Tuesday, May 14, 2013

കൊലയാളികളുടെ തമാശ

 സൂര്യന്‍



കാടെരിയുമ്പോള്‍
കാട്ടുപൂക്കളെക്കുറിച്ച്
കവിതയെഴുതുന്നവന്‍
കവിയല്ലെന്ന്
പാടിയത് തീയില്‍
കരിഞ്ഞ ചിറകുള്ളൊരു
കുഞ്ഞിക്കുരുവിയല്ല...
ലെനിനാണ്.


മനുഷ്യശരീരം തെരുവില്‍
വിറകു കഷണം പോലെ
വെട്ടിക്കീറിച്ചോരയൊഴുക്കുമ്പോള്‍
ഏറനാടന്‍ തമാശകള്‍ പറയുന്നവനും
അതാസ്വദിക്കുന്നവനും
കമ്യൂണിസ്റ്റല്ലെന്ന് പറഞ്ഞത്
മുതലാളിയല്ല..
ചെഗുവേരയാണ്..!

വരൂ സഖാവേ...
വന്നീ തെരുവിലെ
രക്തം കാണൂ...
ഒരു കമ്യൂണിസ്റ്റിന്റെ രക്തം..!'

No comments:

Post a Comment