ്താവന. ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീയുടെ വെറും ഭ്രാന്തന് ജല്പനങ്ങളാണ് സഖാവ് രമ നടത്തുന്നത്; അതിന് ചെവികൊടുക്കേണ്ടതില്ലെന്ന മട്ടിലുള്ള ന്യായങ്ങള്‍ നിരത്തിയും, തനിക്കും പാ ര്‍ട്ടിക്കും ഈ കൊലപാതകത്തില്‍ യാതൊരു പങ്കില്ലെന്നും അയാള്‍ പ്രസംഗിച്ചു നടന്നു. ഒന്നു ചോദിച്ചോട്ടേ സഖാവേ, ഒരു സ്ത്രീക്ക് ശക്തയായിക്കൂടാ എന്നുണ്ടോ? അവള്‍ക്ക് ധീരമായ രാഷ്ട്രീയ നിലപാടുകള്‍ എടുത്തുകൂടാ എന്നുണ്ടോ? കണ്ടം തുണ്ടമായി മുഖം വെട്ടി മുറിക്കപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹത്തിനുമുന്നിലിരുന്ന് സ്വബോധത്തോടെ ''കൊല്ലാം, തോല്‍പ്പിക്കാനാവില്ലെന്ന് പറയുന്ന അവരുടെ വാക്കുകളെ നിങ്ങള്‍ ഇത്രയേറെ ഭയപ്പെടുന്നത് എന്തിനാണ് എന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. അതല്ല, ഇനി സഖാക്കളുടെ ഭാര്യമാരെപ്പോലെ വീടും കുടുംബവും സീരിയലുമായിക്കഴിഞ്ഞാല് മതിയെന്നും പാര്‍ട്ടി സെക്രട്ടറി അങ്ങു തീരുമാനിക്കുകയാണോ? അതോ അചഞ്ചലയായ സഖാവ് രമ ഭര്‍തൃവിയോഗത്തില്‍ കരഞ്ഞ് തളരണമെന്നും നിങ്ങള്‍ ആശിക്കുന്നുണ്ടോ? <br />സഖാവെ രാഷ്ട്രീയം എല്ലാവരുടേയും അവകാശമാണ്. അതില്‍ സ്ത്രീയും പുരുഷനും പെടും. നിര്‍ഭയം അഭിപ്രായം പറയാനുള്ള എന്റെ അവകാശമാണ് എന്റെ രാഷ്ട്രീയം, എന്റെയും സഹജീവികളുടേയും ജീവിതത്തെയും അസ്തിത്വത്തെയും ബാധിക്കുന്ന ഏതിനെയും നേരിടുന്നത് എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനവുമാണ്. മുഖം നോക്കി അഭിപ്രായവ്യത്യാസം വ്യക്തമാക്കിയ നേതാക്കളെ നിങ്ങള്‍ വെട്ടിനുറുക്കുമെന്ന് മനസ്സിലായി. എന്നാല്‍ മുഖത്ത് നോക്കി കാര്യം പറയുന്ന സ്ത്രീകളെ നിങ്ങള്‍ എന്തു ചെയ്യും സഖാവേ!. <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjIEnNcV_FI2gDal3Rzir1ynNrHv1JwNTmfSryfguiL_12QMJgY3RXDZAZB6ZtxhLYcnpG3Y6e6mblCnOo84EqPHJjVreuYcdtu1L7C9_Zk3dhRg8WhNuBx_wwYVKH46Urrf0KBZqbHyPV/s1600/train.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="522" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjIEnNcV_FI2gDal3Rzir1ynNrHv1JwNTmfSryfguiL_12QMJgY3RXDZAZB6ZtxhLYcnpG3Y6e6mblCnOo84EqPHJjVreuYcdtu1L7C9_Zk3dhRg8WhNuBx_wwYVKH46Urrf0KBZqbHyPV/s640/train.jpg" width="640" /></a></div>
<br />60കളില്‍ കുടുംബം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ട അതേ പാര്‍ട്ടിതന്നെയാണ് സ്ത്രീകളെ വീണ്ടും കുടുംബത്തില്‍ മാത്രം ഒതുങ്ങിക്കഴിയേണ്ടവളാക്കിയത്. ഭര്ത്താക്കന്മാര് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ ഭാര്യമാരെ കോപ്പറേറ്റീവ് സൊസൈറ്റികളിലും ബാങ്കുകളിലും ജോലി ചെയ്യിപ്പിച്ച് കുടുബം നോക്കാന്‍ പ്രാപ്തരാക്കിയത് പാര്‍ട്ടിയാണ്. സ്ത്രീകളില്‍ അരാഷ്ട്രിയ ബോധം ഉണ്ടാക്കിയെടുക്കാനും സ്ത്രീകള്‍ കുടുംബത്തില്‍ മാത്രം ഒതുങ്ങിക്കഴിയേണ്ടവളാണെന്ന തോന്നലിനും പാര്‍ട്ടി വളമിട്ടു. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ മാത്രം പുറത്തിറങ്ങുന്ന നേതാക്കന്മാരുടെ ഭാര്യമാരും ഇതില്‍പ്പെടുന്നു.<br /><br />സഖാവ് രമയുടെ കാര്യമെടുത്താല്‍ തന്നെ കാണാം. സജീവ രാഷ്ട്രീയ പ്രവര്‍ത്തകയായ അവര്‍ വിവാഹത്തോടെ ജോലിചെയ്ത് കുടുംബം നോക്കുന്നു. പാര്‍ട്ടി നിര്‍ദ്ദേശിക്കുകയാണ് സ്ത്രീ കുടുംബം നോക്കട്ടെ; പുരുഷന് പാര്‍ട്ടിയും. സഖാവ് രമയ്ക്കും വീണ്ടും രാഷ്ട്രിയത്തിലിറങ്ങാന് സാഹചര്യം ഇത്തരത്തില്‍ മാറേണ്ടി വന്നു. <br /><br />ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടി എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ട്ടിയില്‍ ഇതാണോ സ്ത്രീകള്‍ക്കുള്ള വില. ഒരു വിധവയുടെ ജല്‍പ്പനങ്ങള്‍ക്ക് മീതെ അതൊന്നുമല്ലെന്ന് ധാര്‍ഷ്യത്തോടെ പറയുമ്പോള്‍ സഖാവെ നിങ്ങള്‍ക്ക് ലജ്ജ തോന്നിയില്ലേ? കാരണം സാമാന്യം മനുഷ്യഗണത്തില്പ്പെട്ടര്ക്കൊക്കെ തോന്ന്യാസം പറയുമ്പോള്‍ തോന്നുന്ന വികാരമാണത്. താന്‍ പറയുന്നത് ശരിയല്ലെന്ന് അവരുടെ മനസ്സാക്ഷി പറയും. താങ്കള്‍ക്ക് അതൊന്നും ഉണ്ടായില്ലെന്നതില്‍ ഖേദമുണ്ട്. സഖാവ് രമ പറഞ്ഞത് ഒരിക്കലും വിഭാന്ത്രിയില് നിന്നുണ്ടായതാണെന്ന് തോന്നുന്നില്ല. കാരണം ടി.പി തുടങ്ങി വച്ചത് മുന്നോട്ടുകൊണ്ടു പോവുകതന്നെ ചെയ്യും എന്നു തന്നെയാണ് അവര്‍ ഇപ്പോഴും പറയുന്നത്. ഒരു പക്ഷെ നേതൃനിരയില്‍ ഇരുന്നില്ലെങ്കിലും റെവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വരും ദിനങ്ങളില്‍ സഖാവ് രമയുടെ വാക്കുകള്‍ ഒരു ഊര്‍ജ്ജം തന്നെയായിരിക്കും. സംശയമില്ല. <br /><br />സഖാവ് ടി പിയോ അദ്ദേഹത്തിന്റെ ജീവിത സഖാവ് രമയോ ഇതുവരെ എന്റെ ജീവിതത്തില്‍ ആരുമായിരുന്നില്ല. ഇനിയൊരുപക്ഷെ അതായിരിക്കില്ല സ്ഥിതി. എന്നെപ്പോലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ചില തിരിച്ചറിവുകള്‍ ഉണ്ടാകാന്‍ ഈ കൊലപാതകം സഹായകമായി എന്നു പറയാതെ വയ്യ. സഖാവ് രമയുടെ വാക്കുകളിലെ ഊര്‍ജ്ജം അതുതന്നെയാണ് നിങ്ങളെ അലോസരപ്പെടുത്തുന്നത്. അത് ആളിപ്പടരുന്നുണ്ട് സഖാവെ, അത് നിങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്.<br /><br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-52104270987104139772013-05-14T04:59:00.002-07:002013-05-14T04:59:35.863-07:00ഈ രക്തസാക്ഷികളെ ഒറ്റിയതാര്?<div dir="ltr" style="text-align: left;" trbidi="on">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqwBb7LmPAAi0Mtxhi-GokxwNq7y9JSITxyVfnqb4yFvq8xzYnY8E8p2VIoHSkQ9ejicZWDFi_jKTNkZWuN5hAe-MZYFmtasv4Q7xkQfPTyEk0szo-31B-CjmIlxwzI8maSrrGty7wHNDn/s1600/saithali.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a><br /><b style="color: red;"><span style="font-size: large;">ന</span></b>മുക്ക് തോന്നും ഇന്ന് സി.പി.ഐഎമ്മും അതിന്റെ മറ്റു സംഘടനകളും ഇതാദ്യമായാണ് സ: ടി.പിയെ കൊന്നതുപോലെയുള്ള ഒരു ചതി നടത്തിയതെന്ന്. ചരിത്രം പറയുന്നത് അങ്ങനെയല്ല എന്നാണ്. ഒട്ടനവധി രക്തസാക്ഷിത്വങ്ങളെ ഇവര്‍ കാലാകാലങ്ങളില്‍ അധിക്ഷേപിക്കാന്‍, വഞ്ചിക്കാന്‍ മറന്നിട്ടില്ല. ഒറ്റാന്‍ മറന്നിട്ടില്ല. എസ്.എഫ്.ഐയുടെ കേരളത്തിലെ ആദ്യ രക്തസാക്ഷിയായ സഖാവ് സെയ്താലിയില്‍ തന്നെ തുടങ്ങുന്നു ഇവരുടെ വഞ്ചനയുടെ കഥ.... <br /><br /><b> </b><br />
<div style="color: red; text-align: center;">
<b>സഖാവ് സെയ്താലി</b></div>
<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqwBb7LmPAAi0Mtxhi-GokxwNq7y9JSITxyVfnqb4yFvq8xzYnY8E8p2VIoHSkQ9ejicZWDFi_jKTNkZWuN5hAe-MZYFmtasv4Q7xkQfPTyEk0szo-31B-CjmIlxwzI8maSrrGty7wHNDn/s1600/saithali.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqwBb7LmPAAi0Mtxhi-GokxwNq7y9JSITxyVfnqb4yFvq8xzYnY8E8p2VIoHSkQ9ejicZWDFi_jKTNkZWuN5hAe-MZYFmtasv4Q7xkQfPTyEk0szo-31B-CjmIlxwzI8maSrrGty7wHNDn/s200/saithali.jpg" width="196" /></a>ഒരു എസ്.എഫ്.ഐക്കാരനും മറന്നുകൂടാത്ത പേരാണ് സ.സെയ്താലിയുടേത്. പട്ടാമ്പി സംസ്കൃത കോളേജില്‍ പഠിക്കുമ്പോഴാണ് സഖാവ് രക്തസാക്ഷിത്വം വരിച്ചത്. എസ്.എഫ്.ഐയുടെ കേരളത്തിലെ ആദ്യത്തെ രക്തസാക്ഷിത്വം. 1974 സെപ്തംബര്‍ 19ന്. ഫാസിസ്റ്റ് തേര്‍വാഴ്ച്ചയെ ചോദ്യം ചെയ്തതിന് എ.ബി.വി.പിയും കെ.എസ്.യുക്കാരും ഒരുമിച്ച് മൃഗീയമായി തല്ലി കൊല്ലുകയായിരുന്നു. കൊന്നതിലെ പ്രമുഖ പ്രതി ശങ്കരനാരായണനെന്ന എ.ബി.വി.പിക്കാരന് ഇന്ന് എവിടെയാണെന്ന് നമ്മള് എത്രപേര്‍ക്കറിയാം? നമ്മള് മറന്നിരിക്കുന്നു, നമ്മുടെ പ്രിയ സഖാവ് സെയ്താലിയെ. അന്ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തോട് കലഹിച്ച, ഇന്നും ആ രക്തസാക്ഷിത്വത്തെ കുറിച്ച് വാചാലമാകുന്ന എസ്.എഫ്.ഐ, സഖാവ് സെയ്താലിയുടെ ഘാതകനു വേണ്ടി നിലകൊണ്ടത് നമ്മള് എത്രപേര്‍ക്കറിയാം? അതേ സഖാക്കളേ, അന്നത്തെ ശങ്കരനാരായണന് പേരുമാറ്റി, ബാബു എം പാലിശ്ശേരിയായി. ഡി.വൈ.എഫ്.ഐക്കാരനായി. സി.പി.ഐ.എം കാരനായി. കുന്ദംകുളം എം.എല്‍.എ സ്ഥാനം തന്നെ പാര്‍ട്ടി ആ ഘാതകന്റെ കാല്കീഴില് സമര്‍പ്പിച്ചു. സഖാക്കളേ നാം എങ്ങോട്ട്?<br />
