സൂര്യന്‍
കാടെരിയുമ്പോള്‍
കാട്ടുപൂക്കളെക്കുറിച്ച്
കവിതയെഴുതുന്നവന്‍
കവിയല്ലെന്ന്
പാടിയത് തീയില്‍
കരിഞ്ഞ ചിറകുള്ളൊരു
കുഞ്ഞിക്കുരുവിയല്ല...
ലെനിനാണ്.
മനുഷ്യശരീരം തെരുവില്‍
വിറകു കഷണം പോലെ
വെട്ടിക്കീറിച്ചോരയൊഴുക്കുമ്പോള്‍
ഏറനാടന്‍ തമാശകള്‍ പറയുന്നവനും
അതാസ്വദിക്കുന്നവനും
കമ്യൂണിസ്റ്റല്ലെന്ന് പറഞ്ഞത്
മുതലാളിയല്ല..
ചെഗുവേരയാണ്..!
വരൂ സഖാവേ...
വന്നീ തെരുവിലെ
രക്തം കാണൂ...
ഒരു കമ്യൂണിസ്റ്റിന്റെ രക്തം..!'
No comments:
Post a Comment