Tuesday, May 14, 2013

കാലം നല്‍കിയ മുന്നറിയിപ്പുകള്‍

പക്ഷ*ത്തില്‍ നിന്ന്..

'അമ്മയെ തല്ലിയാലും രണ്ടു പക്ഷമെന്ന് പഴമൊഴി '
പക്ഷമെന്ന പദത്തിന്് ചേരി ,ചിറക് എന്നിങ്ങനെ നാനാര്‍ത്ഥം.
ചിറകുകള്‍ പറക്കാനാണ്്. ചേരി തിരിഞ്ഞു ചേക്കേറണം...
ഉദയ ചക്രവാളത്തിന്റെ ചുവന്ന കൂട്ടിലേക്ക്...
വിമോചന സ്വപ്നങ്ങളുടെ വിശാല ലോകത്തിലെ ചുഴികളിലും കാറ്റിലും പെടാത്ത ഒരൊറ്റ ലകഷ്യത്തിലേക്ക്... ഏറ്റവും പ്രിയരേ,
എങ്കിലും ചില ആകുലതകള്‍...
ചേരിയിലും ചെളിയിലും പിറന്നു വളര്‍ന്ന നാം ചേരികളായി പിരിഞ്ഞതെന്നാണ്?
സമരസപ്പെടുന്ന സമരങ്ങളുടെ ഷണ്ഡത്വത്തിലേക്ക് നാമെങ്ങനെ കൂപ്പു കുത്തി?
ഒര്‍മ്മകളെല്ലാം നഷ്ട്ട്ടപ്പെട്ട് ഒറ്റയാകുന്നു നാം...
നാം കൊണ്ട വെയിലുകള്‍....
നനഞ്ഞു തീര്‍ത്ത മഴകള്‍ ഒഴുക്കിയ ചോര...
വിയര്‍പ്പ്...കണ്ണുനീര്‍... മുഴക്കിയ മുദ്രാവാക്യങ്ങള്‍... തുടിതാളം...
സമരനടനമാടിയ തെരുവുകള്‍...
തീര്‍ച്ചയായും നമ്മില്‍നിന്ന് ആരൊക്കെയോ വഴി പിരിയുന്നുണ്ട്..
തിരിച്ചുപോകാനാവില്ലെങ്കിലും നമുക്ക് തിരിച്ചറിയാനാവുമല്ലോ പിഴച്ച നീതികയെ... ദ്രവിച്ച അസ്ഥികളെ...
കറുത്ത ചോരപ്പൊട്ടുകളെ... അളിഞ്ഞ മാംസളതയെ...
പുതിയ പോരാട്ടങ്ങള്‍ക്കായുള്ള അന്വേഷണവും ഓര്‍മ്മപ്പെടുത്തലുമായി ഇങ്ങനെ...
ഇങ്ങനെയൊരു പക്ഷം

*തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജ് വിമത മാഗസിൻ 

This number does not exist* ല്‍ നിന്ന്

കാത്തിരുന്ന് മടുത്തിരിക്കും അല്ലെ?
ഞങ്ങളും ഒരു നീണ്ട കാത്തിരിപ്പിലായിരുന്നു  പെരുവഴികളുടെ സ്ഥൂലതയിലേക്ക് വഴിപിരിഞ്ഞു പോകുമ്പോള്‍ ഒരിക്കല്‍ എല്ലാം നേരെയാകുമെന്നും ആള്‍ക്കുട്ടം വര്‍ഗപരമായി ബാധ്യതകള്‍ നിറവേറ്റുമെന്നും പ്രത്യാശിച്ചിരുന്നു.
ജീര്‍ണ്ണതയുടെ ആള്‍പ്പെരുപ്പത്തിനിടയില്‍നിന്ന് ഇവിടെ എല്ലാം ഭദ്രമാണെന്നു പറയുന്ന പോസ്റ്റ് മോഡേണ്‍് സോഷ്യലിസത്തിന്റെ കമ്പോള ഭാഷ്യം ഞങ്ങള്‍ക്ക് വശമില്ല.
ഞങ്ങളപ്പോള്‍ ആത്മനാശത്തിന്റെ കോമിക് ചിത്രീകരണം നടക്കുന്ന കൂടാരത്തിന് പുറത്താണ്.
കൂടാരത്തിനു പുറത്തുനിന്ന് എളുപ്പം ചെയ്യാനാകുക കൂടാരം കത്തിക്കുക എന്നതാണ് ഏതെല്ലാമോ തലമുറകളോടുള്ള കടപ്പാട് ഹൃദയത്തില്‍ സൂക്ഷിക്കുന്നത് കൊണ്ട് കൂടാരം നശിപ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ല അതിനായി നമുക്ക് കാവല്‍് നില്ക്കാം,
അകത്തുള്ളവര്‍ ശ്വാസം മുട്ടി മരിക്കും വരെയും കൂടാരത്തിന് പുറത്തു കാവല്‍ നില്‍ക്കാം ആട്ടിന്‍് തോലിട്ട ചെന്നായിക്കള്‍ ചൂടുകൂടുമ്പോള്‍
തോലഴിച്ചു വെച്ചു പുറത്തുവരും അതുവരെയും കാവല്‍ നില്‍ക്കാം മറ്റൊരു ലോകം വരാനുണ്ട്.
ഇല്ലെന്ന് അവര്‍ മറുപടി പറയുന്ന പഴയ നമ്പരില്‍ ഡയല്‍ ചെയ്യുക.
'നിങ്ങള്‍ വിളിക്കുന്ന സബ്‌സ്‌ക്രൈബര്‍
ഇപ്പോള്‍ പരിധിക്ക് പുറത്താണ് ദയവായി അല്‍പ്പ സമയം കഴിഞ്ഞു വിളിക്കൂ'
അപ്പോള്‍ ഈ നമ്പര്‍ നിലവില്‍ ഉണ്ടാവും ഇപ്പോള്‍ ഞങ്ങള്‍ പരിധിക്ക് പുറത്താണ്.
അകപ്പുരയിലെ ഇരുട്ടില്‍
കൂട്ടിയും കിഴിച്ചും അവര്‍ പുതിയൊരു സമവാക്യം തീര്‍ക്കുന്നുണ്ട്.
പക്ഷേ തീര്‍ച്ചയാണ് ഇതിനൊരു കാലം വരും അന്നിത് പൊടി തട്ടിയെടുത്തു ഞങ്ങള്‍ വരും സോറി, നോ കോമ്പ്രമൈസ്.
*മടപ്പള്ളി ഗവണ്മെന്റ് കോളേജ് വിമത മാഗസിൻ

No comments:

Post a Comment