<br />
<div style="color: red; text-align: center;">
<b> കൂത്തു പറമ്പ് രക്തസാക്ഷികള്‍</b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtOhhsriIfn-yAsEgT43rUBFEx4yzqSi7RQuP8cdCbnmtPTWvQ9x7LBOlltagok030NJ5OiMJ-z0vGMH4Mi6ZdjortcMfg5txrGakXB0rDveSeVQ6UTTiipVJDe-_t5-c8olZbY4leRda0/s1600/martyrs.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="198" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtOhhsriIfn-yAsEgT43rUBFEx4yzqSi7RQuP8cdCbnmtPTWvQ9x7LBOlltagok030NJ5OiMJ-z0vGMH4Mi6ZdjortcMfg5txrGakXB0rDveSeVQ6UTTiipVJDe-_t5-c8olZbY4leRda0/s640/martyrs.jpg" width="640" /></a></div>
<br />അകലെ ആ ശവകുടീരങ്ങളില്‍ രാജീവനും മധുവും ഷിബുലാലും ബാബുവും റോഷനും ഉണര്‍ന്നിരിക്കുന്നു. അവരുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഒന്നു പത്തായി, പത്തു നൂറായി, നൂറ് ഒരായിരം അസ്ത്രങ്ങളായി ഭരണകൂടത്തിന്റെ ബധിര കര്‍ണ്ണങ്ങളെ കീറിമുറിക്കുന്നു. ലാല്‍ സലാം സഖാക്കളെ.... നിങ്ങളുടെ നിണം വീണ് കുതിര്‍ന്ന മണ്ണ് നെഞ്ചോട് ചേര്‍ത്ത് പോരാട്ട ഭൂമിയില്‍ നിങ്ങളുടെ തുടര്‍ച്ചയായി ഞങ്ങള്‍ നിരക്കട്ടെ... ചാവേറുകളായി....<br />
<br />കോടാനുകോടികളായ പട്ടിണിക്കാരുടെ മക്കള്‍ക്കായാണ് പാഞ്ഞുവന്ന വെടിയുണ്ടകളെ നിങ്ങള്‍ നെഞ്ചേറ്റിയത്. പിടഞ്ഞു പിടഞ്ഞു ഓര്മ്മപ്പെടുത്തലായിത്തീര്ന്നത്.<br />ഞങ്ങളവരെ ഉപേക്ഷിച്ചു.. മുപ്പതു വെള്ളിക്കാശിനായി നിങ്ങളെ ഒറ്റിയവരെ... സ്വാശ്രയക്കോളേജ് രക്തസാക്ഷി രജനി എസ് ആനന്ദിനോട്, വായിലൊതുങ്ങുന്നത് കൊത്തിയാല്‍ പോരേ എന്ന് കോര്‍പ്പറേറ്റ് അമ്മ ദൈവം മാതാ അമൃതാനന്ദമയി കോര്‍പ്പറേറ്റുകള്‍ കൊടുക്കുന്ന അമൃതം നുണഞ്ഞ് ആനന്ദത്തോടെ ഭജിച്ചപ്പോള്‍ അതിലും ശരിയില്ലേ എന്നു വാദിച്ച നമ്മുടെ പഴയ സഖാക്കളെ, ഒത്തു തീര്‍പ്പുകളുടെ ആ കൂട്ടുകാരെ ഒറ്റുകാരാ എന്നല്ലാതെ, വര്‍ഗ്ഗ വഞ്ചകരെന്നല്ലാതെ മറ്റേത്് പദം കൊണ്ടാണ് വിശേഷിപ്പിക്കാനാവുക?? സ്വാശ്രയ കോളേജ് മുതലാളിമാരായ മെത്രാന്മാരുടെ അരമനകള്‍ തോറും ഇലക്ഷനെന്ന റിയാലിറ്റി ഷോകളില്‍ വോട്ടു തെണ്ടുന്ന തിരക്കിലാണവര്‍. പാര്‍ലമെന്ററിസം ഒരു ക്യാന്‍സര്‍ പോലെ അവരുടെ മസ്തിഷ്ക്കങ്ങളെ കാര്‍ന്നു തിന്നു കഴിഞ്ഞിരിക്കുന്നു. 1994 നവംബര്‍ 25നു സ്വാശ്രയ വിദ്യാഭ്യാസ പദ്ധതിക്കെതിരായി നിങ്ങളഞ്ചുപേര്‍ മരണം കൊണ്ട് സാക്ഷ്യപ്പെടുത്തി. എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ടു തന്നെ ഇടതു പക്ഷത്തിന് എങ്ങനെ സ്വാശ്രയ മാടമ്പിമാരുമായി പ്രണയബന്ധത്തിലേര്‍പ്പെടാന്‍ കഴിഞ്ഞു? പിന്നെ പാവങ്ങളുടെ മക്കള്‍ക്ക് ചില നക്കാപ്പിച്ചകള്‍ നേടിയെടുക്കുന്ന സമരമായി ഇടതു വിദ്യാര്‍ത്ഥി സമരങ്ങളൊക്കെ മാറി. 50-50 എന്ന ഒത്തു തീര്‍പ്പിന്റെ ഭാഷ എങ്ങനെ ഇവരുടെ നാവുകള്‍ക്ക് പ്രിയങ്കരമായി? ഓന്തുപോലും നാണിച്ചു പോകും മട്ടിലുള്ള നിറം മാറ്റം!! രജനി എസ് ആനന്ദും ഫാസിലയും സുമി സുരേന്ദ്രനുമൊക്കെ സ്വാശ്രയ വിദ്യാഭ്യാസ പദ്ധതിയുടെ രക്തസാക്ഷികളായി മാറിയപ്പോള്‍ എത്ര ബാങ്കുകള്‍ തച്ചു തകര്‍ത്താണ് വിദ്യാര്‍ത്ഥികളുടെ അടങ്ങാത്ത കലിയില് നിന്ന് സ്വാശ്രയ കോളേജ് ഭീമന്മാരെയും അതിന്റെ രാഷ്ട്രീയ പരിരക്ഷകരെയും ഇവര്‍ രക്ഷപ്പെടുത്തിയത്!!<br /><br />ഇവര്‍ക്ക് ഓര്‍മ്മകള്‍ കേവലം താരാട്ടു പാട്ടുകളാണ്. മറിച്ചു വിറ്റാല്‍ വോട്ടുകിട്ടുന്ന റോയല്‍ റിസോഴ്സാണ്. ഉഥഎകയുടെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു , 'കൂത്തു പറമ്പ് സമരം കേരള സര്‍ക്കാരിന്റെ സാമ്രാജ്യത്വ നയങ്ങള്‍ക്കും ആഗോള വല്‍ക്കരണ പ്രചരണത്തിനുമെതിരെയുള്ള സമരമായിരുന്നു' എന്ന്. 'വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനും കച്ചവടവല്ക്കരണത്തിനുമെതിരായ സമരമായിരുന്നു' എന്ന്. എന്നിട്ടും ഇതേ സാമ്രാജ്യത്വ നയങ്ങളും സ്വകാര്യ വല്ക്കരണവും എങ്ങനെ ഇവരുടെ അജണ്ടകളിലെ സുപ്രധാന ഇനമായി മാറി? സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നം എങ്ങനെ ബാങ്ക് ലോണ്‍ കൊടുക്കാത്തതിന്റെ പ്രശ്നം മാത്രമായി മാറി? ഇടതു സര്‍ക്കാരിന്റെ 'ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്' സ്വകാര്യവല്‍ക്കരണം ഒരാശ്രയമായിത്തീര്ന്നിരുന്നു. സ്വാശ്രയ കോളേജ് തന്നെ പ്രശ്നമാക്കാതെ അതിലെ ഏതാനും സീറ്റ് പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതു മാത്രം പ്രശ്നമാക്കി മാറ്റി എത്ര നാള് ഇവര്‍ക്ക് മുഖം രക്ഷിക്കാനാവും?<br /><br /><br />
<div style="color: red; text-align: center;">
<b>സ. ലാലപ്പന്</b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimwu4fKGagS5TBu_NvfHHy_N7ktNlufyPB8vmP0UVMUpeke_AmnkBjcGy5Xwk5CIt9CyzMEDHKTd5qNtxJCK1NqtwJ4EjSQAVWWA_nLO_WnwcfLgCQxisTb136kKiYvDpJ_jiDnzeu3baB/s1600/lalappan.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimwu4fKGagS5TBu_NvfHHy_N7ktNlufyPB8vmP0UVMUpeke_AmnkBjcGy5Xwk5CIt9CyzMEDHKTd5qNtxJCK1NqtwJ4EjSQAVWWA_nLO_WnwcfLgCQxisTb136kKiYvDpJ_jiDnzeu3baB/s400/lalappan.jpg" width="338" /></a></div>
<br /><br />തൃശ്ശൂര്‍ ജില്ലയിലെ എസ്.എഫ്.ഐയെ ചോരകൊടുത്ത് പടുത്തു യര്‍ത്തിയ ലാലപ്പനെന്ന വിപിന്‍ ലാലിനെ ആരും അത്ര പെട്ടന്ന് മറക്കാന്‍ വഴിയില്ല. പഠനത്തിനു ശേഷവും വര്‍ഷങ്ങളോളം മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന എസ്.എഫ്.ഐയുടെ തൃശ്ശൂര്‍ ഏരിയാ കമ്മറ്റിയുടെ സെക്രട്ടറി കൂടിയായിരുന്ന ആ സഖാവ് ഒരു കൊള്ളിയാന്‍ മറഞ്ഞ പോലെയാണ് മാഞ്ഞു പോയത്. വളവുകളും തിരിവുകളുമുള്ള പാതയുടെ കയറ്റിറക്കങ്ങളില്‍ ആരോ മുള്ളുകള്‍ വിതറിയിരിക്കുന്നു എന്ന് ഞങ്ങള്‍ ഇന്നും വിശ്വസിക്കുന്നു. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് അദ്ദേഹത്തെ സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി. എന്നിട്ടും ജില്ലയിലെ പോരാളികള്‍ ലാലപ്പന്റെ പിന്നില്‍ അണിചേര്‍ന്നു. ജീവിതത്തിന്റെ അവസാന യാത്രയിലും എസ്എഫ്ഐക്കു വേണ്ടി തുടിച്ച ആ ജീവിതത്തെ അവഹേളിക്കുന്നതില്‍ നേതാക്കന്മാര് മത്സരിക്കുകയായിരുന്നു. ഇ.കെ.ബാലന്, കെ.ആര്.തോമസ്, ആര്.കെ.കൊച്ചനിയന്, കെ.എസ്.വിപിന്‍ലാല്‍ എന്നിവരുടെയൊപ്പം സ. ലാലപ്പന്റെ ചിത്രവും ആലേഖനം ചെയ്ത കലണ്ടര്‍ വിതരണം ചെയ്യാന്‍ എസ്എഫ്ഐ ഏരിയാ കമ്മറ്റി തീരുമാനിച്ചതിനെ അന്നത്തെ സംസ്ഥാന സെക്രട്ടറി സ്വരാജ് നായര്‍ എതിര്‍ത്തതിന്റെ ചേതോവികാരം ഇന്നും ദുരൂഹമാണ്. അത് വിതരണം ചെയ്തതിന്റെ പേരില്‍ ആ ഏരിയാ കമ്മറ്റി തന്നെ പിരിച്ചു വിടുകയാണവര്‍ ചെയ്തത്.<br />എന്നിട്ടും ആവേശത്തിരയിളക്കുന്ന പ്രസംഗങ്ങള്‍ക്ക് ഉപ്പും കറിവേപ്പിലയുമായി രക്തസാക്ഷിപ്പട്ടിക അവര്‍ നിവര്‍ത്തും. കൈയടിയും വോട്ടും വാങ്ങും. ഈ കപട വൈകാരികതയുടെ ലേബലില്‍ എസ്എഫ്ഐക്ക് എത്ര കാലം ക്യാമ്പസുകളെ ഭരിക്കാനാകും.<br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-88344637198675055912013-05-14T04:52:00.000-07:002013-05-14T04:52:14.090-07:00ഞങ്ങള്‍ ചെയ്തതെന്ത്?<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggWCDqUKQe3DE9LES0C8Ok-k60ItewF8b1ojwzmyOU7kyzK1K_tqp24D-5_96kHDgNCQXvSJG0C7X0KEaPyu6JUYqImIU-ZvIngpRMVRuMLro0Brq8R46JWzUqIlVAdEuWIisCas7sa7Ed/s1600/vk-suresh.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="555" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggWCDqUKQe3DE9LES0C8Ok-k60ItewF8b1ojwzmyOU7kyzK1K_tqp24D-5_96kHDgNCQXvSJG0C7X0KEaPyu6JUYqImIU-ZvIngpRMVRuMLro0Brq8R46JWzUqIlVAdEuWIisCas7sa7Ed/s640/vk-suresh.jpg" width="640" /></a></div>
<div style="text-align: center;">
<br /><b><i> (<span style="color: cyan;">വി.കെ. സുരേഷുമായി</span> ദീര്‍ഘ സംഭാഷണം)</i></b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVZ-socPS8gZNCIvIv7BvkatmsTAU2raFid4PBBpIk5ZIW6e0zpaS1C7JnYVeFEgdZC8VO6mEsvUqrC1z7XwU0yL5Zr2gyapTbDbU4IqHFRpi0QdglcMDtHgJXFcniZJLppV9DU77O7_XF/s1600/418399_395111707182337_771251585_n.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVZ-socPS8gZNCIvIv7BvkatmsTAU2raFid4PBBpIk5ZIW6e0zpaS1C7JnYVeFEgdZC8VO6mEsvUqrC1z7XwU0yL5Zr2gyapTbDbU4IqHFRpi0QdglcMDtHgJXFcniZJLppV9DU77O7_XF/s200/418399_395111707182337_771251585_n.jpg" width="149" /></a></div>
<span style="color: red; font-size: large;">ഇ</span>ന്ന് പലപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു കാര്യമുണ്ട്. നില നില്ക്കുന്ന ഇടതുപക്ഷമാണ് ഇടതുപക്ഷം, അല്ലാത്തവ സാങ്കല്പ്പികം മാത്രം. നിലനില്‍ക്കുന്ന ഇടതുപക്ഷത്തെ തളര്‍ത്തുന്നത് വലതുപക്ഷം വളരുന്നതിനും വര്‍ഗ്ഗീയ ശക്തികള്‍ ശക്തിപ്രാപിക്കുന്നതിനും ഇടയാക്കും. എന്നാല്‍ ഈ വാദഗതികള്‍ക്ക് ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ എത്രമാത്രം നേരുണ്ട് എന്നത് ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ ഒരു ചോദ്യമാണ്. സഖാവ് ടിപി ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ പ്രവര്‍ത്തനത്തിനിടയിലാണ് രക്തസാക്ഷിത്വം വരിച്ചത്. ഇന്ന് ടി.പി.യുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ഘാതകര്‍ ശ്രമിച്ചുകൊണ്ടുമിരിക്കുന്നു. ഈ ഒരു പശ്ചാത്തലത്തില്‍ സഖാവ് സഞ്ചരിച്ച വഴികളെ കുറിച്ച്, ജീവന് നല്കിയ രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതത്യാവശ്യമാണ്. അത്തരത്തിലുള്ള ഒരു ശ്രമമാണ് സഖാവ് ടി.പിയുടെ സഹസഖാവായിരുന്ന വി.കെ.സുരേഷ് നമ്മോട് പങ്കുവെയ്ക്കുന്നത്. <br />
<br /><b> </b><br />
<div style="color: red; text-align: center;">
<i><b>1</b></i></div>
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyyUbXDZbl0SSP2pX0OVyTCv-LVat_7oMRq-_lOaxcl0CRRi5UWb47BkelVYZjNi0LRiDu0-m9HdzjJWGVjYMp27husgX1kBA7yqZKLD8f7PAfE2vwsX1SMxXLIyNlyQVXUahXm1I6PKhU/s1600/su.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="272" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyyUbXDZbl0SSP2pX0OVyTCv-LVat_7oMRq-_lOaxcl0CRRi5UWb47BkelVYZjNi0LRiDu0-m9HdzjJWGVjYMp27husgX1kBA7yqZKLD8f7PAfE2vwsX1SMxXLIyNlyQVXUahXm1I6PKhU/s640/su.jpg" width="640" /></a></div>
<br />ഏറാമല പഞ്ചായത്തിലെ നെല്ലാചെരിയിലാണ് ചന്ദ്രശേഖരന്റെ ജനനം, അമ്മ അധ്യാപിക, ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തകനായി, ഒഞ്ചിയത്തിന്റെ സവിശേഷമായ ചരിത്രത്തില്‍ നിന്നാണ് ചന്ദ്രശേഖരന് എന്ന വിപ്ലവകാരി ഉണ്ടായത്. ഒഞ്ചിയത്ത് 1948ല്‍ നടന്ന വെടിവെയ്പ്പില്‍ എട്ടുപേര്‍ അവിടെ രക്തസാക്ഷികള്‍ ആവുകയും രണ്ടുപേര്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെടുകയുമാണുണ്ടായത്. അവരുടെയൊക്കെ ചരിത്രവും പൈതൃകവും ഒക്കെ ഏറ്റു വാങ്ങാന്‍ കഴിഞ്ഞ ഒരാള്‍ ആണ് ചന്ദ്രശേഖരന്. പഠിച്ചത് തട്ടോളിക്കര സ്കൂളിലും പിന്നീട് മടപ്പള്ളി ഗവ.സ്കൂളിലും ആണ്. അവിടെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു. അടിയന്തരാവസ്ഥാകാലം, നല്ല വിദ്യാര്‍ത്ഥിയും നല്ല കമ്മ്യൂണിസ്റ്റ് പോരാളിയുമായിരുന്നു ചന്ദ്രശേഖരന്. പഠിക്കുന്ന കാലത്ത് അദ്ദേഹം കണക്കിന് നല്ല മാര്‍ക്ക് വാങ്ങിയിരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാള്‍. പിന്നീട് മടപ്പള്ളി കോളജില്‍ ആയപ്പോഴും ഇഷ്ടവിഷയമായ ഫിസിക്സ് ആണ് എടുത്തത്. ആ കാലത്ത് നാട്ടിലെ വായനശാല പ്രവര്‍ത്തനങ്ങളിലും മറ്റു പൊതുപ്രവര്ത്തനങ്ങളിലുമൊക്കെ സജീവമായി അദ്ദേഹം ഉണ്ടായിരുന്നു. ആ കാലത്തിലെ വിദ്യാര്‍ത്ഥി പ്രവര്‍ത്തനം പൊതു പ്രവര്‍ത്തനം തന്നെയായിരുന്നു. മടപ്പള്ളി ഏരിയ സെക്രട്ടറി ആയിരുന്നപ്പോള്‍ ക്രൂരമായ മര്‍ദ്ദനത്തിനു വിധേയമായി. പിന്നീട് പ്രവര്‍ത്തനം കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു. <br /><br />കേരളത്തില്‍ അറിയപ്പെടുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥി പോരാളികള്‍ സി പി ജോണ്‍, കെ എം മോഹന്‍ ദാസ,്ഡേവിസന്, ദാമോദരന്‍, മത്തായി ചാക്കോ തുടങ്ങിയ ഒരുപാട് ആളുകള്‍ ആ ഘട്ടത്തില്‍ വളര്‍ന്നു വന്നിട്ടുണ്ടായിരുന്നു. ജോണ്‍ പറയാറുണ്ട്, ജോണിന്റെ വലിയ ശരീരത്തിനടുത്ത് ചിന്ത കൊണ്ടും ധീരത കൊണ്ടും ഒക്കെ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ തന്നെ ചന്ദ്രശേഖരന് അടുത്ത് നിന്നിരുന്നു എന്ന്. എന്നും ധീരതയെ ഇഷ്ടപ്പെടുകയും പ്രണയിക്കുകയും ചെയ്തിരുന്നു ചന്ദ്രശേഖരന്. കോഴിക്കോട് ജില്ലയില്‍ ഒരുപാട് വിദ്യാര്‍ഥി സമരങ്ങളില്‍ പങ്കെടുത്ത് നാലോ അഞ്ചോ തവണ ജയിലില്‍ കിടന്നിട്ടുണ്ട്. കുറച്ചു കൂടി കഴിയുമ്പോള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് മാറുന്നുണ്ട് ടി.പി. ഈ കാലഘട്ടത്തില്‍ ചന്ദ്രശേഖരന് ആയിരുന്നു എസ്.എഫ്.ഐ കുട്ടികള്‍ക്ക് മാര്‍ക്സിസം പഠിപ്പിക്കുന്നതിന് വേണ്ട കരിക്കുലം തയ്യാറാക്കിയതില്‍ പ്രധാനി, കാരണം ചന്ദ്രശേഖരന് മാര്‍ക്സിസം നന്നായി പഠിച്ചിരുന്നു. എങ്ങനെ ഭംഗിയായി അത് പ്രയോഗിക്കാം എന്ന് മനസിലാക്കുകയും ഇടപെടുകയും ചെയ്തിരുന്നു.<br /><br />പാര്‍ട്ടി ആവശ്യപ്പെട്ടതിന്റെ ഭാഗമായി ചന്ദ്രശേഖരന് പിന്നീട് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്നും പിരിയുകയും നേരെ ഏറാമല പഞ്ചായത്തിലെ ഡി.വൈ.എഫ്.ഐലേക്ക് വരുകയും ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ബ്ലോക്ക് കമ്മിറ്റിയില്‍ വന്നു ബ്ലോക്ക് ഭാരവാഹിയായി, പിന്നെ ബ്ലോക്ക് പ്രസിഡന്റ് ആവുകയും ചെയ്തു ആ സമയത്താണ് ജില്ലാ കമ്മിറ്റിയില്‍ വരുന്നത്. ബ്ലോക്ക് സെക്രട്ടറിയായി ജില്ലാ ജോയിന്റ് സെക്രട്ടറി ആയി സംസ്ഥാന കമ്മിറ്റി വരെ എത്തപ്പെടുന്ന ഒരവസ്ഥയുണ്ടായി. ചന്ദ്രശേഖരന്റെ കാലത്താണ് ഡി.വൈ.എഫ്.ഐയുടെ ജില്ല കമ്മിറ്റി ഓഫിസ് ഇന്ന് കാണുന്ന രൂപത്തില്‍ മാറിയത്.മണ്ടോടി കണ്ണന് സ്മാരകം ടി.പി. കൂടി പണിയെടുത്തു നിര്‍മിച്ചതാണ്. പ്രവൃത്തി നിങ്ങള്‍ നടത്തണം എന്ന് ആഹ്വാനം ചെയ്യുന്ന നേതാവ് മാത്രമല്ല അതോടൊപ്പം തന്റെ സഹസഖാക്കള്ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വിപ്ലവകാരി ആയിരുന്നു അദ്ദേഹം. സഹപ്രവര്‍ത്തകരോട് ഒത്തുപ്രവര്ത്തിക്കുകയും അവരെ നേതൃത്വത്തിലേക്ക് കൊണ്ട് വരികയും ചെയ്തിരുന്നു ടി.പി.<br /><br />നാട്ടിലെ ഓരോ വീടുകളിലേയും വിശേഷങ്ങളില്‍ അദ്ദേഹം എത്തിയിരുന്നു. വിവാഹം പോലുള്ള ചടങ്ങുകളില്‍ ദിവസങ്ങള്‍ക്കു മുന്‍പേ എത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും മുന്നില്‍ നിന്ന് നടത്തുകയും ചെയ്തിരുന്നു. കല്യാണ വീടുകളില്‍ പാചകം മുതല്‍ കാര്‍മികത്വം വരെ എത്തി നിന്നിരുന്നു ആ സാന്നിധ്യം. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വിവാഹം എങ്ങനെയായിരിക്കണം എന്ന് തന്റെ വിവാഹത്തിലൂടെ അദ്ദേഹം തെളിയിച്ചു. <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdZbi0rYA_yV6r-yJG3up7Vgdb_SDAjy9ErMmmWY4ecXXaqjRUIPOIzyebU_TS7kR2JtnOMI3Y_DHu8pjN7kz1Al9NM2BCekCo57LmoWEc_Arh3K2RbEW6tX7XfJCOS1E4EEqO4bfmwT8q/s1600/marx.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="340" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdZbi0rYA_yV6r-yJG3up7Vgdb_SDAjy9ErMmmWY4ecXXaqjRUIPOIzyebU_TS7kR2JtnOMI3Y_DHu8pjN7kz1Al9NM2BCekCo57LmoWEc_Arh3K2RbEW6tX7XfJCOS1E4EEqO4bfmwT8q/s640/marx.jpg" width="640" /></a></div>
<br />ഫെമിനിസം പറയുന്ന പുരുഷന്മാരുണ്ട്. തന്റെ കൂടെ ജീവിക്കുന്ന, സഹശയനം നടത്തുന്ന, ഏറ്റവും വലിയ കൂട്ടുകാരി എന്നൊക്കെ മൈക്കിലൂടെ വിളിച്ചു പറയുന്ന ആളുകള്‍ക്കിടയില്‍ ചന്ദ്രശേഖരന് വ്യത്യസ്തനായിരുന്നു. രാവിലെ ഉണര്‍ന്നു ഭക്ഷണം പാകം ചെയ്തു മകനും ഭാര്യക്കും അമ്മയ്ക്കും വേണ്ട എല്ലാം ചെയ്തുവച്ച് തുടങ്ങുന്ന ഒരു ദിവസം. <br /><br />സി.പി.ഐ.എമ്മിന്റെ ആക്രമണത്തിനിരയായി നാലഞ്ചു പേര് മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കിടന്നപ്പോള്‍ എവിടെ നിന്നൊക്കെയോ കടം വാങ്ങി വിദഗ്ധ ചികില്‍സ നല്‍കുകയും ജയരാജന്, ജയന്, ഏറ്റവും അവസാനം വെട്ടു കിട്ടിയ ബാലേട്ടന് ആയാലും ദാമോദരന്‍ ആയാലും കാലിനു വെട്ടുകിട്ടിയ സിനീഷ് ആയാലും അവരെയൊക്കെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് ടി.പി. ആയിരുന്നു. മാത്രമല്ല ഓര്‍ക്കാട്ടെരിയിലെ ലാലു എന്ന ചെറുപ്പക്കാരന് ലിവറിനു അസുഖം ബാധിച്ചു കിടന്നപ്പോള്‍ ഡോക്ടര്‍മാര്‍വരെ രക്ഷയില്ലെന്നു പറഞ്ഞിട്ടും ലക്ഷക്കണക്കിന് രൂപ സംഘടിപ്പിച്ച് മിംസ് ആശുപത്രിയില്‍ കൊണ്ടുപോയി ഉറക്കം ഒഴിഞ്ഞു ശുശ്രൂഷിച്ചതും ചന്ദ്രശേഖരന് ആയിരുന്നു. അങ്ങനെയൊക്കെ ഒരു മാര്‍ക്സിസ്റ്റിനു പറ്റാവുന്ന രീതിയില്‍ ചന്ദ്രശേഖരന് തന്റെ ജീവിതം കൊണ്ടു പ്രവര്‍ത്തിച്ചിരുന്നു. <br /><br /><br />
<div style="color: red; text-align: center;">
<i><b>2</b></i></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKNOeO5iHQl-ufwJBDzzSrX9vaWsOU3wdIwmI9ZT4mfrKuUB05Xn8B_Fzk8bhLzG9gmi-1c7ZgoEv6NeS7H5zZtAMGpKQC9NoxD6jQOlvj8WkrH07mKvDru2gAyTKom3UXCC6Zdz46xPCJ/s1600/fidel.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="358" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKNOeO5iHQl-ufwJBDzzSrX9vaWsOU3wdIwmI9ZT4mfrKuUB05Xn8B_Fzk8bhLzG9gmi-1c7ZgoEv6NeS7H5zZtAMGpKQC9NoxD6jQOlvj8WkrH07mKvDru2gAyTKom3UXCC6Zdz46xPCJ/s640/fidel.jpg" width="640" /></a></div>
<br />ചന്ദ്രശേഖരന് ഒഞ്ചിയം സി.പി.ഐ.എം ഏരിയ കമ്മറ്റി മെമ്പര്‍ ആയിരുന്നു. ഏറെ കാലം ഏറാമല ലോക്കല്‍ സെക്രട്ടറി ആയിരുന്നു. ചന്ദ്രശേഖരനുള്ള കാലത്താണ് ഏറാമല പഞ്ചായത്ത് ജനതാദളില്‍ നിന്നും എറ്റെടുക്കുന്നത്. ജനതാദളിന്റെ ഈ കുത്തക, പഴയ സോഷ്യലിസ്റ്റ് മാടമ്പിത്തരത്തിനു എതിരായി പുതിയ ഒരു മൂവ്മെന്റ് എന്ന നിലയില്‍ സി.പി.ഐ.എം വളര്‍ന്നു വരികയും അതിന്റെ നേതൃസ്ഥാനത്ത് സി.പി.ഐ.എം ഇരിക്കുന്ന സമയത്താണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ഒറ്റയ്ക്ക് ഏറാമല പഞ്ചായത്ത് നേടുന്നത്. ഒഞ്ചിയത്ത് സി.പി.ഐ.എമ്മിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച പോരാളിയാണ് ചന്ദ്രശേഖരന്. ഏതു പ്രതിസന്ധിഘട്ടം ഉണ്ടായാല്‍ പോലും മറ്റേതൊരു നേതാവിനെക്കാളും നന്നായി ഇടപെടാന്‍ ചന്ദ്രശേഖരന് കഴിഞ്ഞു. ഒരു പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേര്‍ത്ത് ആരെങ്കിലും ഇടപെടുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ മുഖം നോക്കാതെ പ്രതികരിക്കാന്‍ ചന്ദ്രശേഖരന് കഴിഞ്ഞിരുന്നു. തന്റേടിയായ കമ്മ്യൂണിസ്റ്റായിരുന്നു ചന്ദ്രശേഖരന്. ഒഞ്ചിയത്തെ സി.പി.ഐ.എമ്മിന്റെ നേതാക്കളൊക്കെ കുറ്റകരമായ, സാമ്പത്തിക അനാസ്ഥ കാണിച്ച സന്ദര്‍ഭങ്ങളില്‍ ഒക്കെയും ശക്തിയുക്തം ചോദ്യം ചെയ്ത ആളാണ് ചന്ദ്രശേഖരന്. ഒഞ്ചിയത്ത് രക്തസാക്ഷിത്വത്തിന്റെ അമ്പതാംവാര്‍ഷികം ആചരിക്കുന്ന സമയത്ത് ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്ത കണക്കു ചോദിച്ചതിനു ചന്ദ്രശേഖരനോട് പാര്‍ട്ടിയുടെ ഔദ്യോഗിക പാര്‍ട്ടി നേതൃത്വത്തിന് നീരസം ഉണ്ടായിരുന്നു. അവിടെ സ്തൂപം നിര്‍മിച്ചതിന്റെ കണക്കു ഞങ്ങള്‍ പാര്‍ട്ടി വിടുന്നത് വരെ പറഞ്ഞിട്ടില്ല. കുഞ്ഞിപള്ളിയില്‍ ഐസ് പ്ലാന്റ് വരുന്നതിനെതിരായി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു .<br /><br />കേവലം ഒരു പഞ്ചായത്ത് ഇലക്ഷന്റെ പ്രശ്നം പറഞ്ഞുകൊണ്ടാണ് ചന്ദ്രശേഖരന് പാര്‍ട്ടിക്ക് പുറത്തുവന്നതെന്നാണ് സി.പി.ഐ.എം പറയുന്നത്. യഥാര്‍ത്ഥത്തില്‍ അതല്ല സംഭവം. സി.പി.ഐ.എമ്മിന്റെ 2005ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ പറഞ്ഞ ഒരു കാര്യം, സി.പി.ഐ.എമ്മിനു മേല്‍ക്കോയ്മ കിട്ടുന്ന പഞ്ചായത്തില്‍ മല്‍സരിച്ചു പസിഡന്റ് ആകണമെന്നത് സംസ്ഥാന കമ്മറ്റിയുടെ തീരുമാനം ആം്. അത് രാഷ്ട്രീയ പ്രമേയം കൂടിയാണ്. ജനതാദളുമായി ചേര്‍ന്നാണ് മല്‍സരിക്കുന്നതെങ്കിലും കൂടുതല്‍ സീറ്റ് സി.പി.ഐ.എമ്മിനു തന്നെയാണ് വേണ്ടതെന്നു പറഞ്ഞു. അവര്‍ അത് അംഗീകരിച്ചു. അങ്ങനെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. എന്‍ വേണു അഞ്ചു കൊല്ലം റൂറല്‍ ബാങ്കില്‍ നിന്നും ലീവ് എടുത്തു. അങ്ങനെ വേണു പ്രസിഡന്റ് ആവുകയും ചെയ്തു.<br /><br />എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ ആണ് പഞ്ചായത്ത് ജനതാദളിനു കൈമാറണം എന്നുപറയൂന്നത്. എന്നു പറഞ്ഞാല്‍ അഴിയൂര്‍ പഞ്ചായത്ത് ഭരിച്ചിരുന്നതു ജനതാദള്‍ ആണ്. അത് സി.പി.ഐ.എം വാങ്ങുക, പകരം അവിടെ സി.പി.ഐ.എമ്മിന്റെ ഏരിയ കമ്മറ്റി അംഗം പി ശ്രീധരന് പ്രസിഡന്റ് ആവുകയും ഏറാമല പഞ്ചായത്ത് വേണുവിനു പകരം ജനതാദളിന്റെ എം കെ ഭാസ്കരനോ മറ്റു ആര്‍ക്കെങ്കിലും കൊടുക്കുകയും ചെയ്യുക എന്ന തീരുമാനം എടുക്കണം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഈ തീരുമാനം ആദ്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചു . തിരഞ്ഞെടുപ്പു വേളയില്‍ എല്‍.ഡി.എഫ് എന്ന പേരില്‍ തീരുമാനം എടുത്തിരുന്നില്ല . ജില്ല കമ്മറ്റി അങ്ങനൊരു തീരുമാനം എടുത്തിരുന്നില്ല. അങ്ങനെയെങ്കില്‍ വേണു അഞ്ചു വര്‍ഷം ലീവ് എടുക്കുമായിരുന്നില്ല. ചന്ദ്രശേഖരനും വേണുവും അടക്കമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തിയ ആശയ പോരാട്ടത്തിനോടുള്ള നീരസവും അസംതൃപ്തിയും അവര്‍ക്കു വളര്‍ന്നു വരുന്ന പൊതുജന സമ്മതി ഇല്ലാതാക്കുന്നതിനും സി.പി.ഐ.എം ചെയ്തു കൂട്ടിയ തന്ത്രത്തിന്റെ ഭാഗമാണ് യഥാര്‍ഥത്തില്‍ ജനതാദളിന് ഭരണം കൈമാറണം എന്ന് ആവശ്യപ്പെട്ടത്. അതൊരു ചതിയായിരുന്നു. അത് ഞങ്ങള്‍ അനുവദിക്കില്ല എന്ന് പറഞ്ഞു. കാരണം മുന്നണി ബന്ധം പാലിച്ചിട്ട് ഇത് കൊടുക്കണം എന്ന് പറയുന്ന ആളുകള്‍ ആണ് എങ്കില്‍ കോഴിക്കോട് ലോകസഭ മണ്ഡലത്തില്‍ അന്ന് എം പി വീരേന്ദ്ര കുമാറിനെ പുറത്താക്കാന്‍ പാടില്ലായിരുന്നു . മുന്നണി മര്യാദ പാലിക്കുന്നവര്‍ ആണെങ്കില്‍ അവിടെന്താ മുന്നണി മര്യാദ പാലിക്കാതിരുന്നത്? ഏറാമല പഞ്ചായത്തില്‍ മാത്രം മുന്നണി മര്യാദ എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണ്? ഇനി സി.പി.ഐ.എമ്മിന്റെ ഏതെങ്കിലും ഒരു കമ്മറ്റി ഈ തീരുമാനം എടുത്തിട്ടുണ്ടോ? ഇല്ല. ഇവര്‍ ചെയ്തതെന്താണ് സി.പി.എമ്മിന്റെ ഒഞ്ചിയം ഏരിയ കമ്മറ്റി കോഴിക്കോട് ഏരിയ കമ്മറ്റി ഓഫിസില്‍ വിളിച്ചു ചേര്‍ത്താണ് ഈ തീരുമാനം ഉണ്ടാകുന്നത്. ആ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് സി.പി.ഐ.എമ്മിന്റെ ഏറാമല പഞ്ചായത്തിലെ രണ്ടു ലോക്കല്‍ കമ്മറ്റികള്‍, കുന്നുമ്മക്കരയും ഓര്‍ക്കാട്ടെരിയും, ഇത് അംഗീകരിക്കില്ല എന്ന് പ്രഖ്യാപിച്ചു. മാത്രമല്ല 25 ബ്രാഞ്ചും ഏകകണ്ഠമായി ഇവരുടെ തീരുമാനം തള്ളി. എന്നിട്ടും സി.പി.ഐ.എം ഏരിയ നേതൃത്വമോ ജില്ല നേതൃത്വമോ സംസ്ഥാന നേതൃത്വമോ ക്രിയാത്മകമായ നടപടികള്‍ എടുക്കാത്തതു കൊണ്ടാണ് അന്ന് ചന്ദ്രശേഖരനും കൂടെ നിന്ന സഖാക്കളും പാര്‍ട്ടി വിടുന്നത്. ഇതാണ് പാര്‍ട്ടി വിടാന്‍ കാരണം.<br /><br /><br />
<div style="color: red; text-align: center;">
<i><b>3</b></i></div>
<br />ഇതൊരു വസ്തുനിഷ്ഠ സാഹചര്യം മാത്രമായിരുന്നു. ഒരു കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ചിടത്തോളം ആത്മനിഷ്ഠ സാഹചര്യവും പ്രധാനമാണ്. രണ്ടും ഒരുമിച്ചു ചേരുമ്പോഴേ ഒരു പുതിയ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുകയുള്ളൂ. ആത്മനിഷ്ഠമായി ഒരുപാട് കാലങ്ങളായി അനുഭവിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ട്. ഒഞ്ചിയം സമ്മേളന കാലത്തൊക്കെ ഒറ്റ തിരിഞ്ഞു വിഭാഗീയക്കാരാണെന്ന് ഞങ്ങളെയൊക്കെ മുദ്ര കുത്തുന്നതിനു വേണ്ടിയും സമ്മേളനത്തില്‍ നിന്ന് പുറത്താക്കുന്നതിനു വേണ്ടിയും തന്നിഷ്ട്ടക്കാരെ പാര്‍ട്ടിയില്‍ കൊണ്ട് വരുന്നതിനു വേണ്ടിയുമുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ സി.പി.ഐ.എം ഔദ്യോഗിക നേതൃത്വത്തില്‍ നിന്നുണ്ടായിരുന്നു. അതേ തുടര്‍ന്നാണ് ചന്ദ്രശേഖരന് സമ്മേളനത്തില്‍ തോല്പ്പിക്കപ്പെടുന്നത്. പിന്നീട് പാര്‍ട്ടിയിലേക്ക് വരികയാണുണ്ടായത്. ഒരു സമയത്ത് ഇല്ലാകഥകള്‍ മെനഞ്ഞു ചന്ദ്രശേഖരന്റെ സംഘടനാ ശേഷിയെ ചോര്‍ത്തിക്കളയാന്‍ ഇവര്‍ തീരുമാനിച്ചു. അന്ന് ചന്ദ്രശേഖരന് ഡി.വൈ.എഫ്.ഐയുടെ ജില്ല സെക്രട്ടറി ആയിരുന്നു. ഇതിനൊക്കെയെതിരായി ഞാനുള്‍പ്പെടെ ഉള്ളവര്‍ ഉള്‍പ്പാര്‍ട്ടി സമരം നടത്തിയിരുന്നു . അതിനെ തുടര്‍ന്നാണ് ഞങ്ങള്‍ റെവലുഷണറി പാര്‍ട്ടി രൂപീകരിക്കുന്നത് .<br /><br />ഇത് മാത്രമല്ല 1964ലെ പാര്‍ട്ടി പരിപാടി 2000 ല്‍ ഭേദഗതി ചെയ്തു, ഇത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പാര്‍ട്ടി ഫോറങ്ങളില്‍ പറഞ്ഞു. മൂന്നു കാര്യങ്ങള്‍ ആണ് അതില്‍ ഉണ്ടായിരുന്നത്, ജന്മിത്തം അവസാനിപ്പിക്കും എന്ന് 1964 ലെ പാര്‍ട്ടി പരിപാടിയില്‍ ഉണ്ടായിരുന്നു, 2000ല്‍ ആ പദപ്രയോഗം തന്നെ എടുത്തു കളഞ്ഞു . രണ്ടാമത് , വിദേശ ഫിനാന്‍സ് മൂലധനം കണ്ടുകെട്ടും എന്നായിരുന്നെങ്കില്‍ 2002ല്‍ അത് വിദേശ മൂലധനം ഉപയോഗിച്ച് കൊണ്ട് വികസന പ്രവര്‍ത്തനം നടത്തും എന്നായി മാറി. മൂന്നാമത്തെ കാര്യം വിദ്യാഭ്യാസം പൊതു ഉടമസ്ഥതയിലാക്കും എന്നത് മാറി 2000ല്‍ ആയപ്പോള്‍ വിദ്യാഭ്യാസം സ്വകാര്യ പങ്കാളിത്തത്തോടെ ആക്കും എന്നാക്കി മാറ്റി. ഇത് മൂന്നും ഇല്ലാതായപ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി തീരുന്നതിനുള്ള കാരണം ആയിമാറി. കമ്മൂണിസ്റ്റ് പാര്‍ട്ടി നിറവും മണവും ഗുണവും ഇല്ലാത്ത ഒന്നായി മാറി . ഒരു സോഷ്യല്‍ ഡെമോക്രാറ്റ് കൊടി പിടിച്ചാല്‍ അതാണ് നല്ലത്. അതിനെക്കാള്‍ തരംതാണ അവസ്ഥയിലേക്ക്, വലതുപക്ഷത്തേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍ ആണ്, പ്രത്യേകിച്ച് പിണറായി വിജയനെ പോലെയുള്ള, കോടിയേരി ബാലകൃഷ്ണനെ പോലെയുള്ള, എളമരം കരിമിനെ പോലെയുള്ള നവനേതാക്കള്‍, ജയരാജനെപ്പോലെ ഉള്ള മാടമ്പികള്‍ സി.പി.ഐ.എം കൈയ്യടക്കാന്‍ നിന്നപ്പോള്‍ ആണ് ഞങ്ങള്‍ സി.പി.ഐ. എമ്മില്‍ നിന്നും പുറത്തേക്ക് വന്നത്. അങ്ങനെയാണ് മാര്‍ക്സിസ്റ്റ് റെവലൂഷനറി പാര്‍ട്ടി രൂപീകരിക്കുന്നത്. <br /><br /><br />
<div style="color: red; text-align: center;">
<i><b>4</b></i></div>
<br /><br />റെവലൂഷനറി പാര്‍ട്ടി രൂപീകരിക്കുന്ന സമയത്ത് ആളുകളുടെ ചോദ്യം ഇങ്ങനെയായിരുന്നു, ഇതിന്റെ ഭാവി എന്താണ് എന്ന്. ഭാവി രാഷ്ട്രീയം റെവലൂഷനറിയുടേത് തന്നെയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതിനു ഞങ്ങള്‍ പറയുന്ന ഒരു ന്യായം കേരളത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യ ഗ്രൂപ്പ് ഉണ്ടാക്കുന്നത് കോഴിക്കോട് വച്ചാണ്. കോഴിക്കോട് ചെറുവണ്ണൂര്‍ ഒരു പീടികയുടെ മുകളില്‍ സഖാക്കള്‍ പി. കൃഷ്ണപിള്ളയും കെ ദാമോദരനും ഇ എം എസ്, എന്‍ സി ശേഖര്‍ എന്നിവര്‍ ആണ് ഒരു കൊച്ചു ഗ്രൂപ്പുണ്ടാക്കുന്നത്. അന്നവരോടും ചോദിച്ചിരുന്നു. അന്നവരുടെ കൂടെ അണികള്‍ അല്ലാതെ ആരും ഉണ്ടായിരുന്നില്ല. ആ പാര്‍ട്ടി ആണ് ഏറ്റവും വലിയ കമ്മൂണിസ്റ്റ് പാര്‍ട്ടി ആയത്. ആ ചരിത്രം നമുക്ക് മുന്നില്‍ ഉണ്ട് . പക്ഷേ ഇന്ന് സി.പി.ഐ.എം വലതു പക്ഷവല്ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.<br /><br />ആഗോളവല്‍ക്കരണ കാലത്ത് മാര്‍ക്സിസം പ്രയോഗിക്കുന്നത് പുതിയ രീതിയില്‍ ആയിരിക്കണം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച നമ്മുടെ മുന്നില്‍ ഉണ്ട്. കിഴക്കന്‍ യൂറോപ്യന്‍ നാടുകളുടെ തകര്‍ച്ച നമ്മുടെ മുന്നിലുണ്ട്. ഈ തകര്‍ച്ചയില്‍ നിന്നും ഒരു പുതിയൊരു പാഠം ലോകത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ പഠിക്കണം .പുതിയ രീതില്‍ ഉള്ള ജനാധിപത്യ വികസനത്തിന്റെ സാമൂഹികക്രമം നമുക്ക് രൂപപ്പെടുത്താന്‍ കഴിയണം. അതിനു മാര്‍ക്സിസത്തില്‍ അങ്ങേയറ്റം ജനാധിപത്യവല്‍ക്കരണവും, എന്നാല്‍ തന്നെ ഈ പൊരുതുന്ന വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഒരു കണ്ടെന്റും ഉണ്ടാവണം. ഇത് രണ്ടും എങ്ങനെ കൂട്ടി യോജിപ്പിച്ച് കൊണ്ട് പോകാം എന്നുള്ളതാണ് ലോകത്തെ മാര്‍ക്സിസ്റ്റുകള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം. ഇത് ഞങ്ങള്‍ പരിശോധിക്കുന്നു. സി.പി.ഐ.എം പോലെയുള്ള ഒരു പ്രസ്ഥാനത്തില്‍ നിന്നും വരുന്ന ഞങ്ങള്‍ക്ക് അതിന്റെ ഒരുപാട് അപചയങ്ങള്‍ പിടികൂടും. പൂര്‍ണമായും അതില്‍ നിന്നും മോചനം നേടി എന്ന് വരില്ല. <br />ഇത്തരം ഫ്രെയ്മില് ചിലപ്പോള്‍ നില്‍ക്കുന്നുണ്ടാകാം. അത് തകര്‍ത്തു മറ്റൊരു പരീക്ഷണത്തിനായുള്ള ശ്രമങ്ങള്‍ ആണ് ഞങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഒഞ്ചിയത്തെ റെവലൂഷനറി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇടതുപക്ഷ ഏകോപന സമിതി, മാവൂരിലെ ഒരു പാര്‍ട്ടി, തളിക്കുളത്തെ പാര്‍ട്ടി , ഷൊര്‍ണൂരിലെ മൂവ്മെന്റ്, മുരളിയെ ഇതുമായി കണ്ണി ചേര്‍ക്കുന്നില്ല, കാരണം മുരളി യു.ഡി.എഫിന്റെ ഭാഗമായി നില്‍ക്കുകയാണ്. ആ നിലപാടുമായി ഞങ്ങള്‍ക്ക് യോജിപ്പില്ല. മറ്റു മേഖലയിലുള്ള, നിരവധി ഗ്രൂപ്പുകള്‍ ഉണ്ട്, അവരെല്ലാം വ്യത്യസ്ത സമരമുഖങ്ങളില്‍ സജീവമാണ്. അതായത് പാലിയേക്കരയുള്ള ടോള്‍ വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നവര്‍, വികസനവുമായി ബന്ധപ്പെട്ടു ആളുകള്‍ കുടിയിറക്കപ്പെടുന്ന സമയത്ത്, വിളപ്പില്‍ശാല മാലിന്യസമരവുമായി ബന്ധപ്പെട്ടുകൊണ്ട്, ഞെളിയന്‍ പറമ്പില്‍ , മാവൂരിലെ നോളെഡ്ജ് പാര്‍ക്കിന്റെ വിഷയത്തില്‍ അങ്ങനെ വ്യത്യസ്തമായ വിഷയത്തില്‍ ഇടപെടുന്ന ഒരുപാട് സമിതികള്‍ ഉണ്ട്. ജനകീയ സമരങ്ങളുമായി ഐക്യപ്പെടുന്ന ഒരുപാട് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ട്. അവരുമായി യോജിച്ചു കൊണ്ട് സംഘടിച്ചുകൊണ്ട് ഒരു ഏകീകരണ പാര്‍ട്ടിയായി മുന്നോട്ടു പോകാനുള്ള ചെറിയ ശ്രമങ്ങള്‍ ഞങ്ങള്‍ തുടങ്ങിയിട്ടുണ്ട്. <br />
<br />അഖിലേന്ത്യതലത്തില്‍ വിവിധ കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകാരുമായി ഞങ്ങള്‍ ബന്ധങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബീഹാറിലും ഡല്‍ഹിയിലും ഉള്ള ലിബറേഷനുമായിട്ട് രണ്ടു മൂന്നു തവണ യോഗം ചേര്‍ന്നിട്ടുണ്ട് . അഖിലേന്ത്യ ഇടതുപക്ഷ കോ-ഓര്‍ഡിനേഷനുമായി പലയിടത്തുവച്ചും യോഗം ചേര്‍ന്നിട്ടുണ്ട്. സമരമുന്നണി രൂപീകരിക്കുന്നതിനായി ജലന്ധറില്‍, മഹാരാഷ്ട്രയില്‍, ചെന്നൈയില്‍, പോണ്ടിച്ചേരിയില്‍ എന്നിവിടങ്ങളില്‍ ഒക്കെ മീറ്റിങ് കൂടിയിരുന്നു. ലിബറേഷന്‍, മഹാരാഷ്ട്രയിലെ ലാല്‍ നിഷാന്‍ പാര്‍ട്ടി, ബംഗാളിലെ മിഡ്നാപ്പൂരിലെ ഒരു കമ്മ്യൂണിസ്റ്റു ഗ്രൂപ്പുമായി, മഹാരാഷ്ട്രയിലെ ഗോദാവരി പരിലെക്കര് മഞ്ച്, പഞ്ചാബ് സി.പി.എം എന്നീ ഗ്രൂപ്പുകളുമായൊക്കെ ചേര്‍ന്ന് ഉള്ള അനുഭവത്തില്‍ നിന്നും ഒരു പുതിയ ഇടതുബദല്‍ എങ്ങനെ ഇന്ത്യയില്‍ മുന്നോട്ടു വെക്കാം എന്നാണു ഞങ്ങള്‍ നോക്കുന്നത് .<br /><br />വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇടതുപക്ഷം എന്ന് പറയുന്ന ചില ആളുകളും പാര്‍ലമെന്റില്‍ എം.പിമാരുടെ ശമ്പളവര്ധനവിനും മറ്റും ഏകീകരിച്ച നിലപാട് ആണ് എടുക്കുന്നത്. കോണ്‍ഗ്രസുമായി ഐക്യപ്പെട്ടു കൊണ്ടാണ് മുന്നേറുന്നത്. ഇന്ത്യയില്‍ അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കാന്‍ കഴിയുന്നത് എന്നാണു നോക്കേണ്ടത്. വനിതാസംവരണ ബില്‍, അഴിമതി വിരുദ്ധ ബില്‍ എന്നിവയിലൊന്നും കപട ഇടതുപക്ഷത്തിനു ഒരു നിലപാടെടുക്കാന്‍ കഴിയുന്നില്ല . മുതലാളിത്തവുമായി സന്ധി ചെയ്യുന്ന ഈ സാമൂഹികക്രമത്തില്‍ ഒരു നവ ഇടതുപക്ഷം ഉണ്ടാവേണ്ടതും അവര്‍ക്ക് പാര്‍ലമെന്റില്‍ പുതിയ സാമൂഹിക വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുകയും വേണം. ഇനി പാര്‍ലമെന്റേതിര വിഷയത്തില്‍ സത്യാസന്ധരുടെയും നീതിമാന്മാരുടെയും നിലപാടാണ് കമ്മ്യൂണിസ്റ്റുകാര്‍ എടുക്കേണ്ടത് ജനകീയ സമരങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യുന്നത്. ഹൈവേ വികസനവുമായി ബന്ധപ്പെട്ടു ഏക കണ്ഠമായാണ് പ്രമേയം പാസാക്കിയത്, രണ്ടുദിവസം കഴിഞ്ഞു ആദ്യത്തെ വെടി പൊട്ടിച്ചത് പിണറായി വിജയന് ആണ്. പിന്നീട് ആണ് അവര്‍ രാഷ്ട്രപതിയെ കാണാന്‍ പോയത്. <br />ഐ.ടി മേഖലയില്‍ നിരവധി ചെറുപ്പക്കാര്‍ക്കാണ് ദിനംപ്രതി ജോലി നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ ഒന്നും പാലിക്കാതെ, 8 മണിക്കൂറില്‍ അധികം, വിശ്രമമില്ലാതെ കുറഞ്ഞ കൂലിക്ക് പണിയെടുത്ത് ജീവിക്കുന്ന അസംഘടിത മേഖലയിലെ നിരവധി തൊഴിലാളികള്‍ ഉണ്ട്. ഇത്തരം മേഖലയില്‍ ഒക്കെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി പുതിയ സമരങ്ങളും ജനകീയപ്രക്ഷോഭങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.<br />
<br /><i style="color: red;"><b> </b></i><br />
<div style="text-align: center;">
<i style="color: red;"><b>5</b></i></div>
<br />ഇനി സി.പി.ഐ.എമ്മിനെ വിമര്‍ശിച്ചാല്‍ ഇടതുപക്ഷം ഇല്ലാതാകും വലതു പക്ഷം തഴച്ചു വളരും എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഒരു മകന് അച്ഛനെ കൊന്നിട്ട് അച്ഛനില്ലേ എന്നെ ആരെങ്കിലും സഹായിക്കണേ എന്ന് പറയുന്നത് പോലെയാണ്. ഇടതുപക്ഷത്തെ അവര്‍ തന്നെയാണ് ബോധപൂര്‍വ്വം ഇല്ലാതാക്കിയത്. അത് അവരുടെ അപചയം ആണ്. അത് അവര്‍ക്കറിയാം, അത് തിരുത്താന്‍ അവര്‍ക്കാകുന്നില്ല പകരം മറച്ചു പിടിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ സി.പി.ഐ.എമ്മിനെ എതിര്‍ത്താല്‍ അത് വലതുപക്ഷത്തെ സഹായിക്കും എന്ന് പറയുന്നതില്‍ വസ്തുതയില്ല. വലതുപക്ഷ വളര്‍ച്ചക്ക് തടയിടാന്‍ ഒരു പുതിയ ഇടതു ബദല്‍ ആണ് വേണ്ടത് .<br /><br />വി.എസ്. അച്യുതാനന്ദന് പറയുന്നത് സി.പി.ഐ.എമ്മിനകത്ത് തിരുത്താന്‍ കഴിയും എന്നാണ്. അത് ശരിയല്ല, അതൊരു ഗോത്ര വര്‍ഗ വ്യവസ്ഥയില്‍ നില്ക്കുന്ന പ്രസ്ഥാനമാണ്. പിണറായി വിജയന് എന്ന ഗോത്ര തലവന്‍ കല്പ്പിക്കുന്നു, അംഗങ്ങള്‍ ഏറ്റുപറയുന്നു. ശബരിമലയില്‍ ആളുകള്‍ പോകുന്നത് പോലെയാണ് ഇന്ന് സി.പി .ഐ.എം സമ്മേളനത്തിന് ആളുകള്‍ പോകുന്നത്. കേരളത്തില്‍ ഒരു കാര്‍ണിവല്‍ വല്ക്കരണമാണുള്ളത്. കൊടിയേറ്റത്തിലെ ഗോവിന്ദന് കുട്ടിയെ പോലെയാണ് കേരളത്തിലെ ആളുകള്‍. സി.പി.ഐ.എമ്മിന്റെ വലതുവല്‍ക്കരണം തുറന്നുകാണിച്ചുകൊണ്ട് മാത്രമേ ഒരു ഇടതുബദലിനു സാധ്യമാവുകള്ളൂ . <br />ലെനിനിസ്റ്റ് സംഘടനാതത്വം ലെനിനെ പോലെയുള്ള മഹാന്മാരായ ജനാധിപത്യവാദികള്‍ക്ക് മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂ. അത്രയും മനുഷ്യസ്നേഹപരമായ ഒരവസ്ഥയിലേക്കു മനുഷ്യന് മാറാന്‍ കഴിയണം. പക്ഷെ ആഗോളവല്‍ക്കരണ കാലത്ത് എല്ലാം സ്വാര്‍ത്ഥതയിലേക്ക് ഒതുക്കപ്പെടുകയും ചെയ്യുന്ന കാലത്ത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും അതിന്റെ നീരാളിപിടുത്തതിലേക്ക് പോയിരിക്കുന്നു. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റു സംഘടനാ തത്വങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. പാര്‍ട്ടി കെട്ടിപ്പടുക്കുന്ന സമയത്ത്, അതിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ എങ്ങനെ വിനിയോഗിക്കണം എന്നതിനെ കുറിച്ച് പുതിയ രീതിയില്‍ പുതിയ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചുകൊണ്ട്. അതും ഒരു പാര്‍ട്ടി രൂപീകരണവും അതിലെ ആളുകള്‍ എടുക്കുന്ന നിലപാടിനെയുമൊക്കെ ആധാരമാക്കിയിരിക്കും. അതിന്റെ ഘടന തന്നെയാണ് അതിനെ തകര്‍ക്കുന്നത്. ഒന്നിന്റെ നാശം അതിന്റെ ഉള്ളില്‍ തന്നെയുണ്ട് എന്നത് തിരിച്ചറിഞ്ഞു കൊണ്ട് അതിനെ അതിജീവിക്കാനുള്ള പുതിയ പോംവഴികള്‍ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റുകള്‍ കണ്ടെത്തേണ്ടതുണ്ട്. മാര്‍ക്സിസത്തില്‍ പുതിയ അന്വേഷണം നടത്തണം. ഒരു പുതിയ സംഘടനാ രീതി ഉണ്ടാവണം. എന്നാല്‍ കെ. വേണു ചൂഷണത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സാമൂഹിക പ്രക്രിയയെ കണക്കിലെടുത്ത് പരിശോധിച്ചിരുന്നില്ല. ചൂഷണം ഏറ്റവും കൂടുതല്‍ ഉള്ള ഒരു കാലത്തെ വേണു പുറത്തു നിര്‍ത്തുകയാണ് ഉണ്ടായത്. <br /><br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-42294948685525649392013-05-14T04:31:00.003-07:002013-05-14T04:31:51.267-07:00ഈ കുലത്തില്‍ തന്നെയുള്ള ധീരനായ പോരാളി<div dir="ltr" style="text-align: left;" trbidi="on">
<b style="color: red;"><i></i></b><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiX5DERiQP1G0PvBiCakSogvUx0paNTe8Fwlx8kALM0a51bqMnnlMaty7fBGvijC-vkY5JvYj0cEBBTc1314maH17qBfBvpKr7guo5JGpV6DoFVbG_9qf45jsH89VmFjqXABCj9qgS97M3N/s1600/313989_115862431891821_130905009_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="305" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiX5DERiQP1G0PvBiCakSogvUx0paNTe8Fwlx8kALM0a51bqMnnlMaty7fBGvijC-vkY5JvYj0cEBBTc1314maH17qBfBvpKr7guo5JGpV6DoFVbG_9qf45jsH89VmFjqXABCj9qgS97M3N/s400/313989_115862431891821_130905009_n.jpg" width="400" /></a></div>
<div style="text-align: right;">
<b style="color: red;"><i>കെ.എസ്. ബിമല്‍</i></b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvOP36JQGfdmz68xFwuyc6l1jY4uuR_bu6ZHPUT0nWxjoivXC6lWlKY4exZ3UAUsoxcO_LDuoPt_1_1FGXjHPWOZla_j4CsuKbKrR7BTsd0klZrB9CMhQ4I30S2-1RxHBTKbZuqDWeviQI/s1600/878.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="140" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvOP36JQGfdmz68xFwuyc6l1jY4uuR_bu6ZHPUT0nWxjoivXC6lWlKY4exZ3UAUsoxcO_LDuoPt_1_1FGXjHPWOZla_j4CsuKbKrR7BTsd0klZrB9CMhQ4I30S2-1RxHBTKbZuqDWeviQI/s200/878.jpg" width="200" /></a></div>
<span style="color: #f1c232; font-size: large;">സ</span>ഖാവ് ചന്ദ്രശേഖരന് ക്രൂരമായ നരഹത്യക്കിരയായിട്ടു ഇന്ന് പതിനൊന്നു ദിവസങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ഇക്കഴിഞ്ഞ രാത്രികളിലെല്ലാം ഉറക്കം നഷ്ട്ടപ്പെട്ട കനലെരിയുന്ന നെഞ്ചുമായി അസ്വസ്ഥരായ ചന്ദ്രശേഖരന്റെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാന പ്രവര്‍ത്തന കാലയളവില്‍ ഒപ്പം നടന്നവരും, സഖാവിനെ സ്നേഹിക്കുന്നവരും ഒത്തുകൂടുന്ന പ്രതിഷേധ കൂട്ടായ്മയാണിത്. അങ്ങേയറ്റം രോഷത്തില്‍ മനസ്സു നീറുന്ന സമയത്തും, ചന്ദ്രശേഖരനെ കൊന്നതാരെന്ന് നമുക്കറിയില്ല, അദ്ദേഹത്തെ അനുസ്മരിക്കാന്‍, ഓര്‍മ്മിക്കാനാണ് ഞങ്ങള്‍ ഒത്തുകൂടിയിരിക്കുന്നത്. സഖാവ് ചന്ദ്രശേഖരനെ നെഞ്ചേറ്റുന്ന ആയിരക്കണക്കിനാളുകള്‍ പുറത്തു്. പതിനായിരക്കണക്കിനാളുകള്‍ വിങ്ങുന്ന വേദനയുമായി ഇന്ന് ഈ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍, ഉള്‍ഗ്രാമങ്ങളില്‍ അവിടെയെല്ലാം ഇരിക്കുന്നുണ്ട് എന്ന് ചന്ദ്രശേഖരന്റെ കൊലയാളികള്‍, പിന്നില്‍ നിന്നും ചന്ദ്രശേഖരനെ വെട്ടി വെട്ടി അന്‍പത്തൊന്ന് കഷണങ്ങളാക്കി അരിഞ്ഞെറിഞ്ഞ, ഈ നരാധമന്മാര് ഓര്‍ക്കുന്നത് നന്ന് എന്നു മാത്രമേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.<br /><br />ചന്ദ്രശേഖരന് എന്തു തെറ്റാണ് ചെയ്തത്? ആശയപരമായ സമരം, നയപരമായ ഭിന്നത, അഭിപ്രായങ്ങള്‍, നിലപാടുകള്‍ ഒരു പ്രത്യയശാസ്ത്രത്തെയും ക്ഷീണിപ്പിക്കില്ല. ഇതെല്ലാം ജനാധിപത്യത്തെ പുഷ്കലമാക്കും എന്നു തന്നെയാണ് ഞങ്ങള്‍ പഠിക്കുന്നത്. കറകളഞ്ഞ പ്രത്യയശാസ്ത്ര നിലപാടു രൂപീകരണങ്ങള്‍ക്ക്, നയരൂപീകരണങ്ങള്‍ക്ക്, ആശയവ്യക്തതക്ക്, തെളിച്ചമുള്ള വിശ്വാസപ്രമാണങ്ങള്‍ക്ക് നിരന്തരമായ ആശയസമരങ്ങളും സംഘര്‍ഷങ്ങളും നമ്മുടെ സമൂഹത്തില്‍ നടന്നേ മതിയാകൂ. അതുകൊണ്ട് പ്രത്യയശാസ്ത്രത്തിനും പ്രസ്ഥാനത്തിനും ചന്ദ്രശേഖരന് ഒരിക്കലും ഭീഷണിയായിരുന്നില്ല. ചന്ദ്രശേഖരന് ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ഏതു പ്രസ്ഥാനത്തെ സംബന്ധിച്ചായാലും അത്തരം പ്രസ്ഥാനങ്ങള്‍ സ്വാഭാവികമായും അത്തരം വിമര്‍ശനങ്ങളാല്‍ നവീകരിക്കപ്പെടുകയേ ഉള്ളൂ, കറകഴുകി കൂടുതല്‍ തെളിച്ചത്തോടെ പ്രവര്‍ത്തിക്കുകയേ ഉള്ളൂ. പിന്നെ ആരാണ് ചന്ദ്രശേഖരനെ കൊന്നത്? എന്തിനാണ് കൊന്നത്? <br /><br />ചന്ദ്രശേഖരനെ കൊന്നതു കൊണ്ട് ഒരു പ്രത്യയശാസ്ത്രത്തിനും നേട്ടമുണ്ടാകില്ല എന്ന ചരിത്രബോധം ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ക്കെല്ലാം ഉണ്ട്് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പക്ഷെ അരമനകളില്‍ സുഖലോലുപതയില്‍ പുളയ്ക്കുന്ന, മാഫിയകളുടെയും കച്ചവടക്കാരുടെയും തണലില്‍ വിഹരിക്കുന്ന രാഷ്്ട്രീയ ശക്തികള്‍ക്ക്, താല്പര്യങ്ങള്ക്ക് ഒരുപക്ഷെ ചന്ദ്രശേഖരന് വലിയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടാകാം. അലോസരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാകാം. അത്തരം അസ്വസ്ഥതകളേയും അലോസരങ്ങളേയും കൊലക്കത്തിയാല്‍, അറവാളിനാല്‍ തീര്‍ത്തുകളയാം എന്നു വിചാരിക്കുന്നത് മൗഢ്യമാണ്. അത് വൃഥാവിലാവുമെന്ന് ചരിത്രവും കാലവും ഒട്ടേറെത്തവണ നിങ്ങളെ പഠിപ്പിച്ചിട്ടും എന്തേ പഠിക്കാത്തത്? തീര്‍ച്ചയായും ഇതിന് പ്രതികാരം ചെയ്യും ഈ നാട്ടുകാര്‍. ഇതിനു പ്രതികാരം ചെയ്യും, ചന്ദ്രശേഖരന്റെ സ്മരണയില്‍ നിന്നും.<br /><br />ബാല സംഘത്തില്‍ നിന്നാരംഭിച്ച് മടപ്പള്ളി ഹൈസ്കൂളില്‍ അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളില്‍ എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയായി. <br />ക്രൂരമായ പീഡനങ്ങളാല്‍ ഇഞ്ചിഞ്ചായി വീഴുമ്പോഴും കല്‍തുറങ്കില്‍ കൊടിയടയാളം വരച്ചുവെച്ച മണ്ടോടി കണ്ണന്റെ ബലികുടീരം സ്ഥിതി ചെയ്യുന്ന നെല്ലാംചേരിയില് പതിനെട്ടാമത്തെ വയസില്‍ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയായി പൊതു പ്രവര്‍ത്തനത്തിന്റെ സജീവ പന്ഥാവിലെക്കിറങ്ങിച്ചെന്ന ടി. പി., എസ് എഫ് ഐ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗം, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി, ജില്ല സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിലും സി പി ഐ എം-ന്റെ ലോക്കല്‍ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.<br /><br />സ. ചന്ദ്രശേഖരന് അനിതര സാധാരണമായ പ്രവര്‍ത്തന ശൈലിയുടെ ഉടമയായിരുന്നു. കരിങ്കല്ല് പോലുള്ള നിശ്ചയദാര്‍ഢ്യം, ഉറവ വറ്റാത്ത സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സൗമ്യ ദീപ്തതയും സമ്മേളിച്ച അപൂര്‍വ്വ വ്യക്തിത്വം. പ്രകടന പരതയില്ലാത്ത വ്യക്തിത്വത്താല്‍ മനസിലേക്ക് വലിച്ചടുപ്പിക്കുന്ന പെരുമാറ്റമായിരുന്നു ചന്ദ്രശേഖരന്റേത്. കര്‍മം കൊണ്ട് അടയാളപ്പെടുത്തിയ ജീവിതം തന്നെയായിരുന്നു അത്. മടപ്പള്ളി കോളേജില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹത്ത ആദ്യമായി പരിചയപ്പെടുന്നത്. അന്ന് എസ്.എഫ്.ഐക്ക് ഫണ്ട് ശേഖരിക്കാന്‍ സഖാവ് ചന്ദ്രശേഖരനെ സമീപിക്കാന്‍ പറഞ്ഞു. അന്ന് ഞാന്‍ ഒഞ്ചിയത്തെത്തി. ഏരിയാ കമ്മിറ്റി ഓഫീസ്സ് നിര്‍മ്മിക്കുന്ന കാലം. ഞാന്‍ സഖാവിനെ കാണാന്‍ അവിടെ എത്തി. ഒരു തോര്‍ത്തുമുണ്ടുടുത്ത് ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി മറ്റു തൊഴിലാളികളോടൊപ്പം കല്ലു ചുമക്കുന്ന ചന്ദ്രശേഖരനെയാണ് ഞാന്‍ അന്നവിടെ കണ്ടത്. സംഘടനാ തീരുമാനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറുമ്പോഴും അവരോടൊപ്പം തോളോട് തോള് ചേര്‍ന്ന് അവരിലൊരാളായി പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖരന്.. സഖാക്കളേ, കോഴിക്കോട് സി.പി.ഐ.എമ്മിന്റെ എത്ര നേതാക്കളുണ്ട് ഇത്തരത്തിലുള്ള നേതൃത്വമായി പ്രവര്‍ത്തിക്കുന്നവരായി?<br />പിന്നീട് എസ്.എഫ്.ഐ ഒഞ്ചിയം ഏരിയ സമ്മേളനം, എടച്ചേരിയുടെ അതിര്‍ത്തിയില്‍ ഒര്ക്കാട്ടേരിയില്. അന്ന് സമ്മേളനം ആരംഭിക്കാന്‍ സമയമായപ്പോള്‍ എല്ലാവരും സഖാവ് ടി.പി.യെ അന്വേഷിച്ചു. വിയര്ത്തോലിച്ചു കൈലി ഉടുത്ത് സഖാക്കള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായിരുന്നു. ആ കരിപിടിച്ച കൈകളുമായി ഉദ്ഘാടനവേദിയിലേക്ക് കടന്നുവന്ന ടി.പി.യെ എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്. ഇന്ത്യന്‍ വിപ്ലവ പാത ക്ലാസില്‍ അവതരിപ്പിക്കുമ്പോള്‍, 'നിഷേധത്തിന്റെ നിഷേധം' ഫലപ്രഥമായി അവതരിപ്പിക്കുന്ന ചന്ദ്രശേഖരന്.. തെരഞ്ഞെടുപ്പു സമയങ്ങളില്‍ രാത്രി വൈകും വരെ സഖാക്കളോടൊപ്പം നിന്ന് ബീഡി വലിച്ചു തള്ളുന്ന, സഖാക്കള്‍ക്ക് രാത്രിയില്‍ കാവല്‍ നില്ക്കുന്ന ചന്ദ്രശേഖരന്... ഒടുവില്‍ മടപ്പള്ളി രമേശന് രക്തസാക്ഷിയായപ്പോള്‍, ജോബിയെയും സജീവനെയും അറവാളുകള്‍ തട്ടിയെടുത്തപ്പോള്‍ കരളുറപ്പും നിശ്ചയ ദാര്‍ഢ്യവുമായി സഖാക്കള്‍ക്കൊപ്പം താങ്ങും തണലുമായി നിന്നവന്. എല്ലാക്കാലത്തും ന്യായത്തിന്റെയും ശരിയുടെയും കൂടെ അടിയുറച്ചു നിന്ന പോരാളി. പല സങ്കടങ്ങളും ഉള്ളില്‍ ഒളിപ്പിച്ചു നെഞ്ച് വിരിച്ചു മുണ്ടുമടക്കിക്കെട്ടി സഖാക്കള്‍ക്കൊപ്പം നില്ക്കുന്ന ചന്ദ്രശേഖരന്.<br /><br />ആ ചന്ദ്രശേഖരന്, നമ്മുടെ മനസുകളില്‍ ഊര്‍ജവും ആവേശവുമായി നില്ക്കുന്ന ചന്ദ്രശേഖരന്.. സഖാവ് ചന്ദ്രശേഖരന് കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച, കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ നെഞ്ചോട് ചേര്‍ത്ത ധീര കമ്മ്യൂണിസ്റ്റാണെന്നു പറയാന്‍ ഒരു വിലക്കും തടസ്സമല്ല.<br />സംഘടനാപരവും ആശയപരവുമായ പ്രശ്നങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നും വഴിപിരിഞ്ഞിറങ്ങി ചന്ദ്രശേഖരന്. അതിന്റെ ന്യായാന്യായങ്ങളെന്തായാലും ആയിരങ്ങള്‍ ചന്ദ്രശേഖരന്റെ വഴികളില്‍ ഒപ്പം കൂടി.<br /><br />കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെറ്റായ സംഘടനാ തീരുമാനത്തെയും നയവ്യതിയാനത്തെയും തുറന്നെതിര്‍ത്ത ചന്ദ്രശേഖരന്റെ നിലപാടുകളോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാകാം. പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങള്‍ പാലിച്ച് ടി.പിയോട് ആഭിമുഖ്യമുണ്ടെങ്കിലും പാര്‍ട്ടിയില്‍ തുടരുന്നവര്‍ ഒരുപാടുണ്ട്. അതെന്തായാലും ഭിന്നാഭിപ്രായങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഏതു ജനാധിപത്യസമൂഹത്തേയും സക്രിയമാക്കുകയും നവീകരിക്കുകയും ചെയ്യുമെന്ന ഉറച്ച നിലപാടുള്ളവര്‍ ആണ് കമ്മ്യൂണിസറ്റുകാര്‍. നിലപാടുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, ആശയപരമായ സംഘര്‍ഷങ്ങള്‍ ഒരു ജനാധിപത്യസമൂഹത്തെ കറതീര്‍ത്ത് നവീകരിക്കുകയല്ലാതെ ഒരു പ്രത്യയശാസ്ത്രത്തെയും ഇന്നുവരെ ദോഷകരമായി ബാധിച്ചിട്ടില്ല. അതുകൊണ്ട് സഖാവ് ചന്ദ്രശേഖരന് കുലം വിട്ടവനായിട്ടല്ല, വിമതനായിട്ടല്ല, വിരുദ്ധനായിട്ടല്ല, ഈ കുലത്തില്‍ തന്നെയുള്ള ധീരനായ പോരാളിയായാണെന്ന് സഖാക്കളേ ഉറക്കെ പറയേണ്ടിയിരിക്കുന്നു. <br /><br />അതുകൊണ്ടുതന്നെ പ്രസ്ഥാനം വിട്ടെങ്കിലും ചന്ദ്രശേഖരന്റെ ശൈലിയും മൂല്യവും പ്രവര്‍ത്തന ശൈലിയും ധൈര്യവും സ്ഥിരതയും എന്നും മാതൃകയായി തീരും. അങ്ങനെ അദ്ദേഹത്തെ സ്മരിക്കുന്നില്ലെങ്കില്‍ കാലത്തോടും ചരിത്രത്തോേടും ഒഞ്ചിയത്തെ വിപ്ലവഭൂമിയോടും ചെയ്യുന്ന അനീതിയായി തീരുമെന്നതില്‍ തര്‍ക്കമില്ല.<br /><br />ഇപ്പോള്‍ ചന്ദ്രശേഖരന് ജീവിച്ചിരിക്കുന്നില്ല. കഴിഞ്ഞ മേയ് നാലിന്റെ രാത്രിയില്‍, പിന്നാലെ വന്ന അറവാളുകള്‍ അന്പത്തിയൊന്നു കഷണങ്ങള്‍ ആക്കി ചന്ദ്രശേഖരനെ അവസാനിപ്പിച്ചു. നമ്മളെല്ലാം പഠിച്ച ചരിത്രം ആശയത്തെ കൊലക്കത്തി കൊണ്ടും അറവാളുകള്‍ കൊണ്ടും അവസാനിപ്പിക്കാനാവില്ല എന്നാണ്. കൊന്നതാരെന്നു നമുക്കറിയില്ല .അന്വേഷണം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഗൂഢാലോചനയുടെ ഇരുണ്ട വഴിയിലേക്ക് വെളിച്ചം വീശുകയും വേണം. പക്ഷെ , ഒഞ്ചിയത്തിന്റെ രക്തസാക്ഷി ഗ്രാമത്തില്‍ നിന്ന് സഖാവ് മണ്ടോടി കണ്ണന്റെ നേരവകാശിയായി തുടര്‍ന്ന് നാട്ടുകാരുടെ പ്രിയപ്പെട്ടവനായി അനുകരിക്കാനാവാത്ത ധൈര്യത്തിന്റെയും അചഞ്ചലതയുടെയും ആള്‍രൂപമായി ഒരു ധീരനായ കമ്മ്യൂണിസ്റ്റുകാരന് അന്പത്തിയോന്നു കഷണങ്ങളാല്‍ വെട്ടി നുറുക്കപ്പെട്ട് അനാഥമായികൂടാ... സഖാക്കളെ... കൊലയാളികള്‍ ആരായാലും ഈ ആരും കൊല ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും സമൂഹം അവരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും വേണം. രക്തസാക്ഷികള്‍ എപ്പോഴും പോരാട്ടത്തിന്റെ ചുരുക്കെഴുത്തുകള്‍ ആണ്. അവര്‍ കാലത്തിനും ചരിത്രത്തിനും വഴിയും വെളിച്ചവുമായി തീര്‍ന്ന അനുഭവമാണ് നമുക്ക് ചുറ്റിലും ഉള്ളത്. അതിനാല്‍ ചന്ദ്രശേഖരന് മരിക്കില്ല.. <br /><br />(കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം)<br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0tag:blogger.com,1999:blog-258160761304283384.post-29871404277053562232013-05-14T04:23:00.004-07:002013-05-14T04:26:46.230-07:00നിങ്ങളുടെ നിഷ്പക്ഷത കുറ്റകരമാണ്. അത് വേട്ടക്കാരനൊപ്പം നില്‍ക്കുന്നതാണ്.<div dir="ltr" style="text-align: left;" trbidi="on">
<u><span style="font-size: large;"><b><span style="color: red;"> നിലപാട്</span></b></span></u><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsFhEIXsZYxuwXVLBQ96hH21Qm8uBk1Qegfrob2kOaaBxyA8OewxDBVRgAQfa1HowBkVnswEWZJUsQT-fgWpIvgAIHkCPkcUVLMp2c-qrD0uVqb2K1ChtDHy-kbrqKAQv1VVf9sCVOZkbc/s1600/522328_375325845846906_1527640529_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsFhEIXsZYxuwXVLBQ96hH21Qm8uBk1Qegfrob2kOaaBxyA8OewxDBVRgAQfa1HowBkVnswEWZJUsQT-fgWpIvgAIHkCPkcUVLMp2c-qrD0uVqb2K1ChtDHy-kbrqKAQv1VVf9sCVOZkbc/s320/522328_375325845846906_1527640529_n.jpg" width="283" /></a></div>
<br />
<br />
അമ്പത്തൊന്ന് വെട്ടുകള്‍ മാനവികതക്കേറ്റ വെട്ടുകളാണ്. മനസാക്ഷി ഉള്ളവരാരും അതിനെ ന്യായീകരിക്കില്ല. മനുഷ്യരാരും രക്തസാക്ഷിത്വത്തെ പരിഹസിക്കുകയില്ല. കുലംകുത്തിയെന്ന് വിളിക്കുകയില്ല.<br />
<br />
കൊലയെ എതിര്‍ക്കുന്നവരെല്ലാം വലതുപക്ഷക്കാരായി ചിത്രീകരിക്കപ്പെടുന്നു. പൈശാചികമായി കൊലചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ പേരില്‍ ഒരു തുള്ളി കണ്ണീര് പൊഴിക്കാനോ അനുശോചനം അറിയിക്കാനോ കഴിയാത്തവര്‍ എങ്ങനെയാണു കമ്മ്യൂണിസ്റ്റുകാരുടെ നേതാവാകുന്നത്? അവര്‍ രക്തസാക്ഷിത്വത്തിന്റെ മഹത്വമറിയാത്തവരാണ്. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെ അക്രമരാഷ്ട്രീയത്തിന്റെയും, പാര്‍ട്ടി ഫാസിസത്തിന്റെയും മാര്‍ഗത്തിലൂടെ ഏത് വര്‍ഗരഹിത സമൂഹമാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്? രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് ഒരായിരം തവണ മുദ്രാവാക്യം വിളിച്ചവര്‍ ടി.പി-യുടെ രക്തസാക്ഷിത്വത്തെ ഉയര്‍ത്തി പിടിച്ച രമയുടെ രാഷ്ട്രീയ അഭിപ്രായങ്ങളെ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ ജല്പനമെന്നാണ് വിശേഷിപ്പിച്ചത്. ഇത് ആദ്യമായല്ല രക്തസാക്ഷിത്വത്തെ അവമതിക്കുന്നത്. കൂത്തുപറമ്പിലെ രക്തസാക്ഷികളുടെ വസ്ത്രമുരിഞ്ഞു സ്വാശ്രയ കോളേജ് മണിമാളികള്‍ പണിഞ്ഞത് ആരായിരുന്നു? അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തെ കുഴിച്ചു മൂടിയത് ആരായിരുന്നു?<br />
<br />
ലാലപ്പനെ അവമതിച്ചതും സെയ്താലിയെ മരണത്തിലേക്ക് തള്ളിവിട്ടതും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വളമേകിയതും കേരളത്തിലെ കലാശാലകളില്‍ മുഴുവന്‍ ഫാസിസ്റ്റ് സംഘടന സംവിധാനം അടിച്ചേല്‍പ്പിച്ചതും ആരായിരുന്നു? ഇതൊന്നും ഇടതുപക്ഷത്തിനു ചെയ്യാനാവില്ല, ഇതൊന്നും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചെയ്യാന്‍ കഴിയില്ലന്ന തത്വവും ഞങ്ങള്‍ക്കറിയാം. അതൊക്കെ ചെയ്യാന്‍ കഴിയുന്ന ഒരു ശക്തിയേയുള്ളൂ. അത് ജനങ്ങള്‍ക്കെല്ലാം അറിയാം. അത് മറ്റാരുമല്ല ഇടതുപക്ഷ തോലണിഞ്ഞ വലതുപക്ഷ ചെന്നായയാണ്. വായില്‍ എല്ലിന് കഷ്ണം സൂക്ഷിക്കുന്ന പട്ടി കുരക്കുകയില്ലെന്നു നമുക്കറിയാം. അതുകൊണ്ട് കേരളത്തിലെ പുരോഗമന സാംസ്കാരിക നായകരോട് ഒന്ന് പറഞ്ഞോട്ടെ, നിങ്ങളുടെ നിഷ്പക്ഷത കുറ്റകരമാണ്. അത് വേട്ടക്കാരനൊപ്പം നില്‍ക്കുന്നതാണ്.<br />
<br />
<br /></div>
വിദ്യാര്‍ത്ഥി മാസികhttp://www.blogger.com/profile/01675650783428463093noreply@blogger.com0